Agriculture
വന്യമൃഗങ്ങളുടെ ആക്രമണമില്ലാതെ അവയുടെ ഭീകരശബ്ദമില്ലാതെ സമാധാനത്തിലൊരു കാടുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കാൻ അൽപം ബുദ്ധിമുട്ടുണ്ടാകും. എന്നാൽ, അങ്ങനെയൊരു വനം കോന്നി എലിയറയ്ക്കൽ കല്ലേലി റൂട്ടിൽ പത്തേക്കർപടിയിലുണ്ട്, ന്ധഹരിതഗിരി ജീവനം തപോവനം’.
തന്റെ ഏഴ് ഏക്കർ സ്ഥലത്തു ഓക്സിജൻ ഏറ്റവും കൂടുതൽ പ്രദാനം ചെയ്യുന്ന വൃക്ഷത്തൈകൾ നട്ടു പരിപാലിച്ചുപോരുകയാണ് ജി എന്ന് അറിയപ്പെടുന്ന വേഗവരക്കാരൻ അഡ്വ. എസ്. ജിതേഷ്.
തപോവന ആശയത്തിനു പിന്നിൽ...
പരിമിതികൾക്കു വിലക്ക് കൽപ്പിക്കാതെ വിശാലമായി തുറന്നിട്ടിരിക്കുന്ന ലോകം മനുഷ്യനു മാത്രമല്ല അവകാശപ്പെട്ടത്. മണിക്കൂറുകളുടെ ആയുസോടെ പുത്തൻ മഴയിൽ വിരിയുന്ന കുമിളുകൾക്കും പച്ചത്തുള്ളൻമാർക്കും ആന മുതൽ ഉറുന്പുകൾവരെ എല്ലാവരും ഈ ഭൂമിയുടെ അവകാശികളാണെന്ന ബോധ്യത്തിലാണ് നാട്ടിലൊരു കാടെന്ന തിരിച്ചറിവിലേക്ക് ജിതേഷ് ജി എത്തിയത്.
ഈ വലിയ ലോകത്തെ ചെറിയ മനുഷ്യരായ നമ്മൾ സഹജീവികളെ സ്നേഹിക്കണമെന്ന ചിന്തയാണ് ജിതേഷ്ജിക്ക് പ്രകൃതി തേടിയിറങ്ങാനുള്ള മൂലഹേതു. ഭൂമിയിൽ താൻ ജീവിക്കുന്ന കാലമത്രയും അതു മറ്റുള്ള ആളുകൾക്കുകൂടി ഉപകാരപ്പെടണമെന്ന ചിന്തയിലാണ് ഇത്തരമൊരു ആശയത്തിലേക്ക് എത്തിച്ചത്.
അരയാൽ, പേരാൽ, വ്യത്യസ്ത മുളയിനങ്ങൾ എന്നിവയാൽ നിബിഡമായ വനത്തിൻറെ പേര് ന്ധഹരിതഗിരി ജീവനം തപോവന’മെന്നാണ്. ഈ ആശയത്തിനു പിന്നിലുമൊരു കൗതുകമുണ്ട്. ജാപ്പനീസ് സസ്യശാസ്ത്രജ്ഞൻ അക്കീര മിയാവാക്കിയുടെ "മിയാവാക്കി വനമാതൃക’യാണ് "ഹരിതഗിരി ജീവനം തപോവനം’ എന്ന ആശയത്തിനു പ്രചോദനം.
ഹരിതാശ്രമം മണ്ണുമര്യാദ ഗുരുകുലം
പത്തനംതിട്ട ജില്ലയിൽ പന്തളം തെക്കേക്കര ഭഗവതിക്കും പടിഞ്ഞാറ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇക്കോസോഫിസെന്ററാണ് ന്ധഹരിതാശ്രമം മണ്ണുമര്യാദ ഗുരുകുലം. ഇതിന്റെ ഏറ്റവും ശ്രദ്ധേയമായ ഇക്കോ പ്രോജക്റ്റുകളിലൊന്നാണു ഹരിതഗിരി "ജീവനം തപോവനം’ എന്ന സ്വകാര്യ തപോവനം.
പാരിസ്ഥിതിക തത്വചിന്തകൾ പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മണ്ണ് മര്യാദ ഗുരുകുലം നിലകൊള്ളുന്നത്. മണ്ണുമര്യാദയും വനവിജ്ഞാനവും ജലസാക്ഷരതയും സഹസൃഷ്ടിഭാവനയും സഹ ജീവികളോടുള്ള സ്നേഹവും പുതിയ തലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹരിതാശ്രമം മണ്ണുമര്യാദ ഗുരുകുലം ആരംഭിച്ചത്.
ഗവേഷണത്തിന്റെ ഭാഗമായും സന്ദർശനത്തിനുമൊക്കെയായി ദിവസേന ധാരാളം ആളുകൾ അവിടേക്ക് എത്തുന്നുണ്ട്. ജീവിത്തിൽ ഒരിക്കലെങ്കിലും എല്ലാവരും ഹരിതാശ്രമം മണ്ണുമര്യാദ ഗുരുകുലം സന്ദർശിക്കണമെന്ന് ജിതേഷ് ജി പറയുന്നു.
ഇലക്ട്രോണിക് ഗാഡ്ജെറ്റുകളുടെ നവലോകത്ത് ജീവിക്കുന്ന പുതിയ തലമുറയിൽപ്പെട്ട കുട്ടികൾക്ക് പ്രകൃതിയെ അടുത്തറിയുന്നതിനും ആവാസ വ്യവസ്ഥയെക്കുറിച്ച് മനസിലാക്കുന്നതിനുമൊക്കെ ഇതിലൂടെ സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
Agriculture
സമീപകാലത്ത് ഏറെ പ്രചാരം നേടിയ ഉദ്യാനരീതിയാണ് വെർട്ടിക്കൽ ഗാർഡൻ അഥവാ ലംബോദ്യാനം. സ്ഥലപരിമിതിയുള്ള ഇടങ്ങളിൽ വീടുകളുടെ ചുവരുകളോടും മതിലുകളോടും ചേർന്ന് ചെടികൾ നട്ടുവളർത്തി പച്ചപ്പിന്റെയും ശുദ്ധവായുവിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനുതകുന്നതാണ് ലംബോദ്യാനങ്ങൾ.
ചുവരുകൾ, മതിൽ, ബാൽക്കണി, ടെറസ്, മുറ്റം എന്നിവ കൂടാതെ അകത്തളങ്ങളിലും ഭംഗിയേറിയ വെർട്ടിക്കൽ ഗാർഡനുകൾ ഒരുക്കാം. അനുയോജ്യമായ ചെടികൾ തെരഞ്ഞെടുത്തു നടുന്നതിലൂടെ വീടിന് പച്ചപ്പ് നൽകാനും അന്തരീക്ഷം ശുദ്ധീകരിക്കാനും സാധിക്കും.
നഗരവത്കരണം സൃഷ്ടിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിനുള്ള സൃഷ്ടിപരവും പരിസ്ഥിതി സൗഹൃദപരവുമായ പരിഹാരമാർഗമെന്ന നിലയിൽ ഇത് സമീപകാലത്ത് ഏറെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.
പരിമിതമായ സ്ഥലത്തിന്റെ പരമാവധി ഉപയോഗം ഉറപ്പുവരുത്തുന്നതുവഴി ഇത് നഗരപരിസരങ്ങൾക്ക് ഏറ്റവും അനുയോജ്യമാണ്. വീടിനു ചുറ്റുമുള്ള അന്തരീക്ഷത്തിലെ കാർബണ്‍ അളവ് കുറയ്ക്കുകയും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
അന്തരീക്ഷത്തിലെ താപനില നിയന്ത്രിക്കുന്നതിനും വീടും പരിസരവും കുളിർമയുള്ളതാക്കാനും സഹായിക്കുന്നു. നഗരമധ്യത്തിലായാലും വീട്ടുപരിസരങ്ങളിൽ പക്ഷികൾക്കും ചിത്രശലഭങ്ങൾക്കും ഇടമൊരുക്കുന്നു. വീടിന്റെ ദൃശ്യഭംഗിയും കൂട്ടുന്നു.
പുതിയ കാലത്തെ ജീവിതസാഹചര്യങ്ങളിൽ ഇതെല്ലാം മനസിനും ശരീരത്തിനും ആശ്വാസം പകരുന്നു. ഭാരം കുറഞ്ഞ ചട്ടികളും മാധ്യമവുമാണ് ലംബോദ്യാനങ്ങൾക്ക് ഉപയോഗിക്കേണ്ടത്. ചെടികൾക്ക് കൃത്യമായ ജലസേചനവും വളപ്രയോഗവും നടത്തണം.
അനുയോജ്യമായ സ്ഥലം തെരഞ്ഞെടുത്ത് അവിടെ ഉറപ്പിക്കുന്ന ലോഹ ഫ്രെയിമിലാണ് ചട്ടികളോ പിവിസി പാളികളോ ഉറപ്പിക്കേണ്ടത്. ഇവയിൽ സൃഷ്ടിക്കുന്ന ചെറു പോക്കറ്റുകളിലാണ് തെരഞ്ഞെടുത്ത ചെടികളോ വിത്തുകളോ നടേണ്ടത്.
ജലസേചന സംവിധാനം കാര്യക്ഷമമാക്കാൻ സ്വയം പ്രവർത്തിക്കുന്ന ഡ്രിപ്പ് ഇറിഗേഷൻ രീതിയായിരിക്കും കൂടുതൽ നല്ലത്. അധിക ജലത്തിന്റെ പുനരുപയോഗത്തിന് ലംബോദ്യാനത്തിന്റെ അടിത്തട്ടിൽ ഒരു ശേഖരണ സംവിധാനം വയ്ക്കുന്നതും നല്ലതായിരിക്കും.
കീടരോഗബാധകൾ നിയന്ത്രിക്കുന്നതിന് പരിശോധനകൾ നടത്തണം. എങ്കിലും സാധാരണ കൃഷിരീതിയുമായി വച്ചുനോക്കുന്പോൾ ലംബോദ്യാനങ്ങൾക്ക് വളരെ കുറഞ്ഞ പരിചരണം മാത്രമേ ആവശ്യമായുള്ളൂ.
നിലത്തുനിന്ന് വളർന്നുവരുന്ന സസ്യങ്ങൾ മതിലിലേക്ക് പടരുന്ന തരത്തിലും ഉദ്യാനങ്ങളുണ്ടാക്കാം. ഉദ്യാനസസ്യങ്ങൾക്കും പുൽവർഗങ്ങൾക്കും പുറമേ ചെറിയ പച്ചക്കറികളും ഭക്ഷ്യയോഗ്യമായ സസ്യങ്ങളും ലംബോദ്യാനങ്ങളിൽ വളർത്തിയെടുക്കാം.
മനോഹരമായ ലംബോദ്യാനങ്ങൾ ഒരുക്കിയെടുക്കുന്നതിലൂടെ നമ്മുടെ വീടുകളെയും ഓഫീസുകളെയും നഗരമധ്യത്തിലെ പച്ചത്തുരുത്തുകളായി മാറ്റാൻ സാധിക്കും.
ലംബോദ്യാനത്തിൽ ഇനി ഔഷധസസ്യങ്ങളും
അലങ്കാരച്ചെടികൾക്കു പുറമേ നിത്യജീവിതത്തിൽ ഏറെ ആവശ്യമായ പല ഒൗഷധസസ്യങ്ങളും നമുക്ക് ലംബോദ്യാനങ്ങളിൽ വളർത്തിയെടുക്കാം. ഫ്ളാറ്റുകളിലോ അപ്പാർട്ട്മെന്റുകളിലോ താമസിക്കുന്നവർക്ക് ഇവയൊന്നും നട്ടുവളർത്താൻ സ്ഥലമില്ലെന്ന പ്രശ്നം അങ്ങനെ പരിഹരിക്കാം.
തുളസി, പനിക്കൂർക്ക, വിഷമൂലി, മുറികൂട്ടി, അയ്യപ്പന, ഗരുഡപ്പച്ച, വാതംകൊല്ലി, വിഷ്ണുക്രാന്തി, കേശവർധിനി, മധുരതുളസി (സ്റ്റീവിയ) തുടങ്ങിയ ഒൗഷധസസ്യങ്ങൾ ലംബോദ്യാനങ്ങളിൽ വളർത്താൻ വളരെ അനുയോജ്യമാണ്.
ജലദോഷം, തൊണ്ടവേദന, ചുമ, മുറിവുകൾ, കീടോപദ്രവം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രഥമ ശുശ്രൂഷയ്ക്കാവശ്യമായ ഔഷധസസ്യങ്ങൾ ഇങ്ങനെ കൈയെത്തുന്ന അകലത്തിൽ ലഭ്യമാക്കാനാകും.
വെർട്ടിക്കൽ ഗാർഡനിലെ ഓരോ ചട്ടിയിലും 1:1:1 എന്ന അനുപാതത്തിൽ മണൽ, മണ്ണ്, ജൈവവളം എന്നിവ ചേർത്തുണ്ടാക്കുന്ന നടീൽ മിശ്രിതം നിറച്ചാണ് ഔഷധസസ്യങ്ങൾ നടേണ്ടത്.
തൈകൾ നടുന്പോഴും തുടർന്നും ആവശ്യാനുസരണം ജലസേചനം നടത്തണം. കീടങ്ങളുടെ ആക്രമണവും രോഗബാധയും കുറവായതിനാൽ വലിയ പരിചരണമില്ലാതെ തന്നെ ഈ സസ്യങ്ങൾ നന്നായി വളർന്നുവരും.
Agriculture
വരണ്ടുണങ്ങിയ മണ്ണിൽ മഴ വീണ് നനഞ്ഞു കുതിർന്നാൽ റംബുട്ടാൻ നടാൻ സമയമായി. വളർച്ചയുടെ ഘട്ടത്തിലും കായ്കളാകുമ്പോഴും സദാ നനവ് ആവശ്യമായതിനാൽ ജലസേചന സൗകര്യം പ്രധാനം. മേയ്-ജൂണ്‍ മാസങ്ങളിൽ പുതുകൃഷി ആരംഭിക്കാം.
പൈനാപ്പിൾ കൃഷിയുമായി താരതമ്യം ചെയ്യുന്പോൾ പരിപാലന ചെലവ് കുറവാണെന്നും എന്നാൽ, വിളവെടുപ്പിനോടനുബന്ധിച്ചാണ് കൂടുതലായി ഉത്പാദന ചെലവ് ഉണ്ടാകുന്നതെന്നും കഴിഞ്ഞ മൂന്നു വർഷമായി 35 ഏക്കറോളം റംബുട്ടാൻ കൃഷി ചെയ്യുന്ന വാഴക്കുളത്തെ മന്ന പൈനാപ്പിൾസ് ഉടമകളായ ഗ്രീൻ വിൻസെന്റ്, സിബി ജോർജ് എന്നിവർ പറയുന്നു.
ഇടുക്കി ജില്ലയിലെ ഉടുന്പന്നൂർ, എറണാകുളം ജില്ലയിലെ പെരുന്പാവൂർ, ആയവന, കാവക്കാട്, എന്നിവിടങ്ങളിലാണ് നിലവിൽ ഇവർക്ക് കൃഷിയുള്ളത്. നീർവാർച്ചയുള്ളതും സൂര്യപ്രകാശം ലഭിക്കുന്നതും ജലസേചന സൗകര്യം ഉള്ളതുമായ സ്ഥലമാണ് റംബുട്ടാൻ കൃഷിക്ക് ഏറ്റവും ഉത്തമം.
ഒന്നര മുതൽ രണ്ടര വരെ അടി ആഴത്തിലും വിസ്തൃതിയിലും കുഴിയെടുത്ത് അതിൽ പച്ചില കന്പോസ്റ്റ്, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ചാണകപ്പൊടി, മണ്ണിര കന്പോസ്റ്റ് തുടങ്ങിയവ ഉൾപ്പെടെ അടിവളമായി ചേർത്ത് കുഴി മൂടുന്നു.
ഇതിലേക്കു തൈ ഇറക്കിയാണ് നടുന്നത്. ബഡ് ചെയ്ത തൈകളാണ് നടാൻ ഉപയോഗിക്കുന്നത്. എൻ പതിനെട്ട് എന്ന ഇനമാണ് ഇവർ ഉപയോഗിച്ചിട്ടുള്ളത്. കുഴികൾ തമ്മിൽ 20-30 അടി അകലം പാലിച്ചിട്ടുണ്ട്.
മരം ഉയർന്ന് ഇല ചൂടും വരെ തന്നാണ്ട് ഇടവിള കൃഷികൾ ചെയ്യാവുന്നതാണ്. ഇല ചൂടി തണൽ ആകുന്നതിനാൽ പൈനാപ്പിൾ കൃഷി ചെയ്താൽ മൂന്നാം തവണ ഉത്പാദന നഷ്ടം ഉണ്ടാകും. മൂന്നു മാസം തോറും തോട്ടങ്ങളിൽ തന്നെ സജ്ജീകരിച്ചിട്ടുള്ള ചാണക സ്ലറിയിൽനിന്ന് ജീവാമൃത ലായനി വളമായി ചേർക്കുന്നു.
വളർച്ചയുടെ തോതനുസരിച്ച് വിവിധ ഘട്ടങ്ങളിൽ യൂറിയ, പൊട്ടാഷ് തുടങ്ങിയവ ആവശ്യമെങ്കിൽ മണ്ണിൽ ചേർത്തു നൽകും. തോട്ടത്തിൽ വളരുന്ന പാഴ് പുല്ലും ഇതര ചെടികളും മുറിച്ച് മണ്ണിൽ ചേർക്കുന്നു. ഇവ ദ്രവിച്ചും പൊടിഞ്ഞും വളമായി മാറുന്നു.
കീടബാധ പൊതുവേ കുറവാണ്. ഉണ്ടായാൽ തന്നെ സാധാരണ തോതിലുള്ള ജൈവ കീടനാശിനി തന്നെ ഫലപ്രദമാണ്. അഥവാ കീടബാധിതമായ ശിഖരങ്ങൾ മുറിച്ചു നീക്കം ചെയ്തും കീടബാധ നിയന്ത്രിക്കാം.
തോട്ടങ്ങളിൽ സ്പ്രിങ്ക്ളർ ഉപയോഗിച്ചാണ് ജലസേചനം. ചെടികൾക്ക് എപ്പോഴും നനവു നിലനിർത്തുന്ന രീതിയിൽ ജലവിതരണം ക്രമീകരിക്കും. മൂന്നാം വർഷം മുതൽ ഉത്പാദനക്ഷമത കൂടും.
Agriculture
പ്രതിസന്ധികളിലും കൃഷിയെ കൈവിടാത്ത ഒരു കാർഷിക സംരംഭകനാണ് കൊല്ലം കടയ്ക്കൽ മുക്കുന്നത്ത് ഫൗറുദീൻ. എമു ഫാം നടത്തിയിരുന്ന ഇദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ രോഗം പോലും വഴിമാറി.
നല്ല നിലയിൽ പോയിരുന്ന എമു ഫാം ശാരീരിക അവശതകളെത്തുടർന്ന് അടച്ചുപൂട്ടേണ്ടി വന്നു. എങ്കിലും മണ്ണിനോടും കൃഷിയോടുമുള്ള അഭിനിവേശം വീണ്ടും കൃഷിക്കാരനും കാർഷിക സംരംഭകനുമാക്കി.
തിരിച്ചുവരവിൽ പ്ലാവ്, മലവേപ്പ്, അൽപീസിയ മരങ്ങളുടെ കൃഷിയാണ് ഇദ്ദേഹം നടത്തുന്നത്. കൂടാതെ, ആവശ്യക്കാർക്ക് തൈകൾ നൽകുന്ന നഴ്സറിയും.
ഗൾഫിൽനിന്ന് കൃഷിയിലേക്ക്
കടയ്ക്കൽ മുക്കുന്നം മുഹമ്മദ് കണ്ണിന്റെ മകനായ ഫൗറുദീൻ 15 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ മടങ്ങിയെത്തി. ഗൾഫിൽ ആക്രി ബിസിനസിലൂടെ സന്പാദിച്ച പണം കൊണ്ട് 15 ഏക്കർ ഭൂമി വാങ്ങി.
ആദ്യഘട്ടത്തിൽ റബർ, തെങ്ങ്, വാഴ, തന്നാണ്ടു വിളകൾ കൃഷി ചെയ്തു. കൂടാതെ, പശു, ആട് ഫാമും തുടങ്ങി. 110 കിലോ തൂക്കമുള്ള ആടുകൾ ഫാമിലുണ്ടായിരുന്നു. പിന്നീട്, 1990ൽ കടയ്ക്കൽ മുക്കുന്നത്ത് എമു ഫാം ആരംഭിച്ചു.
എമു മുട്ട, ഇറച്ചി, തീറ്റ എന്നിവയുടെ കച്ചവടം നടത്തിയിരുന്നു. നല്ല നിലയിൽ കൃഷിയും ഫാമുകളും മുന്നേറിയപ്പോഴാണ് ഫൗറുദിനു വൃക്കരോഗം പിടിപെട്ടത്. വൃക്ക മാറ്റിവച്ച ഇദ്ദേഹത്തിനു ചികിത്സയുടെ വിവിധ ഘട്ടങ്ങളിൽ ഫാമുകൾ ഓരോന്നായി ഉപേക്ഷിക്കേണ്ടിവന്നു.
വീണ്ടും കൃഷിയിലേക്ക്
നോക്കാൻ ആളില്ലാത്തതിനാൽ കുറച്ചു ഭൂമി വിൽക്കേണ്ടി വന്നെങ്കിലും തിരിച്ചടികളിൽ തളരാതെ ഫൗറുദീൻ വീണ്ടും കൃഷിയിലേക്ക് ഇറങ്ങി. റബർ കൃഷി നഷ്ടമായതിനാൽ പ്ലാവ്, മലവേപ്പ്, അൽപീസിയ മരങ്ങളുടെ കൃഷിയാണ് ഇത്തവണ തെരഞ്ഞെടുത്തത്.
വീടിനോടു ചേർന്നുള്ള ഏഴേക്കറോളം സ്ഥലത്താണ് കൃഷി. വിയറ്റ്നാം ഏർലി പ്ലാവാണ് കൃഷി ചെയ്തിരിക്കുന്നത്. ആദ്യ വർഷം തന്നെ ചക്ക ലഭിക്കും. മൂന്നാമത്തെ വർഷം മുതൽ മികച്ച വിളവ് ലഭിക്കും.
ഒരു ഏക്കറിൽ തൊണ്ണൂറ് പ്ലാവ് കൃഷി ചെയ്തിട്ടുണ്ട്. ഓഫ് സീസണിൽ വലിയ ചക്ക അറുനൂറ് രൂപയ്ക്കു വരെ വിറ്റിട്ടുണ്ട്. ആറ് ഏക്കർ സ്ഥലത്ത് മലവേപ്പ്, അൽപീസിയ മരങ്ങൾ കൃഷി ചെയ്തിട്ടുണ്ട്.
പൾപ്പ്, പ്ലൈവുഡ് എന്നിവയ്ക്കാണ് മലവേപ്പിന്റെ തടി ഉപയോഗിക്കുന്നത്. റബറിനെ അപേക്ഷിച്ച് കുറച്ച് പരിചരണം മതി. കുറച്ചു നാളിനുള്ളിൽ വരുമാനം വേണ്ടവർക്ക് മലവേപ്പ് മികച്ച തീരുമാനമാണെന്ന് ഫൗറുദീൻ പറഞ്ഞു.
ആവശ്യക്കാർക്ക് പ്ലാവ്, മലവേപ്പ്, അൽപീസിയ തൈകൾ വിതരണം ചെയ്യാൻ ആർഎഫ് ഫാം എന്ന പേരിൽ നഴ്സറിയും നടത്തുന്നുണ്ട്. കൃഷി കാര്യങ്ങൾ നോക്കി നടത്താൻ ഒരു സഹായിയും കൂടെയുണ്ട്.
കടയ്ക്കൽ മുക്കുന്നത്ത് അൽഅസ എന്ന പേരിൽ സ്വർണക്കടയും നടത്തുന്ന ഹൗറുദീനു പിന്തുണയുമായി ഭാര്യ റാഹില ബീവിയും വിവാഹിതരായ മൂന്നു പെണ്മക്കളുമുണ്ട്.
ഫോണ്‍: 9447407499
മലവേപ്പ്
മലവേപ്പ് (കാട്ടുകടുക്ക/കാട്ടുവേപ്പ്) 6-7 വർഷം കൊണ്ട് വളർത്തിയെടുക്കാം. ഏക്കറിൽ 400 മരം നടാം. പ്ലൈവുഡ് വ്യവസായത്തിന് ആവശ്യമായ പാഴ്മരങ്ങളിൽ ഒന്നാണ്. ഏഴു വർഷം കൊണ്ട് 35 ഇഞ്ച് വരെയെത്തും.
ഈ പ്രായത്തിൽ ഒരു മരത്തിൽനിന്ന് ശരാശരി 750 കിലോ തടി പ്രതീക്ഷിക്കാം. പാഴ്തടികളിൽ വളരെ വേഗത്തിൽ വളരുന്നതിനാൽ, മലവേപ്പ് കൃഷി പ്രചാരത്തിലായിട്ടുണ്ട്.
Agriculture
കാഴ്ചയിൽ അരളിപ്പൂവിനു സമാനമെന്നു തോന്നുമെങ്കിലും ആളൊരൽപം പരിഷ്കാരിയാണ്. കേരളത്തിന്റെ മണ്ണിലേക്ക് എത്തിയിട്ട് അധിക കാലമായിട്ടില്ലെങ്കിലും മലയാളികൾ ഇദ്ദേഹത്തെ അങ്ങട് സ്വീകരിച്ചിരുത്തി.
അഡീനിയത്തെ കുറിച്ചാണ് പറഞ്ഞുവന്നത്. അപ്പോസൈനേസി കുടുംബത്തിൽപ്പെട്ട കട്ടിയുള്ള തണ്ടോടു കൂടിയ ഒരു സക്യുലൻറ് ചെടിയാണിത്. കാഴ്ചയിലുള്ള ഭംഗി മാത്രമല്ല കൈനിറയെ കാശും തരുന്നു.
പാലക്കാട്ട് പൊൽപ്പുള്ളി കൂളിമൂട്ടത്തെ വീട്ടിലിരുന്ന് മുരളി എന്ന അന്പത്തൊന്പതുകാരൻ അഡീനിയം കൃഷി ചെയ്തു സന്പാദിക്കുന്നതു ചില്ലറകളല്ല. 25 വർഷം മുൻപ് പാലക്കാട്ട് നടന്നൊരു പുഷ്പമേളയിലാണ് ആദ്യമായി അഡീനിയത്തെ മുരളി കാണുന്നത്.
ആദ്യ കാഴ്ചയിൽതന്നെ നന്നേ ബോധിച്ചു. തടിച്ചുകൊഴുത്ത് തവിട്ടു നിറത്തിലെ തണ്ടോടു കൂടിയ ചെടിയിൽ നല്ല പിങ്ക് നിറത്തിൽ പൂക്കളിങ്ങനെ വിരിഞ്ഞ് നിൽക്കുന്ന അഡീനിയത്തിന്റെ തൈ ഒരെണ്ണം അവിടെനിന്നു വാങ്ങി.
ബോണ്‍സായി പ്രകൃതമുള്ള ചെടിയിനമാണെന്നും എന്നും ചില്ലകൾ പൂക്കളാൽ സന്പന്നമാകുമെന്നും കടക്കാരൻ പറഞ്ഞതു വിശ്വസിച്ചു. വെറുമൊരു കൗതുകത്തിനു വാങ്ങിയ ആ ആറ് തൈകൾ ഇന്നു തന്റെ ജീവനും ജീവിതവുമായി മാറുമെന്നു മുരളിച്ചേട്ടൻ അന്നു സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.
തുച്ഛമായ മുതൽ മുടക്കിൽനിന്നു വളർത്തിയെടുത്ത അഡീനിയം തൈകൾ മുരളിച്ചേട്ടനു പ്രതിഫലമായിക്കൊടുക്കുന്നത് മാസം 30,000 മുതൽ ലക്ഷങ്ങൾ വരെയാണ്. തണ്ടിൽ വെള്ളം സംഭരിച്ചു സൂക്ഷിക്കുന്ന വലുപ്പമേറിയ കോഡക്സ് ആണ് അഡീനിയത്തിന്റെ പ്രത്യേകത.
ഡെസേർട് റോസുകൾ ആയതിനാൽ അഡീനിയം ചെടികൾക്ക് ലളിതമായ പരിചരണം മാത്രം മതി. എന്നാൽ, ചെടികൾ നന്നായി വളരുകയും പൂക്കളാൽ സന്പന്നമാകണമെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണം.
പരിപാലനം
ആറ് ഇഞ്ച് വലുപ്പമുള്ള ചട്ടികൾ അഡീനിയം തൈകൾ നടുന്നതിനായി തെരഞ്ഞെടുക്കാം. നാരു കലർന്ന ചകിരിച്ചോറിനൊപ്പം ചാണകപ്പൊടിയോ എല്ലുപൊടിയോ കരിയിലപ്പൊടിയോ കലർത്തി ചെടി നടാനുള്ള മിശ്രിതം തയാറാക്കാം.
ചെടി നട്ടതിനുശേഷം ഈ മിശ്രിതം നന്നായി കുതിരുന്ന രൂപത്തിൽ നനകൊടുക്കണം. തുടർന്നുള്ള നന മിശ്രിതത്തിലെ ഈർപ്പം ഉണങ്ങിയശേഷം നൽകിയാൽ മതി. ഇതോടൊപ്പം നന്നായി പൂക്കൾ ലഭിക്കാൻ നാനോ ഡിഎപിയും നൽകാം.
ചെടിയുടെ വളർച്ചയ്ക്ക് നന്നായി സൂര്യപ്രകാശവും ലഭ്യമാക്കണം. നാലോ അഞ്ചോ ദിവസത്തേക്ക് ഇത് നനച്ചില്ലെങ്കിലും കുഴപ്പമില്ല. മഴയും അഡീനിയത്തിന്റെ വളർച്ചയ്ക്കു തടസമില്ല. വെള്ളം വാർന്നു പോകാനുള്ള സൗകര്യം ചട്ടിയിൽ സജ്ജമാക്കിയാൽ മതിയാകും.
അതുമല്ലെങ്കിൽ മഴയുള്ള ദിവസങ്ങളിൽ ചട്ടിയിൽ വെള്ളം കെട്ടിക്കിടക്കാതെ ചരിച്ചിട്ടാലും മതിയാകും.
Agriculture
കേരളത്തിൽ പൂന്തോട്ടത്തിലും പൂന്തോട്ട സംരംഭത്തിലും വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുയാണ്. പൂച്ചെടികൾ, തണൽമരങ്ങൾ, ഇലച്ചെടികൾ, വെള്ളച്ചാട്ടങ്ങൾ, പ്രതിമകൾ, പുൽത്തകിടികൾ, ഇരുപ്പിടങ്ങൾ എന്നിവയുള്ള പൂന്തോട്ടങ്ങൾ പുത്തൻസാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഒരുങ്ങുന്നത്.
ഉപഭോക്താവിന്റെ താത്പര്യത്തിന് അനുസരിച്ച് വീട്, ഓഫീസ് എന്നിവിടങ്ങളിൽ വന്പൻ ഉദ്യാനങ്ങൾ സജ്ജീകരിച്ചുകൊടുക്കുന്ന സംരംഭങ്ങൾ നിരവധിയുണ്ട്. സൂര്യപ്രകാരം കടന്നെത്തുന്ന അകത്തളങ്ങളിൽ ഇൻഡോർ പ്ലാന്റുകൾ വയ്ക്കുന്നതും പുതിയ ട്രെൻഡാണ്.
സ്നേക് പ്ലാന്റ്, പീസ് ലിലി, അലോ, ഫിറ്റോണിയ, അലങ്കാര കള്ളിച്ചെടികൾ എന്നിവയാണ് സാധാരണ ഉപയോഗിക്കുന്നത്. ചെടികൾക്കും മുറിയുടെ ഭംഗിക്കും ഇണങ്ങുന്ന രീതിയിലുള്ള സെറാമിക്, ഫൈബർ, ഗ്ലാസ്, വിയറ്റ്നാം പോട്ടുകളിലാണ് ഇൻഡോർ പ്ലാന്റുകൾ വയ്ക്കുന്നത്.
ഓഫീസുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ, ഓഡിറ്റോറിയങ്ങൾ എന്നിവിടങ്ങളിലും ഇൻഡോർ പ്ലാന്റുകൾ സ്ഥലം പിടിച്ചിട്ടുണ്ട്. മുറികളിൽ പോസിറ്റിവിറ്റി നിറയ്ക്കാൻ ഇൻഡോർ പ്ലാന്റുകൾക്കു സാധിക്കുന്നതിനാൽ വൻ ഡിമാൻഡ് ആണ്.
നമ്മുടെ കാലാവസ്ഥയിൽ വളരുന്ന അലങ്കാരച്ചെടികൾക്കും പൂച്ചെടികൾക്കും ഓർക്കിഡിനും പിന്നാലെ, കടൽ കടന്നെത്തുന്ന ഡിസൈൻഡ് ടോപ്പിയറി വൃക്ഷങ്ങളും പൂന്തോട്ടങ്ങളിൽ പ്രധാനിയാണ്.
ടോപ്പിയറി ചെയ്തു വിവിധ ആകൃതിയിൽ വളർത്തിയെടുക്കുന്ന മാൽപീജിയ, കോണിഫർ, പോഡോകാർപസ്, ബൊഗേൻവില്ല, ഫീക്കസ്, പാംസ് എന്നിവയ്ക്കും ആവശ്യക്കാർ ഏറെയാണ്.
ടോപ്പിയറി ചെയ്ത മൾട്ടി കളേർഡ് ബൊഗേണ്വില്ലയാണ് വിപണിയിലെ താരം. ആൽവർഗത്തിൽപെട്ട ടോപ്പിയറി ചെയ്ത ഫീക്കസ് മരങ്ങൾക്കു ലക്ഷങ്ങളാണ് മാർക്കറ്റ് വില. പുൽത്തകിടിയിൽ പേൾ ഗ്രാസാണ് എല്ലാവരും ഉപയോഗിക്കുന്നത്.
ചിതലിന്റെയോ കുമിളിന്റെയോ ശല്യമില്ലാത്തതിനാൽ പരിചരണം കുറച്ചുമതി. മെക്സിക്കൻ ഗ്രാസ്, ബഫലോ ഗ്രാസ് എന്നിവയ്ക്കു പകരമാണ് പേൾ ഗ്രാസ് ഉപയോഗിക്കുന്നത്.
കൂടാതെ, ആർട്ടിഫിഷൽ ഗ്രാസിനും ചെടികൾക്കും നല്ല ഡിമാൻഡുണ്ട്. കൃഷി അനുബന്ധ മേഖലയിൽ ഉദ്യാനപരിപാലനം ലാഭകരമായ സംരംഭമേഖലയാണ്.
Agriculture
കാട്ടുമൃഗശല്യവും റബർ കൃഷിയിലെ അനിശ്ചിതത്വവും പ്രതിസന്ധികളായപ്പോൾ പരന്പരാഗത വിളകൾ ഉപേക്ഷിച്ച് പുതുകൃഷിയിൽ പരീക്ഷണം നടത്തുകയാണ് പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കടുത്ത് കിഴക്കഞ്ചേരി പട്ടേംപ്പാടം മുല്ലമംഗലം ബേബി എന്ന കർഷകൻ.
കോട്ടേകുളം പൂതനക്കയം മലഞ്ചെരിവിലാണ് ബേബിയുടെ ചെറുനാരക കൃഷി. മലമുകളിൽ കവുങ്ങ് കൃഷി തന്നെ പുതുമയുള്ളതാണ്. ഇതിനൊപ്പമാണ് ചെറുനാരകത്തെ പരിഗണിച്ചിട്ടുള്ളത്. മൂന്ന് ഏക്കറിലുണ്ടായിരുന്ന റബർ മരങ്ങൾ മുറിച്ചു മാറ്റിയാണ് കവുങ്ങും നാരക കൃഷിയും.
ഇതിനായി നാടൻ തൈകൾക്കു പുറമെ ആന്ധ്രയിൽനിന്നും ഹൈബ്രീഡ് ഇനത്തിൽപ്പെട്ട 300 ബഡ് നാരകതൈ എത്തിച്ചാണ് കൃഷി ചെയ്തിട്ടുള്ളത്. തൈകൾക്ക് ഒരു വർഷമാകും മുന്‍പെ പൂവിട്ട് കായ്ക്കാൻ തുടങ്ങി.
ചെടിയുടെ വളർച്ചയും കരുത്തും കാണുന്പോൾ അടുത്ത സീസണോടെ വില്പനക്കായി കൂടുതൽ നാരങ്ങ വിളയുമെന്നാണ് ബേബിയുടെ പ്രതീക്ഷ. ഇനവും പരിചരണവും നന്നാകുന്പോൾ വിളവിലും കുറവു വരാനിടയില്ല.
തൈകൾക്ക് നാലു വർഷമാകുമ്പോൾ ഒരു തൈയിൽനിന്നുതന്നെ ഒരു സീസണിൽ 15 കിലോ വരെ നാരങ്ങ കിട്ടുമെന്നാണ് കണക്ക്. പ്രായപൂർത്തിയാകുന്നതോടെ ഒരു നാരക മരത്തിൽനിന്ന് എണ്‍പത് മുതൽ നൂറ് കിലോ വരെയാകും വിളവ്.
ചെറിയ തോതിൽ വിളവ് തുടങ്ങിയപ്പോൾ തന്നെ ആവശ്യക്കാരുടെ ബഹളമാണെന്ന് ബേബി പറയുന്നു. എത്രയുണ്ടായാലും ഒന്നിച്ച് എടുക്കാമെന്ന് പറഞ്ഞ് വാക്ക് ഉറപ്പിച്ച് പോകുന്നവരുമുണ്ട്.
Agriculture
ടാറ്റാ കണ്‍സൾട്ടൻസിയിലെ ജോലി ഉപേക്ഷിച്ച് പച്ചക്കറി കൃഷിയിലേക്ക് ഇറങ്ങിയ യുവാവ് ഇന്നു ചരിത്രം സൃഷ്ടിക്കുന്നു. തൂശനിലയും പച്ചക്കറികളും വെള്ളരി എന്ന ബ്രാൻഡിൽ ഓണ്‍ലൈൻ, ഓഫ്ലൈൻ വിപണിയിൽ എത്തിക്കുന്ന ആലപ്പുഴ പുത്തനന്പലം ഭാഗ്യയിൽ ഭാഗ്യരാജ് എന്ന യുവകർഷകൻ കാർഷിക കേരളത്തിനും യുവാക്കൾക്കും മാതൃകയാണ്.
ഇലയ്ക്കും കുലയ്ക്കുമായി പതിനായിരത്തോളം ഞാലിപ്പൂവൻ വാഴകളാണ് കൃഷി ചെയ്തിരിക്കുന്നത്. ചേർത്തലയിലെയും പരിസരപ്രദേശത്തെയും ഹോട്ടലുകാർക്ക് എല്ലാ ദിവസവും ഭാഗ്യരാജ് ഇലകൾ എത്തിക്കുന്നുണ്ട്.
365 ദിവസവും വിളവെടുക്കുന്ന രീതിയിലാണ് പച്ചക്കറി കൃഷി ചെയ്തിരിക്കുന്നത്. സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്ത സ്ഥലത്തുമാണ് കൃഷി. ചേർത്തലയിലെയും എറണാകുളത്തെയും സ്വന്തം കട വഴിയും പച്ചക്കറി വില്പന നടത്തുന്നുണ്ട്.
കൃഷിയിലിറങ്ങാൻ ജോലി ഉപേക്ഷിച്ചു
ബികോം ബിരുദവും എച്ച്ആർ ആൻഡ് ഫിനാൻസിൽ എംബിഎയും നേടിയ ഭാഗ്യരാജ് കൃഷിയോടുള്ള താത്പര്യത്തിലാണ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്.
പൂന ടാറ്റാ കണ്‍സൾട്ടൻസിയിലെ ജോലി ഉപേക്ഷിച്ച് കൃഷിയിലേക്കു തിരിയാൻ തീരുമാനിച്ചപ്പോൾ വീട്ടുകാരും നാട്ടുകാരും ആദ്യം എതിരായിരുന്നു.
എങ്കിലും തീരുമാനത്തിനൊപ്പം ഉറച്ചുനിന്നു. കൂറ്റുവേലി സ്കൂളിനു സമീപം 80 സെന്റ് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചു. ചീരയും വെണ്ടയും ആയിരുന്നു ആദ്യ കൃഷി.
ആദ്യത്തെ ലാഭംകൊണ്ട് സെന്റ് മൈക്കിൾസ് കോളജിനടുത്തുള്ള ഒരു ഏക്കറിലേക്ക് കൃഷി വ്യാപിച്ചു. ഇവിടെ നെയ്കുന്പളം ആയിരുന്നു വിള.
Agriculture
അപ്രതീക്ഷിതമായ ആ മാറ്റം സംഭവിച്ചതു രണ്ടായിരത്തിലാണ്. മണ്ണിനെ അറിയുന്ന കുടുംബത്തിലെ സന്തതി മണ്ണിനെ സ്നേഹിക്കുവാൻ തുടങ്ങിയതിൽ ആരും അദ്ഭുതം ഒന്നും കണ്ടില്ല. പക്ഷേ, അയാൾ മണ്ണിനെ പ്രണയിച്ച്, താലോലിച്ച് കൃഷി ചെയ്യുവാൻ തീരുമാനിച്ചതിൽ എല്ലാവരിലും എതിർപ്പുളവാക്കി.
അപ്പനായി ഉണ്ടാക്കിയെടുത്തതെല്ലാം മകനായി നശിപ്പിക്കുമെന്നു പറഞ്ഞവരാണധികവും. ബന്ധുക്കളും നാട്ടുകാരും ഒക്കെ. പക്ഷെ അയാൾ പിൻവാങ്ങിയില്ല. ജൈവകൃഷിയുടെ പാഠങ്ങൾ പഠിച്ചുകൊണ്ട് അയാൾ കൃഷിയുമായി ശക്തമായി മുന്നോട്ടു പോയി.
ആ യാത്ര ഇപ്പോൾ ഇരുപത്തിയഞ്ചു വർഷം പിന്നിടുകയാണ്. ആ യുവാവിന്റെ തീരുമാനം തെറ്റായിരുന്നില്ല എന്നു കാലം എതിർത്തവരേകൊണ്ടൊക്കെ പറയിപ്പിച്ചു. അതാണ് പാലക്കാട് ജില്ലയിലെ കോട്ടോപ്പാടം പഞ്ചായത്തിലെ കണ്ടമംഗലം സ്വദേശി സോജി മാത്യു എന്ന ജൈവ കർഷകൻ.
കർഷകനായ പിതാവ് പുതുപ്പറന്പിൽ മാത്യു ജോസഫിന്റെ ശാരീരിക അവശതകളാണ് കംപ്യൂട്ടർ അധ്യാപകനായ സോജിയെ പൂർണ സമയ കൃഷിയിലേക്കു വഴി തിരിച്ചുവിട്ടത്. അക്കാലത്ത് നാച്വറൽ വാനിലയ്ക്കു വിപണിയിൽ നല്ല വിലയുണ്ടായിരുന്നു.
സ്വദേശത്തും വിദേശത്തും രാസ കീടനാശിനികളുടെ ഉപയോഗം ഇല്ലാത്ത നാച്വറൽ വാനിലയ്ക്കു വലിയതോതിൽ ആവശ്യക്കാരുണ്ടെന്ന തിരിച്ചറിവ് സോജിയെ ജൈവ വാനില കൃഷിയിലേക്ക് എത്തിച്ചു.
ഒപ്പം തന്റെ ഉല്പന്നങ്ങൾക്ക് ജൈവ സർട്ടിഫിക്കേഷൻ ലഭ്യമാക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ആ ശ്രമങ്ങളെ ആദ്യ ഘട്ടങ്ങളിൽ വിജയത്തിലെത്തിക്കുവാൻ സോജിക്ക് കഴിഞ്ഞില്ലെങ്കിലും ജൈവ കൃഷി ഉപേക്ഷിക്കുവാൻ തയാറായില്ല. ജൈവ കൃഷിയിലേക്കുള്ള മാറ്റം ആദ്യഘട്ടത്തിൽ നിരാശയാണ് നൽകിയത്. വിളവ് വൻ തോതിൽ കുറഞ്ഞു.
കൂട്ടുകാരും നാട്ടുകാരും സോജിയെ പിന്തിരിപ്പിക്കുവാനും ഉപദേശിക്കുവാനും തുടങ്ങി. പക്ഷേ, അയാൾ മണ്ണിനൊപ്പം നിന്നു. ഇനി ജൈവ രീതിയിലുള്ള കൃഷിയുമായിതന്നെ മുന്നോട്ടു പോകുമെന്ന് എല്ലാവരോടും ഉറച്ചു പറഞ്ഞു.
ആ തീരുമാനവും മുന്നോട്ടു പോകലും വിജയത്തിലേക്കുള്ള തുടക്കമായിരുന്നു. പ്രീമിയം ഉത്പന്നങ്ങൾ മാത്രം ഉല്പാദിപ്പിക്കുന്ന മികച്ച കൃഷിയിടമായി സോജിയുടെ കൃഷിയിടം മാറി. ഈ ഉത്പന്നങ്ങൾക്ക് വിപണിയിലും ഇന്നു വലിയ ഡിമാന്റ് ഉണ്ട്.
Agriculture
ആയിരങ്ങൾക്ക് കൃഷിപാഠങ്ങൾ പകർന്നു നൽകിയ ഇടുക്കി ജില്ലാ റിട്ട. കൃഷി ഓഫീസറും കൃഷി ജോയിന്റ് ഡയറക്ടറുമായ ഷാജി എം. മണക്കാട്ട് ഇന്നു തൊട്ടതെല്ലാം പൊന്നാക്കി കാർഷിക സമൃദ്ധിയുടെ വിജയഗാഥ രചിക്കുന്നു.
ഒരു വർഷം ഡിടിപിസി സെക്രട്ടറിയായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കാർഷിക-ടൂറിസം മേഖലകളിലെ അനുഭവജ്ഞാനം കോർത്തിണക്കി വിളവൈവിധ്യത്തിന്റെയും പ്ലാന്റേഷൻ ടൂറിസത്തിന്റെയും സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന കൃഷിയിടം കാർഷിക പരീക്ഷണത്തിന്റെ മികച്ച മാതൃക കൂടിയാണ്.
മഴമറയിൽ പച്ചക്കറി കൃഷി
ഇടുക്കി ജില്ലയിൽ തൊടുപുഴ മാരിയിൽകലുങ്കിനു സമീപം 20 സെന്റിലും കോട്ടയം ജില്ലയിൽ നീലൂരിനു സമീപം മേരിലാന്റിൽ അഞ്ചേക്കറിലുമാണ് വിവിധയിനം കൃഷികൾ നടത്തി വരുന്നത്.
തൊടുപുഴയിലെ വീടിനോടു ചേർന്ന് കോവൽ, പാവൽ, പയർ, നേന്ത്രവാഴ എന്നിവയാണ് കൃഷി ചെയ്തിരിക്കുന്നത്. മേരിലാന്റിൽ മൂന്നു മഴമറയ്ക്കുള്ളിൽ പാവൽ, പയർ, സാലഡ് കുക്കുംബർ, തക്കാളി തുടങ്ങിയവയുടെ വിപുലമായ കൃഷിയുണ്ട്.
കീടബാധയെ ചെറുക്കുന്നതിനായി കാന്താരിമുളക് ചെടിയിൽ ഗ്രാഫ്റ്റ് ചെയ്ത തക്കാളിയും വളർത്തുന്നുണ്ട്. തക്കാളിത്തൈകൾ തഴച്ചു വളർന്ന് പന്തലിൽ പടർന്നു പഴുത്ത് പാകമായി കിടക്കുന്നതുകണ്ടാൽ ആരും നോക്കിനിന്നു പോകും.
വീടിനോട് ചേർന്ന് അക്വാപോണിക്സ് സംവിധാനത്തിൽ കാന്തല്ലൂർ ചീര, കാബേജ്, കോളിഫ്ളവർ എന്നിവ മണ്ണില്ലാതെ ചെറിയ ചരൽ മെറ്റലിൽ കൃഷി ചെയ്തിട്ടുണ്ട്. കോവിഡ് കാലത്താണ് കൃഷി വ്യാപകമായി ആരംഭിച്ചത്.
ബ്രാന്റഡ് പച്ചക്കറിയിനങ്ങൾ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് പ്രധാനമായും വില്പന നടത്തുന്നത്.
പഴവർഗങ്ങൾ
റംബുട്ടാൻ, മംഗോസ്റ്റിൻ, പുലാസാൻ, അവക്കാഡോ, പപ്പായ, കോട്ടൂർക്കോണം, മൂവാണ്ടൻ ഇനത്തിൽപ്പെട്ട മാവ്, ബംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടി കൾച്ചറിൽനിന്ന് എത്തിച്ച ഡ്രാഗണ്‍ ഫ്രൂട്ട്, വിയറ്റ്നാം ഏർലി, ജെ-33, സിദ്ദു, കംബോഡിയൻ ഓറഞ്ച്, സീഡ്ലസ്, നാടൻ ഇനങ്ങളിൽപ്പെട്ട പ്ലാവ് എന്നിവയും കൃഷി ചെയ്തിട്ടുണ്ട്.
15 സെന്റോളം സ്ഥലത്ത് പാഷൻഫ്രൂട്ട് നട്ടു വളർത്തിയിട്ടുണ്ട്. ഇതിനായി ജിഐ പൈപ്പ സ്ഥാപിച്ച് നൂൽക്കമ്പിയും പ്ലാസ്റ്റിക് വള്ളിയും ഉപയോഗിച്ച് പന്തൽ സജ്ജമാക്കിയിട്ടുണ്ട്.
മറ്റു വിളകൾ
ജാതി, ഗ്രാഫ്റ്റ് ചെയ്ത കുന്പുക്കൻ, കരിമുണ്ട പന്നിയൂർ-1 ഇനം കുരുമുളക്, ഡിഃടി, നാടൻ ഇനം തെങ്ങ്, കാസർഗോഡൻ, മോഹിന്ത്നഗർ ഇനം കമുക്, റബർ എന്നിവയും കൃഷി ചെയ്തിട്ടുണ്ട്.
ഗുണമേന്മയുള്ള തൈകളും വിത്തുകളുംമാത്രമേ നടീൽ വസ്തുവായി ഉപയോഗിക്കാറുള്ളു. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും കാണിക്കാറില്ലെന്നാണ് മുൻ ജില്ലാ കൃഷി ഓഫീസറുടെ നിലപാട്.
Agriculture
പോഷകങ്ങളുടെ കലവറയായ ചെറുധാന്യകൃഷിയിൽ വേറിട്ട മാതൃകയാണ് അട്ടപ്പാടി അഗളി സ്വദേശി ശരത് നാരായണൻ. ഡൽഹിയിലെ കോർപറേറ്റ് ജോലി ഉപേക്ഷിച്ചാണ് ഇദ്ദേഹം അട്ടപ്പാടിയിലും സമീപപ്രദേശങ്ങളിലും മില്ലറ്റ് (ചെറുധാന്യം) കൃഷി നടത്തുന്നത്.
അട്ടപ്പാടിയിലെ വിവിധ ആദിവാസി ഉൗരുകൾ സന്ദർശിച്ചതിലൂടെ കിട്ടിയ അറിവുകളാണ് മില്ലറ്റ് കൃഷി ആരംഭിക്കുന്നതിനുള്ള പ്രചോദനം ലഭിച്ചത്. അട്ടപ്പാടിയിൽ വർഷങ്ങൾക്ക് മുൻപ് പ്രധാനമായും കൃഷി ചെയ്തിരുന്നത് ചെറുധാന്യങ്ങൾ ആയിരുന്നു.
കാലക്രമേണ ആദിവാസികൾതന്നെ ഈ കൃഷി ഉപേക്ഷിക്കുകയും സർക്കാരിന്റെ റേഷൻ സാധനങ്ങൾ മുഖ്യ ആഹാരം ആകുകയും ചെയ്തു. ഇത് പോഷകാഹാര കുറവിലേക്കും ശിശു മരണങ്ങളിലേക്കുമൊക്കെ നയിക്കുന്നതിനു കാരണമായി.
മില്ലറ്റ് മിഷന്റെ അട്ടപ്പാടിയിലെ പ്രവർത്തനങ്ങൾ മില്ലറ്റ് കൃഷിക്ക് വീണ്ടും പ്രചാരം നൽകിയിട്ടുണ്ട്. 2023 യുഎൻ അന്താരാഷ്ട്ര മില്ലറ്റ് വർഷമായി പ്രഖ്യാപിച്ചതുമൊക്കെ മില്ലറ്റിനെപ്പറ്റി കൂടുതൽ പഠിക്കുവാൻ സഹായിച്ചു.
തുടക്കത്തിൽ അട്ടപ്പാടിയിൽ ലഭ്യമായ വിത്തുകൾ ഉപയോഗിച്ചാണ് കൃഷി ചെയ്തിരുന്നത്. ഇവിടെ തനത് വിത്തുകൾ ഉപയോഗിച്ചു കൃഷി ചെയ്യണം എന്നായിരുന്നു ആഗ്രഹം.
എന്നാൽ, അത്തരം വിവിധ തരം വിത്തുകൾ കൂടുതലായി ഇവിടെ ലഭ്യമല്ല എന്ന് അറിഞ്ഞതുകൊണ്ട് മറ്റ് മാർഗങ്ങൾ അന്വേഷിക്കുകയായിരുന്നു.
മില്ലറ്റ് തേടി ഒഡീഷയിൽ
2025ലെ മില്ലറ്റ് ക്യൂൻ ആയി തെരഞ്ഞെടുക്കപ്പെട്ട റായിമതി ഗുരിയയെപ്പറ്റി അറിയുകയും അവരുടെ നാടായ ഒഡീഷയിലെ കൊറപ്പുട്ടിൽ പോകുകയും അവരിൽനിന്നു ചെറുധാന്യങ്ങളിലെ വിവിധ ഇനങ്ങളെപ്പറ്റിയും അവയുടെ സവിശേഷതകളെപ്പറ്റിയുമൊക്കെ വിശദമായി മനസിലാക്കുകയും ചെയ്തു.
അവരുടെ കൃഷി രീതികൾ മനസിലാക്കി അവരിൽനിന്നു കുറച്ചു വിത്തുകൾ ശേഖരിച്ച് അതിൽ നിന്നാണ് വിവിധയിനം ചെറുധാന്യങ്ങൾ അട്ടപ്പാടിയിൽ കൃഷിചെയ്തത്.
ഒഡീഷയിലേക്കുള്ള താമസവും ഗ്രാമങ്ങളിലേക്കുള്ള യാത്രയുമുൾപ്പടെയുള്ള എല്ലാ സഹായവും ചെയ്തത് കൊറാപ്പുട്ടിലെ എം.എസ്. സ്വാമിനാഥൻ റിസേർച്ച് ഫൗണ്ടേഷനിലെ ഉദ്യോഗസ്ഥരാണ്.
റായിമതി ഗുരിയ അവിടെ അവരുടെ ഗ്രാമത്തിൽ സർക്കാർ സഹായത്തോടെ ഒരു ഫാം സ്കൂൾ നടത്തുന്നുണ്ട്. അവരുടെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നത് എം.എസ്. സ്വാമിനാഥൻ റിസേർച്ച് ഫൗണ്ടേഷനാണ്.
അവരുടെ പൂർണ സഹകരണത്തോടെ അവിടെ മില്ലറ്റ് കൃഷിയെക്കുറിച്ചും മില്ലറ്റ് കൊണ്ട് ഉണ്ടാക്കാവുന്ന മൂല്യ വർധിത ഉല്പന്ന നിർമാണവുമൊക്കെ പരിശീലനം നൽകുന്നുണ്ട്.
ജൈവകൃഷി
മില്ലറ്റ് കൃഷിയിൽ വിളവെടുപ്പിനാണ് കൂടുതൽ അധ്വാനം വേണ്ടത്. വിളവെടുപ്പിനും സംസ്കരണത്തിനും കൂടുതൽ സമയം ആവശ്യമുണ്ട്. എങ്കിലും മില്ലറ്റ് കൃഷി വളരെയധികം ലാഭകരമാണ്. മില്ലറ്റിനെക്കുറിച്ചുള്ള അവബോധം വർധിച്ചു വരുന്നതിനാൽ വിപണനം പ്രയാസമില്ല.
അട്ടപ്പാടിയിൽ ജൈവരീതിയിൽ കൃഷി ചെയ്യുന്ന ചെറുധാന്യങ്ങൾക്ക് വലിയ തോതിൽ ആവശ്യക്കാരുണ്ട്. ശരത് നാരായണൻ കൃഷിയോടൊപ്പം മറ്റു കർഷകരിൽനിന്നു ശേഖരിക്കുന്ന ചെറുധാന്യങ്ങൾ വരഗാർ ഓർഗാനിക്സ് എന്ന ലേബലിൽ മാർക്കറ്റ് ചെയ്യുന്നുണ്ട്.
അയൽ സംസ്ഥാനങ്ങളിൽ ഉള്ള മലയാളികൾ ഉൾപ്പെടെ ഒരു വലിയ വിഭാഗത്തിന് സ്ഥിരമായി ഇവിടെനിന്നും ഉത്പന്നങ്ങൾ അയച്ചു നൽകാറുണ്ട്. ഇടനിലക്കാരില്ലാതെ നേരിട്ടു വിപണനം ചെയ്യുന്നതിനാൽ നല്ല ലാഭമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചെറു ധാന്യങ്ങൾ ഉപയോഗിച്ചു പോഷക സമൃദ്ധമായ മില്ലറ്റ് സൂപ്പ് ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇതിനുള്ള പരിശീലനം ഒഡീഷയിൽനിന്ന് ലഭിച്ചിട്ടുണ്ട്. വൻതോതിൽ സൂപ്പ് ഉത്പാദനം ആരംഭിക്കുമ്പോൾ മറ്റു കർഷകരിൽനിന്നും മികച്ച വിലയ്ക്ക് മില്ലറ്റ് വാങ്ങാൻ സാധിക്കുമെന്നും ശരത് നാരായണൻ പറഞ്ഞു.
ശരത് നാരായണൻ ഫോണ്‍: 9871462312
Kerala
തൃശൂർ: കാർഷികബിരുദം നേടി പുറത്തിറങ്ങുന്ന വിദ്യാർഥികൾക്കു രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ വലിയ ഉത്തരവാദിത്വമുണ്ടെന്നു കേരള ഗവർണറും കാർഷിക സർവകലാശാല ചാൻസലറുമായ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ.
ദേശീയഗീതം ഓർമിപ്പിക്കുന്ന സുജലാം സുഫലാം എന്ന സങ്കല്പം യാഥാർഥ്യമാക്കാൻ നല്ല ജലവും നല്ല ഫലങ്ങളും ഉറപ്പാക്കുന്ന പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ പങ്കാളികളാകണമെന്നും പുഴയ്ക്കൽ ഹയാത്ത് റീജൻസിയിൽ നടന്ന കേരള കാർഷിക സർവകലാശാലയുടെ 2025 വർഷത്തെ ബിരുദദാനം നിർവഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
വൈസ് ചാൻസലർ ഡോ.ബി. അശോക് അധ്യക്ഷത വഹിച്ചു. 1108 വിദ്യാർഥികൾ ബിരുദം ഏറ്റുവാങ്ങി. ഇതിൽ 89 ഡോക്ടറേറ്റുകളും 254 ബിരുദാനന്തരബിരുദങ്ങളും 628 ബിരുദങ്ങളും 94 ഡിപ്ലോമകളും 43 പിജി ഡിപ്ലോമകളും ഉൾപ്പെടുന്നു.
പഠനമികവ് പുലർത്തിയ വിദ്യാർഥികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. ബി. അമൃതശ്രീ, ആക്സ എലിസബത്ത് ജോസ്, ജി. നവ്യ, ആലിസ് ആൻ സജിത്ത്, എം. ആദിത്യ രഘുനാഥൻ, മഞ്ജിമ ഷാജി, ടി.എൽ. മിഖ കോഷ് എന്നിവർക്കു സർദാർ പട്ടേൽ മെഡലുകൾ സമ്മാനിച്ചു.
ബിഎസ്സി(അഗ്രി) ഒന്നാംറാങ്ക് നേടിയ ബി. അമൃതശ്രീക്ക് ഡോ. ടി.പി. മനോമോഹൻദാസ് സ്മാരക അവാർഡും പി.ജി. കാർഷികകീടശാസ്ത്രത്തിൽ ഒന്നാംറാങ്ക് നേടിയ എസ്. അഞ്ജുവിന് ഡോ. എം.ആർ.ജി.കെ. നായർ സ്മാരക അവാർഡും എം. അഞ്ജനലക്ഷ്മി, സോന ജെയ്സണ്‍ എന്നിവർക്കു ഫെമി ജോസ് മെറിറ്റ് അവാർഡും എസ്. വിഷ്ണു ചന്ദ്രൻ, അഖില അശോകൻ എന്നിവർക്കു ഡോ.പി.കെ.ആർ. നായർ അവാർഡും സമ്മാനിച്ചു.
സർവകലാശാല രജിസ്ട്രാർ ഡോ.എ. സക്കീർ ഹുസൈൻ, വിദ്യാഭ്യാസവിഭാഗം മേധാവി ഡോ. യാമിനി വർമ, ഡീൻ ഓഫ് ഫാക്കൽറ്റി (അഗ്രി) ഡോ. ജേക്കബ് ജോണ്‍, ഡീൻ ഓഫ് ഫാക്കൽറ്റി (അഗ്രികൾച്ചറൽ എൻജിനീയറിംഗ്) ഡോ.പി.ആർ. ജയൻ, ഡോ.ഇ.ജി. രഞ്ജിത്ത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പ്രമുഖ വയലിനിസ്റ്റ് ഇടപ്പള്ളി അജിത്കുമാറിന്റെ സംഗീതക്കച്ചേരിയും ഉണ്ടായിരുന്നു.
Agriculture
വന്യമൃഗശല്യത്തെ അതിജീവിച്ച് മത്സ്യകൃഷി ചെയ്ത് നൂറുമേനി വിളയിച്ച് മാതൃകയാവുയാണ് കോതവഴിക്കൽ സിന്ധു ജോബിഷ്. പുൽപ്പള്ളി പഞ്ചായത്തിലെ വേലിയന്പത്ത് വനാതിർത്തിയോട് ചേർന്ന 16 ഏക്കർ കൃഷിസ്ഥലത്തെ നാലേക്കറിലെ രണ്ടു കുളങ്ങളിലായാണ് മത്സ്യകൃഷി.
മൂന്നു വർഷത്തോളമായി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് മത്സ്യകൃഷി നടത്തി വരുന്നത്. തിലോപ്പിയ, ചെന്പല്ലി, ഗ്രാസ് കാർപ്പ്, വരാൽ, കാരി, കരിമീൻ, നട്ടർ എന്നിങ്ങനെ വിവിധങ്ങളായ മത്സ്യങ്ങളാണ് കൃഷി ചെയ്ത് വരുന്നത്. പ്രധാനമായി വരാലും വിവിധയിനം തിലോപ്പിയയുമാണ് വ്യാവസായിക അടിസ്ഥാത്തിൽ കൃഷി ചെയ്ത് വരുന്നത്.
കുളത്തിനോടുചേർന്ന പാടത്ത് നെൽകൃഷിക്കൊപ്പം മീൻ വളർത്തുന്ന രീതിയും ഇവിടെ അവലംബിച്ചിട്ടുണ്ട്. വനത്തിൽനിന്നു വന്യമൃഗങ്ങൾ കൂട്ടമായി കൃഷിയിടത്തിലിറങ്ങി കാർഷിക വിളകൾ പൂർണമായി നശിപ്പിക്കാൻ തുടങ്ങിയതോടെയാണ് മത്സൃകൃഷിയിലേക്ക് തിരിയാൻ കാരണമായത്.
വിദേശത്തെ നഴ്സിംഗ് ജോലി ഉപേക്ഷിച്ചാണ് സിന്ധു വേറിട്ട രീതികൾ അവലംബിച്ച് കൃഷിയിലേക്കിറങ്ങിയത്. ഇതിനിടെ നിരവധി കർഷകപുരസ്കാരങ്ങളും ഈ വീട്ടമ്മ സ്വന്തമാക്കിയിട്ടുണ്ട്. ഭർത്താവ് ജോബിഷിനോടൊപ്പം ചേർന്ന് മത്സ്യകൃഷി കൂടുതൽ വ്യാപകമാക്കാനുള്ള ശ്രമത്തിലാണ് ഇവർ.
12 മാസവും വിളവെടുക്കാവുന്ന രീതിയിലുള്ള കൃഷിരീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. ദിവസവും നിരവധിയാളുകൾ മത്സ്യം വാങ്ങാൻ ഇവിടെ എത്തുന്നുണ്ട്. അധികം വൈകാതെ മത്സ്യവിപണത്തിനായി ഒൗട്ട് ലെറ്റ് സ്ഥാപിക്കുമെന്നും സിന്ധു പറഞ്ഞു.
മത്സ്യകൃഷിക്കു പുറമേ ഒൗഷധസസ്യങ്ങളും നട്ടു പരിപാലിക്കുന്നുണ്ട്. മത്സ്യകുളത്തിനരികിലും കൃഷിയിടങ്ങളിലുമായി 56ഓളം ഇനങ്ങളിലുള്ള മുളകളും കൃഷി ചെയ്തു വരുന്നു.
ആന്ധ്രാ, പൂന എന്നിവിടങ്ങളിൽനിന്നും പുൽപ്പള്ളിയിലെ ജോണ്സണ് തൊട്ടിയിലിന്റെ മുളശേഖരത്തിൽനിന്നുമാണ് അപൂർവങ്ങളായ മുളകൾ എത്തിച്ചത്.
Agriculture
സൗത്ത് സോണിലെ 2025ലെ മികച്ച ക്ഷീര കർഷകയായി ഇന്ത്യൻ ഡയറി അസോസിയേഷൻ തെരഞ്ഞെടുത്ത എം.പി. ബിന്ദു(ബിന്ദു ഷാജി)വയനാടിന് അഭിമാനമായി. ഡൽഹിയിൽ നടന്ന നാഷണൽ ഡയറി ഇൻഡസ്ട്രി കോണ്‍ഫറൻസ് ആൻഡ് എക്സിബിഷനിൽ കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനിൽനിന്നാണ് ബിന്ദു പുരസ്കാരം ഏറ്റുവാങ്ങിയത്.
പ്ലസ് ടു പഠനത്തിനുശേഷമാണ് ബിന്ദു ക്ഷീരരംഗത്ത് സജീവമായത്. വിവാഹശേഷവും ക്ഷീരവൃത്തി തുടർന്ന അവർ കുടുംബാംഗങ്ങളുടെ പിന്തുണയോടെ 2018ലാണ് മാണ്ടാടിൽ ഡയറി ഫാം ആരംഭിച്ചത്. നാല് ഏക്കർ 30 സെന്റ് വരുന്നതാണ് ഫാം.
ബിന്ദുവിനെ സംബന്ധിച്ചിടത്തോളം ക്ഷീരവൃത്തി തൊഴിലിനുപരി സ്വാശ്രയത്വം, സന്തോഷം, സമൂഹത്തിന് ഗുണമേൻമയുള്ള പാൽ നൽകണമെന്ന പ്രതിബദ്ധത എന്നിവ ആധാരമാക്കിയ ജീവിതശൈലിയാണെന്ന് മാണ്ടാട് നിവാസികൾ പറയുന്നു.
2018 മുതൽ തേനേരി ക്ഷീരസംഘം അംഗമാണ് ബിന്ദു. ഉത്പാദിപ്പിക്കുന്ന പാൽ പൂർണമായും സഹകരണ സംഘത്തിനാണ് ലഭ്യമാക്കുന്നത്. നിലവിൽ ശാസ്ത്രീയ രീതിയിൽ നടത്തുന്ന ഡയറി യൂണിറ്റിൽ കറവയുള്ള 67ഉം വറ്റുകറവയിലുള്ള 14ഉം പശുക്കളും 13 കിടാരികളും ആറ് മൂരിക്കുട്ടൻമാരും 13 പശുക്കുട്ടികളും ഒന്നുവീതം കാളയും പോത്തും ഉണ്ട്.
ദിനേന ശരാശരി 850 ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്ന ബിന്ദുവിന്റെ ഫാം പ്രദേശത്തെ ശ്രദ്ധേയ ഡയറി യൂണിറ്റുകളിലൊണ്. കുടുംബത്തിന്റെ കൈവശത്തിലുള്ള കൃഷിയിടത്തിൽ 11 ഏക്കർ പൂർണമായും തീറ്റപ്പുൽക്കൃഷിക്കാണ് വിനിയോഗിക്കുന്നത്.
Agriculture
വേനല്‍ക്കാലത്ത് (മാര്‍ച്ച് - മേയ്) പച്ചക്കറി കൃഷി വിജയകരമാക്കാന്‍ ശരിയായ പരിപാലനം വളരെ പ്രധാനമാണ്. കാരണം ചൂടും ജലക്ഷാമവും വിളയെ ബാധിക്കും. ഇതാ എളുപ്പത്തില്‍ പാലിക്കാവുന്ന മാര്‍ഗങ്ങള്‍
1. ജലസേചനം
2. മള്‍ച്ചിംഗ്
3. തണല്‍ ഒരുക്കല്‍
4. വളപ്രയോഗം
5. കീടരോഗ നിയന്ത്രണം
വേനലില്‍ കീടങ്ങള്‍ കൂടുതലാകും. നീം ഓയില്‍ 7-10 ദിവസത്തില്‍ ഒരിക്കല്‍ തളിക്കുക. കറുത്ത ചീങ്കണ്ണി, വെള്ളപ്പൂച്ച എന്നിവ ശ്രദ്ധിക്കുക. രാസവളങ്ങള്‍ പരമാവധി ഒഴിവാക്കുക.
6. മണ്ണ് പരിപാലനം
7. തണ്ടു കെട്ടല്‍ & പിന്തുണ
8. പ്രത്യേക ശ്രദ്ധ
Agriculture
കുലകുത്തി കായ്ച്ചുകിടക്കുന്ന മാന്തോട്ടം, തൊട്ടടുത്ത് പപ്പായത്തോട്ടം, മൂന്നു കിലോമീറ്റർ മാറി വീടിനോടു ചേർന്ന് തെങ്ങും മാവും കമുകും പച്ചക്കറികൃഷിയും.
ഇത് പാലക്കാട് മുതലമട പെരിയപതിക്കാട് ജോസ് പി. ജേക്കബ് എന്ന അനിമോന്റെ കൃഷി വിശേഷമാണ്. മുപ്പതേക്കറോളം മാന്തോട്ടം ലീസിനെടുത്തും അനിമോൻ കൃഷി നടത്തുന്നുണ്ട്. മാന്തോട്ടത്തിനോടു ചേർന്നാണ് പപ്പായകൃഷി നടത്തുന്നത്.
കാലാവസ്ഥ പ്രതികൂലമായതിനാൽ ഇത്തവണ മാങ്ങ കുറവാണ്. കൂടാതെ വന്യമൃഗശല്യവുണ്ട്. തോട്ടത്തിൽ എത്തുന്ന മാനും മയിലും ശല്യമുണ്ടാക്കുന്നുണ്ടെന്ന് അനിമോൻ പറഞ്ഞു.
സിന്ദൂരം, അൽഫോണ്‍സ, ബംഗനപ്പള്ളി, ഹിമാപസന്ത്, മല്ലിക, നീലൻ, കാലാപ്പാടി തുടങ്ങി 18 വെറൈറ്റി മാവുകൾ തോട്ടത്തിൽ ഉണ്ട്. മാവ് കായ്ക്കുന്നതിന് മുന്‍പുതന്നെ തോട്ടം ലീസിന് എടുക്കുകയാണ് ചെയ്യുന്നത്.
ലീസ് തുക മൂന്നു ഗഡുക്കളായി ഉടമസ്ഥന് നൽകും. മാവിന് ആവശ്യമായ വളവും ജലസേചനവും തോട്ടം എടുക്കുന്നവരാണ് നൽകുന്നത്. മാവിന് പ്രധാനമായും കവാത്ത് (പ്രൂണിംഗ്) നടത്തണം.
ചാണകം, കോഴിവളം എന്നിവയും ബോറോണും മൈക്രോ ന്യൂട്രിയന്റുകളും നൽകും. മാവ് പൂക്കുന്നതിന് മരുന്ന് അടിക്കും. മാങ്ങാ വിളവെടുപ്പ് ആരംഭിക്കുന്നത് മുതലമടയിലാണ്.
ഇന്ത്യൻ മാർക്കറ്റിലും വിദേശത്തേക്കും മാങ്ങ കയറി പോകുന്നുണ്ട്. ഓരോ ഇനത്തിനും പ്രത്യേകമായാണ് വിളവ് എടുക്കുന്നത്. കിളിമൂക്ക്, മൂവാണ്ടൻ മാവുകൾ ആദ്യം കായ്ച്ചാൽ മികച്ച വില ലഭിക്കും. വൈകിയാൽ വില കുറവായിരിക്കും.
പപ്പായ കൃഷി
റെഡ്ലേഡി, ഡബ്ല്യുഎസ് 41 എന്നീ ഇനങ്ങളാണ് കൃഷി ചെയ്തിരിക്കുന്നത്. രണ്ടായിരത്തോളം തൈകളാണ് നട്ടിരിക്കുന്നത്. പപ്പായ കൃഷിയിലും വന്യമൃഗശല്യം ഉണ്ട്.
പപ്പായ കൃഷിക്കായി ആദ്യം തടമെടുത്ത് ചാണകം, കോഴിക്കാഷ്ഠം, ജൈവവളം എന്നിവയിട്ട് മൂടും. തടത്തിനു മുകളിൽ മൾച്ചിംഗ് ഷീറ്റ് വിരച്ച ശേഷമാണ് പപ്പായ നട്ടിരിക്കുന്നത്.
ആറാം മാസം തൊട്ട് വിളവ് എടുക്കാൻ സാധിക്കും. വിഎഫ്പിസികെ വഴിയാണ് പപ്പായ വിൽക്കുന്നത്. ജലസേചനത്തിനായി തോട്ടത്തിൽ കുഴൽ കിണറുകൾ ഉണ്ട്.
തുള്ളിനന സംവിധാനത്തിലാണ് ജലസേചനം ക്രമീകരിച്ചിരിക്കുന്നത്. മാന്തോട്ടത്തിൽ നേരിട്ട് പൈപ്പിൽനിന്നാണ് നനയ്ക്കുന്നത്.
പുരയിടത്തിൽ തെങ്ങും കുരുമുളകും
വീടിനോടു ചേർന്ന് മൂന്നരയേക്കർ സ്ഥലത്ത് തെങ്ങ്, കമുക്, കൊക്കോ, മാവ്, കുരുമുളക് കൃഷികളും പച്ചക്കറി കൃഷിയുമുണ്ട്. സീസണ് അനുസരിച്ചാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. തോട്ടത്തിൽ ഇരുനൂറിൽ മേലേ തെങ്ങുകൾ ഉണ്ട്.
തെങ്ങിന്റെ ഇടവിളയായി കൊക്കോയും കമുകും നട്ടിട്ടുണ്ട്.സമ്മിശ്രകൃഷി ആയതിനാൽ, ഒന്നിൽ ഉത്പാദനം കുറഞ്ഞാലും മറ്റൊന്നിൽനിന്നു കൂടുതൽ ലഭിക്കുന്നതിനാൽ നഷ്ടമില്ലാതെ മുന്നോട്ട് പോകാൻ സാധിക്കുമെന്ന് അനിമോൻ പറഞ്ഞു.
രാസവളവും ജൈവവളവും നൽകുന്നുണ്ട്. ചാണകവും കോഴിവളവുമാണ് ജൈവവളമായി നൽകുന്നത്. തേങ്ങായ്ക്കു വിലയുള്ളതുകൊണ്ട് തെങ്ങുകൃഷി ലാഭകരമാണ്. മണ്ഡരിരോഗം തോട്ടത്തിൽ ഉണ്ടെങ്കിലും കാര്യമായ പ്രശ്നമില്ല. വെള്ളീച്ചശല്യമാണ് പ്രധാനപ്രതിസന്ധി. തോട്ടി ഉപയോഗിച്ചാണ് തേങ്ങ ഇടുന്നത്.
തെങ്ങിൽ കയറാത്തതിനാൽ, എല്ലാ തെങ്ങിലും കുരുമുളക് പടർത്തിയിട്ടുണ്ട്. കുതിരവാലി, പന്നിയൂർ, കരിമുണ്ട, നീലമുടി ഇനങ്ങളാണ് കൃഷി ചെയ്തിരിക്കുന്നത്.
തെങ്ങിന്റെ ഇടവിളയായി ചെയ്യുന്ന കൊക്കോ കൃഷി നിലവിൽ ലാഭകരമാണ്. കൊക്കോ തൊണ്ടോടുകൂടിയും ഉണക്കിയുമാണ് വിൽക്കുന്നത്. തോട്ടത്തിൽ കാട്ടുപന്നി, മാൻ, മലയണ്ണാൻ, മരപ്പട്ടി ശല്യമുണ്ട്.
തോട്ടത്തിനു ചുറ്റും വേലി തീർത്തിട്ടുണ്ടെങ്കിലും നുഴഞ്ഞുകയറ്റ ഭീഷണിയുണ്ട്.
Agriculture
പോളിഹൗസിൽ വളർത്തുന്ന ഇംഗ്ലീഷ് സാലഡ് കുക്കുംബറുകൾ ഉയർന്ന ഗുണമേ·യും സുരക്ഷിതത്വവുമുള്ളതും ഹോട്ടലുകൾ, റീട്ടെയിൽ ഷോപ്പുകൾ, സംസ്ഥാനത്തിനകത്തും പുറത്തും ആവശ്യക്കാരുള്ളതുമാണ്.
കായ്കൾ പറിച്ചെടുത്തതിനുശേഷം പ്രീ-കൂളിംഗ്, ശരിയായ പാക്കിംഗ്, യൂണിഫോം സൈസിംഗ്, കൂൾ ചെയിനിംഗ് എന്നിവ ഉറപ്പാക്കുമ്പോഴാണ് മികച്ച വിലയും സ്ഥിരമായ മാർക്കറ്റും ലഭിക്കുന്നത്.
ബ്രാൻഡിംഗ്, ഹൈജീൻ, സർട്ടിഫിക്കേഷൻ എന്നിവ കൂടി നൽകിയാൽ നിങ്ങളുടെ ഉത്പന്നം പ്രീമിയം മാർക്കറ്റിൽ മുന്നേറ്റം നേടും.
സലാഡ് കുക്കുംബറിന്റെ തൊലി വളരെ കട്ടികുറഞ്ഞതായതിനാൽ വിളവെടുപ്പിനുശേഷം അവയിലെ ഈർപ്പം നഷ്ടപ്പെട്ട് പെട്ടെന്ന് മൃദു ആകുന്നു. അതിനാൽ വിളവെടുപ്പിനുശേഷം 15 മിനിറ്റിൽ കൂടുതൽ വെയിലത്തു വെയ്ക്കരുത്.
അപ്പോൾ തന്നെ പായ്ക്ക് ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ കായ്കൾ വെയിലുകൊള്ളാതെ സുഷിരങ്ങളുള്ള ട്രേകളിൽ ആക്കി വെയ്ക്കണം. സലാഡ് കുക്കുമ്പർ രാവിലെ 7.30 ന് മുൻപ് പൊട്ടിച്ചെടുത്ത് 2 മണിക്കൂറിനുള്ളിൽ വിപണിയിലെത്തിച്ചാൽ അവയുടെ ജലാംശം നഷ്ടപ്പെട്ട് ഭാരം കുറയുന്നത് കുറക്കാനാകും.
സലാഡ് കുക്കുമ്പർ പറിച്ചെടുത്തശേഷം കോട്ടണ്‍ തുണി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കണം (കഴുകരുത്). കായ്കൾ ഗുണമേന്മ അനുസരിച്ച് തരംതിരിക്കണം. കായുടെ വലിപ്പം, തൊലിയുടെ കളർ, തിളക്കം, ആകൃതി എന്നിവയെ ആസ്പദമാക്കിയാണ് തരം തിരിക്കേണ്ടത്.
പറിച്ചെടുത്ത കായ്കൾ വായു സഞ്ചാരമുള്ള പെട്ടികളിലാക്കിയാണ് വിപണിയിൽ കൊണ്ടുപോകേണ്ടത് (ഒരു ബോക്സിൽ 10 മുതൽ 25 കി. ഗ്രാം വരെ വയ്ക്കാം). പ്ലാസ്റ്റിക് കവറിലോ കാറ്റു കടക്കാത്ത പെട്ടികളിലോ വെയ്ക്കരുത്.
അങ്ങനെ ചെയ്താൽ ചൂടുമൂലം തൊലിയുടെ കളർ മങ്ങി കായ മൃദുവായി മാറുന്നു. കായ്കൾ പെട്ടിയിലാക്കുന്നതിനു മുൻപ് ഓരോന്നും വെവ്വേറെ ഷ്രിംഗ് റാപ്പ് ഫിലിം കൊണ്ട് പാക്ക് ചെയ്താൽ ഈർപ്പനഷ്ടം ഒഴിവാക്കാനും ഗുണമേന്മ നിലനിർത്താനും കഴിയും.
ഇംഗ്ലീഷ് സാലഡ് കുക്കുംബറിന്റെ Pre-Cooling Methods 1. Room Cooling (Shade Cooling / Ambient Pre-cooling) ഏറ്റവും എളുപ്പവും സാധാരണ പ്രയോഗിക്കുന്ന രീതിയാണിത്.
വിളവെടുപ്പ് കഴിഞ്ഞ് 15-20 മിനിറ്റിനുള്ളിൽ സൂര്യപ്രകാശത്തിൽനിന്ന് മാറ്റി ഷേഡിൽ വെക്കുക. ന്ന, വാതിൽതുറന്ന ശുചിത്വമുള്ള ഒരു cool room/packing shed വെക്കുക. വെന്റിലേറ്റഡ് പെട്ടികളിലാക്കി 12 മണിക്കൂർ natural cooling.
Agriculture
സലാഡ് വെള്ളരി (ഇംഗ്ലീഷ് കുക്കുമ്പർ) കൃഷി ചെയ്യുമ്പോൾ ഹരിതഗൃഹത്തിൽ നല്ല വിളവ് തരുന്നതും നല്ല ഗുണമേന്മയും സ്വീകാര്യത ഉള്ളതുമായ ഇനം തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
ഗൈനോസിയസ്, പാർത്തനോകാർപിക്, F1ഹൈബ്രിഡ് ഇനങ്ങളാണ് പോളിഹൗസുകളിൽ ഉപയോഗിച്ചു വരുന്നത്. Powedery mildewവിനെതിരെയും കുക്കുമ്പർ മൊസൈക്കിനെതിരെയും വാട്ടർ മെലൻ മൊസൈക്കിനെതിരെയും പ്രതിരോധശക്തിയുള്ള എ1 ഹൈബ്രിഡ് ഇനങ്ങളാണ് മിക്കവാറും ഉപയോഗിച്ചു വരുന്നത്.
കാലാവസ്ഥ
പ്രകാശം, അന്തരീക്ഷത്തിലെ താപനില, ഈർപ്പം എന്നിവയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും കുക്കുമ്പറിന്റെ വളർച്ചയെയും ഉത്പാദനക്ഷമയെയും ബാധിക്കുന്നു.
ചെടികൾക്കനുയോജ്യമായ രീതിയിൽ അന്തരീക്ഷ ക്രമീകരണവും പോഷകമൂലകങ്ങളുടെ ലഭ്യതയും ഉറപ്പുവരുത്തിയാൽ മാത്രമേ ഉയർന്ന ഉത്പാദനം നിലനിർത്താനാകൂ.
കുക്കുന്പർ മിതോഷ്ണമേഖലയിൽ വളരുന്ന സസ്യമാണ്. അനുയോജ്യമായ താപനിലയും ആർദ്രതയും ദീപ്തമായ പ്രകാശവും ഇവയുടെ ശരിയായ വളർച്ചക്ക് ആവശ്യമാണ്.
അനുകൂലമായ കാലാവസ്ഥയും മതിയായ പോഷകമൂലകങ്ങളും ലഭ്യമാക്കിയാൽ അവ മറ്റു പച്ചക്കറി വിളകളെ അപേക്ഷിച്ച് വളരെ വേഗത്തിൽ വളരുകയും ധാരാളം ഫലങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.
പകൽ സമയത്ത്, 250c - 300c ഉം രാത്രിസമയത്ത് 180c - 220c ഉം താപനില ഇവയുടെ വളർച്ചയ്ക്ക് യോജിച്ചതാണ്. ദിവസം കുറച്ചുനേരം 300c - 350c ആയാലും ഇവയ്ക്ക് വലിയ പ്രശ്നം ഉണ്ടാകില്ല.
എന്നാൽ തുടർച്ചയായി ഉയർന്ന താപനില (> 320c) ആണെങ്കിൽ കായ്കളുടെ ഗുണനിലവാരത്തെ ബാധിക്കും. രാത്രിയിലെ താപനില 180c യിൽ താഴാതിരുന്നാൽ ഇവ വളരെ വേഗം വളർന്ന് പുഷ്പിക്കുന്നു.
താപനില 180c ൽ താഴ്ന്നാൽ ബഡ് ഉണ്ടാകുന്നതിനെ ബാധിക്കും. അതേസമയം 380cൽ ഉയർന്നാൽ പുഷ്പിക്കുന്നത് കുറയുകയും കായ പൊഴിഞ്ഞുപോകുകയും ചെയ്യും.
ഹരിതഗൃഹത്തിലെ ആർദ്രത 60-70% ആയിരിക്കുന്നതാണ് ഇവയുടെ ശരിയായ വളർച്ചക്ക് നല്ലത്. പ്രകാശത്തിന്റെ സാന്ദ്രത 80000-60000 ലക്സ് ആയിരുന്നാൽ ഉയർന്ന ഉത്പാദനക്ഷമത കൈവരിക്കാനാകും.
Agriculture
കേരളത്തിൽ പച്ചക്കറിയുടെ ആവശ്യകതയും ലഭ്യതയും തമ്മിൽ വലിയ അന്തരമുണ്ട്. രണ്ട് മഴ സീസണുകൾ ലഭിക്കുന്ന കേരളത്തിൽ, പച്ചക്കറി ഉത്പാദനം പലപ്പോഴും ബുദ്ധിമുട്ടായാണ് കാണപ്പെടുന്നത്. ഗ്രീൻഹൗസുകൾ ഉപയോഗിച്ച് മണ്ണിലും മണ്ണിതര മാധ്യമങ്ങളിലും പച്ചക്കറികളും പൂക്കളും കൃഷിചെയ്യാവുന്നതാണ്.
സംരക്ഷിത കൃഷിരീതി (ഗ്രീൻഹൗസുകളിലെ കൃഷി) അവലംബിക്കുക വഴി വർഷത്തിൽ 365 ദിവസവും ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാൻ കഴിയും. താപനിലയും ഈർപ്പം നിയന്ത്രിക്കാൻ കഴിയുന്ന ഗ്രീൻഹൗസുകളിൽ ഏതു വിളയും കൃഷിചെയ്യാനാകും.
വീട്ടാവശ്യത്തിനും വ്യാവസായിക അടിസ്ഥാനത്തിലും ഹരിത ഗൃഹങ്ങളിൽ മണ്ണിലും മണ്ണിതര മാധ്യമങ്ങളിലും (ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ് കൃഷിരീതികൾ) കൃഷി ചെയ്യാവുന്നതാണ്.
ഹരിതഗൃഹ കൃഷി
ഒരു വീട്ടിലേക്കാവശ്യമായ പച്ചക്കറി കൃഷി ചെയ്യുന്നത് 20 മുതൽ 40 ച. മീ. വിസ്തീർണമുള്ള ഹരിതഗൃഹം മതിയാകും. ഹരിതഗൃഹത്തിന്റെ എല്ലാവശവും പൂർണമായും ഇൻസെക്റ്റ് പ്രൂഫ് നെറ്റുകൊണ്ട് ആവരണം ചെയ്തിരിക്കണം.
യുവി ഷീറ്റ് മുകളിൽ ആവരണം ചെയ്യാൻ മാത്രം ഉപയോഗിച്ചാൽ മതി. പാവൽ, പടവലം പോലുള്ള പരപരാഗണം വേണ്ട കൃഷിയിനങ്ങളും ഹരിതഗൃഹത്തിൽ കൃഷി ചെയ്യാൻ സാധിക്കും. ഒരു ദിവസം ഇത്തരം വിളകളിൽ പരമാവധി 5 മുതൽ 10 പെണ് പൂക്കൾ മാത്രമേ വിരിയൂ.
ആണ് പൂവ് പൊട്ടിച്ച് പെണ്പൂവിൽ തൊട്ടാൽ പരാഗണം സാധ്യമാകും. ഇതിന് അഞ്ചു മിനിറ്റ് സമയം മാത്രമേ ഒരു ദിവസം വേണ്ടി വരൂ. ചെടികൾക്ക് വെള്ളവും വളവും ഡ്രിപ്പറുകളിലൂടെ കൊടുക്കാവുന്നതാണ്.
എല്ലാ ദിവസവും കൃത്യമായി വളവും വെള്ളവും കൊടുക്കുന്നതുകൊണ്ടും മഴ, ശക്തിയായ കാറ്റ്, ശക്തിയായ സൂര്യതാപം, രോഗകീട ബാധ, പക്ഷികൾ, അൾട്രാ വയലറ്റ് രശ്മികൾ എന്നിവയിൽനിന്നു ചെടികൾക്കു സംരക്ഷണം നൽകുന്നതുകൊണ്ടും നല്ല ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഉണ്ടാക്കാനും ഉത്പാദന ക്ഷമത വർധിപ്പിക്കാനും കഴിയും.
വ്യാവസായികാടിസ്ഥാനത്തിൽ ഹരിതഗൃഹത്തിൽ പച്ചക്കറികളും (സാലഡ് ഇനങ്ങൾ, ഇലക്കറികൾ, ഫലവൾഗങ്ങൾ) പൂക്കളും ലാഭകരവും എളുപ്പത്തിലും ചെയ്യാനാകും. ഉത്പന്നങ്ങൾക്ക് ഉയർന്ന ഗുണമേ· ഉറപ്പുവരുത്താൻ കഴിയുന്നതിനാൽ മാർക്കറ്റിൽ താരതമ്യേന നല്ല വില ലഭിക്കും.
ഹരിതഗൃഹത്തിന്റെ രൂപകൽപന ശരിയായില്ലെങ്കിൽ ചെടികൾ ശരിയായി വളരുകയോ കായുണ്ടാകുകയോ ചെയ്യില്ല. ഹരിതഗൃഹകൃഷിയിൽ സ്ട്രക്ച്ചറിന്റെ രൂപകൽപ്പനയ്ക്ക് വളരെ വലിയ സ്ഥാനമാണുള്ളത്.
വളമോ മറ്റു സംരക്ഷണോപാധികളിലോ എന്തെങ്കിലും പാകപ്പിഴ വന്നാൽ ആ വിളയെ മാത്രമേ ബാധിക്കുകയുള്ളു. എന്നാൽ സ്ട്രക്ച്ചർ ശരിയായി പണി കഴിപ്പിച്ചില്ലെങ്കിൽ ഹരിതഗൃഹത്തിലെ താപനിലയും ഈർപ്പവും ചെടികൾക്ക് അനുയോജ്യമല്ലാത്തതായി മാറുകയും എല്ലാ വിളയേയും സാരമായി ബാധിക്കുകയും ചെയ്യുന്നു.
ചിലപ്പോൾ കായ് ഉണ്ടായില്ലെന്നു തന്നെ വരാം. ഹരിതഗൃഹത്തിൽ; തടം തയ്യാറാക്കൽ, ഹൈ-ടെക് നേഴ്സറി തയ്യാറാക്കൽ, വിളകളുടെ പരിചരണം തുടങ്ങി എല്ലാ കാര്യങ്ങളിലും സാധാരണ കൃഷിയിൽനിന്നു വ്യത്യസ്തമാണ്.
വളരെക്കുറച്ചു സ്ഥലത്തു നിന്ന് ഏറ്റവും കുറവ് വെള്ളവും മറ്റു സാധനങ്ങളും ഉപയോഗിച്ച് പരമാവധി ഉത്പാദനം ഉണ്ടാക്കുക എന്ന ലക്ഷ്യം വെച്ചാണ് ഹരിത ഗൃഹകൃഷി അവലംബിക്കേണ്ടത്.
ട്രെല്ലിസിംഗ് സിസ്റ്റം, വെർട്ടിക്കൽ ഫാർമിംഗ് എന്നിവപോലെ പ്രത്യേക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനാൽ പല ചെടികളും പുറത്തു 8000 ച. മീറ്ററിൽ കൃഷി ചെയ്യാവുന്ന അത്ര ചെടികൾ; ഹരിതഗൃഹത്തിൽ 1000 ച. മീറ്ററിൽ കൃഷി ചെയ്യാനാകും.
വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന ആൾ 1000-2500 ച. മീ. വിസ്തീർണമുള്ള ഹരിതഗൃഹമെങ്കിലും നിർമിച്ചാലേ ലാഭകരമായി കൊണ്ടു പോകാൻ സാധിക്കുകയുള്ളൂ. ശരിയായ പരിചരണമുറകൾ അനുഷ്ഠിച്ചാൽ മൂന്നു മുതൽ 10 ഇരട്ടി വരെ വിളവ് ലഭിക്കും.
ഉയർന്ന ഫ്ളാറ്റുകളിലും വളരെ പരിമിതമായ സ്ഥലങ്ങളിലും ജീവിക്കുന്നവർക്ക് കൃഷിചെയ്യുന്നതിന് മണ്ണോ ചകിരിച്ചോറോ ഉപയോഗപ്പെടുത്താൻ ബുദ്ധിമുട്ടാണ്. അവർക്കു കൃഷിചെയ്യുന്നതിന് വെള്ളത്തെ മാത്രമേ ആശ്രയിക്കാനാകൂ.
ഇവർക്ക് ഉപയോഗപ്പെടും വിധം ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ് എന്നീ കൃഷി രീതികളും ഹരിത ഗൃഹങ്ങളിൽ അവലംബിക്കാവുന്നതാണ്. അക്വാപോണിക്സ് രീതി അവലംബിക്കുന്നവർക്ക് പച്ചക്കറിയോടൊപ്പം മീനും ലഭിക്കും.
Agriculture
സ്വന്തമായി ഒരു തുണ്ടു കൃഷി ഭൂമി പോലുമില്ലാത്ത പാലക്കാട്ടെ നെല്ലറയിലെ വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം കണ്യാർക്കുന്നത്ത് മോഹനൻ ഓരോ സീസണിലും നെൽകൃഷി ചെയ്യുന്നത് 50 ഏക്കർ സ്ഥലത്ത്.
മംഗലം തെക്കേത്തറയിലും അണക്കപ്പാറ ചല്ലുപടിയിലുമായാണ് ഇക്കുറി രണ്ടാം വിള കൃഷി ചെയ്തിട്ടുള്ളത്. ഇത്രയും പ്രദേശത്തെ നടീൽ പൂർത്തിയായി. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി 63 കാരനായ മോഹനന്റെ കൃഷി രീതികളാണ് ഇത്.
ചെറുപ്പം മുതലെ ട്രാക്ടർ ഓടിക്കാനായിരുന്നു മോഹനന് മോഹം. ഈ ഇഷ്ടക്കൂടുതലിലാണ് പഞ്ചായത്തിലെ തൊഴിൽ സേനയിൽ ചേർന്നത്. അതിൽ ട്രാക്ടർ ഡ്രൈവറായി. പക്ഷേ, സേനയ്ക്ക് ദീർഘായുസുണ്ടായില്ല. പ്രവർത്തനങ്ങൾ നിലച്ചു.
എന്നാൽ, പാടങ്ങളിലെ കുറഞ്ഞ കാലത്തെ ഡ്രൈവർ ജോലിയിൽ മോഹനന്റെ മനസ് നെൽകൃഷിയിലുടക്കി. സ്വന്തമായി ഒരു തുണ്ടു ഭൂമിയില്ലാത്ത താൻ എങ്ങനെ കൃഷി ചെയ്യും എന്നതായി മുന്നിലെ പ്രതിസന്ധി.
അങ്ങനെ മംഗലം പാലത്തിനടുത്ത് ഒരേഏക്കറോളം സ്ഥലം ഏറെ വർഷങ്ങളായി പൊന്തക്കാടു മൂടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. സ്ഥലമുടമയോട് അനുമതി വാങ്ങി ചെറിയ പാട്ടത്തുകയിൽ ഭൂമിയെടുത്തു.
കാടുവെട്ടിയൊതുക്കി നിലം ഉഴുതു മറിച്ച് കൃഷിയിറക്കാൻ സ്ഥലമൊരുക്കി. നെൽകൃഷി ചെയ്തു. അന്പരപ്പിക്കുന്ന വിളവ്. ആദ്യ പരീക്ഷണം തന്നെ വിജയം. പിന്നെ മറ്റൊന്നും നോക്കിയില്ല. നാട്ടിൽ എവിടെയെല്ലാം തരിശായി കൃഷിഭൂമി കണ്ടാലും മോഹനൻ ഉടമയെ കണ്ട് കൃഷിക്കായുള്ള സമ്മതം വാങ്ങും.
വടക്കഞ്ചേരിയിലെ കൃഷി ഓഫീസറായിരുന്ന രശ്മിയും കൃഷി അസിസ്റ്റന്റായിരുന്ന ജോണ്‍സനും മോഹനന്റെ പുതിയ സംരംഭങ്ങൾക്കെല്ലാം സർവ പിന്തുണയും നൽകി കൂടെ നിന്നു.
നെൽകൃഷി വലിയ നഷ്ടമാണെന്നു പറഞ്ഞ് കർഷകരെല്ലാം കൃഷി ഉപേക്ഷിക്കുമ്പോഴും മോഹനൻ ഓരോ സീസണിലും കൂടുതൽ തരിശുഭൂമി കണ്ടെത്തി കൃഷി ഇറക്കുന്ന തിരക്കുകളിലാണിപ്പോൾ.
നെൽകൃഷിയെ നെഞ്ചോടു ചേർത്ത് സ്നേഹിക്കുന്ന അപൂർവം കർഷകരിലൊരാളാണ് തരിശു മോഹനൻ എന്നറിയപ്പെടുന്ന മോഹനൻ. ഒരു വിളയിൽ നഷ്ടം വന്നാൽ അത് അടുത്തതിൽ പരിഹരിച്ച് മുന്നോട്ടുപോകും.
ഒന്നുമില്ലായ്മയിൽനിന്ന് എല്ലാ സൗകര്യങ്ങളും സന്പത്തും ഉണ്ടായത് നെൽകൃഷിയിൽ നിന്നാണെന്ന് നിറഞ്ഞ സംതൃപ്തിയോടെ മോഹനൻ പറയുന്നു. ഭാര്യ സരസ്വതിയും പിഎസ്സി പരീക്ഷയ്ക്ക് ഒരുങ്ങുന്ന മകൻ മനുവും മോഹനന് ഒപ്പമുണ്ട്.
ചെളിയിലും പൊടിയിലും അധ്വാനിക്കാനുള്ള മനസുണ്ടെങ്കിൽ കൃഷിയെപ്പോലെ ലാഭകരമായ ജോലി വേറെയില്ലെന്നാണ് വലിയ അക്കാദമിക് യോഗ്യതകളൊന്നുമില്ലാത്ത മോഹനന്റെ കൃഷി ശാസ്ത്രം. പാടവരന്പിൽ കുട ചൂടിനിന്ന് തൊഴിലാളികൾക്കു നിർദേശം നൽകുന്ന കർഷകനാണെങ്കിൽ നെൽകൃഷി നഷ്ടമാകും.
തൊഴിലാളികൾക്കൊപ്പം തൊഴിലാളിയാകണമെന്ന് രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കൃഷി അനുഭവങ്ങളിലൂടെ മോഹനൻ പറയുന്നു. നാട്ടിലെ തരിശുഭൂമിയെല്ലാം ഓടിനടന്ന് കൃഷിഭൂമിയാക്കുന്ന മോഹനനെ നിരവധി അംഗീകാരങ്ങളും തേടിയെത്തിയിട്ടുണ്ട്.
എല്ലാവർഷവും ചിങ്ങമാസം ഒന്നിന് കൃഷിഭവൻ ആദരിക്കുന്ന കർഷകരിൽ ഒരാൾ മോഹനനാകും. സാധിക്കാവുന്ന കാലം കൃഷിയുമായി മുന്നോട്ടു പോകണം എന്നുതന്നെയാണ് മോഹനന്റെ ആഗ്രഹം.
എന്നാൽ, സർക്കാർ കർഷകരോട് കാണിക്കുന്ന അവഗണന പലപ്പോഴും ഏറെ വിഷമിപ്പിച്ചിട്ടുണ്ടെന്ന് മോഹനൻ ഉൾപ്പെടെയുള്ള നെല്ലറയായ പാലക്കാട്ടെ കർഷകർ കൂട്ടത്തോടെ പറയുന്നു.
ശേഷിച്ചിട്ടുള്ള കർഷകരെയും കൃഷി ഭൂമിയും സംരക്ഷിക്കാൻ സർക്കാർ ഭാഗത്തുനിന്നു സത്വര നടപടി ഉണ്ടായില്ലെങ്കിൽ ഏറ്റവും അടുത്ത ഭാവിയിൽതന്നെ നെല്ലറ കല്ലറയാകുന്ന ഗുരുതര സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങൾ മാറും എന്ന മുന്നറിയിപ്പാണ് കർഷകർ നൽകുന്നത്.
ഓരോ വിളവെടുപ്പും നടീലും ഏതു സമയത്തു നടക്കും എന്നൊക്കെ നേരത്തെതന്നെ അറിയാവുന്നതാണ്. ഇതിനനുസരിച്ച് നെല്ല് സംഭരണ നടപടികളും നെല്ലിന്റെ വില തത്സമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും നടപടി ഉണ്ടാകേണ്ടതാണ്.
അതല്ലെങ്കിൽ നെൽക്കൃഷിയിൽനിന്നു കർഷകർ കൂട്ടത്തോടെ പിന്മാറാൻ കാരണമാകും. അധ്വാനിച്ചുണ്ടാക്കിയ നെല്ലു വിറ്റാൽ അതിന്റെ വില കിട്ടാൻ മാസങ്ങളേറെ കാത്തിരിക്കേണ്ടി വരുന്നത് അസംഘടിതരായ കർഷകരോടു കാണിക്കുന്ന വലിയ ചതിയാണ്.
നെല്ലിന്റെ വില ബാങ്കിൽനിന്നു വായ്പ എടുക്കുന്നത് പോലെ നൽകുന്ന സംവിധാനം തന്നെ മാറ്റണം. മറ്റു ആനുകൂല്യങ്ങളോ പ്രോത്സാഹനങ്ങളോ ഔദാര്യമോ സർക്കാരിന്റെ ഭാഗത്തുനിന്നും വേണ്ട.
കൃഷി ചെയ്തുണ്ടാക്കുന്ന നെല്ലിനു ന്യായമായ വിലയും വിപണിയും ഉണ്ടായാൽ സ്വയമേവ കൂടുതൽ പേർ കൃഷിയിലേക്ക് തിരിച്ചു വരും.
അത്തരം മിനിമം സഹായമെങ്കിലും കർഷകരോട് ചെയ്യണം എന്നതാണ് പാലക്കാട്ടെ നെൽകർഷകർക്ക് സർക്കാരിനോട് അപേക്ഷിക്കാനുള്ളത്.
ഇക്കുറി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പു വന്നതിനാൽ ഒന്നാം വിള നെല്ലിന്റെ വില ഏറെ മാസങ്ങൾ വൈകാതെ കുറേ കർഷകർക്കെങ്കിലും കിട്ടി.
തെരഞ്ഞെടുപ്പില്ലെങ്കിൽ കൊടുത്ത നെല്ലിന്റെ വില കിട്ടാൻ ഏറെ കാലത്തെ കാത്തിരിപ്പു വേണമായിരുന്നെന്നാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായുള്ള കർഷകരുടെ അനുഭവം.
Agriculture
അതിരാവിലെ ചങ്ങനാശേരിയുടെ ആകാശം തെളിയുന്നതിന് മുൻപേ വട്ടക്കളം ജോർജ് മാത്യു എന്ന എഴുപതുകാരൻ ഉണരും. മഞ്ഞു വീണ വഴികളിലൂടെ തന്റെ പ്രിയപ്പെട്ട പാടശേഖരങ്ങൾ ലക്ഷ്യമാക്കി അദ്ദേഹം നടന്നു തുടങ്ങും.
ഒരു കർഷകന് തന്റെ വിളകൾ വെറും ചെടികളല്ല, മക്കളാണെന്ന സത്യം ആ നടത്തത്തിൽ കാണാം. ഓടേറ്റി വടക്കേ ബ്ലോക്ക്, തെക്കേ ബ്ലോക്ക്, കടന്പാടം, കുഴിക്കേരി എന്നീ പാടശേഖരങ്ങളിലായി പടർന്നു കിടക്കുന്ന തന്റെ 37 ഏക്കർ കൃഷിസാമ്രാജ്യത്തിലേക്ക് അദ്ദേഹം എത്തുന്പോൾ സൂര്യൻ ഉദിച്ചു വരുന്നതേയുള്ളൂ.
ഓരോ നെൽച്ചെടിയുടെയും അരികിലെത്തി അവയുടെ വളർച്ച നേരിട്ടു കണ്ടു ബോധ്യപ്പെടണം അദ്ദേഹത്തിന്. എവിടെയെങ്കിലും ഒരു മഞ്ഞളിപ്പോ കീടബാധയുടെ ലക്ഷണങ്ങളോ ഉണ്ടോ എന്ന് ആ കണ്ണുകൾ സൂക്ഷ്മമായി തിരയും.
"മണ്ണിനെ സ്നേഹിക്കുനവനെ മണ്ണ് കൈവിടില്ല,’ ജോർജ് മാത്യുവിന്റെ വാക്കുകളിൽ ഉറച്ച വിശ്വാസം. ഓരോ ചെടിയെയും തൊട്ടും പരിപാലിച്ചും അദ്ദേഹം പാടവരന്പുകളിലൂടെ നീങ്ങുന്നു.
പരമ്പരകളായി
ജോർജ് മാത്യുവിന് കൃഷി എന്നത് രക്തത്തിൽ അലിഞ്ഞുചേർന്ന ഒന്നാണ്. കൃഷി പാരന്പര്യമായി ലഭിച്ചതാണെന്നും ചെറുപ്പം മുതലേ അപ്പച്ചന്റെ കൂടെ പാടത്തിറങ്ങി കാര്യങ്ങൾ പഠിച്ചതാണെന്നും അദ്ദേഹം ഓർക്കുന്നു.
കഴിഞ്ഞ 55 വർഷമായി അദ്ദേഹം സ്വന്തമായി കൃഷി കാര്യങ്ങൾ നോക്കി നടത്തുന്നു. പാരന്പര്യമായി ലഭിച്ച സ്വത്തിന് പുറമെ, കൃഷിയോടുള്ള താല്പര്യംകൊണ്ട് കൂടുതൽ നിലം വാങ്ങുകയും മറ്റു കർഷകരിൽ നിന്ന് പാട്ടം എടുക്കുകയും ചെയ്തു.
പാടത്ത് തൊഴിലാളികൾ എത്തിത്തുടങ്ങുമ്പോഴേക്കും അദ്ദേഹം കർമ്മനിരതനാകും. വളമിടേണ്ട രീതിയെക്കുറിച്ചും വെള്ളം ക്രമീരിക്കുന്നതിനെക്കുറിച്ചും കൃത്യമായ നിർദ്ദേശങ്ങൾ അദ്ദേഹം നൽകും.
വെറുമൊരു നിർദ്ദേശകനല്ല അദ്ദേഹം; തൊഴിലാളികൾക്കൊപ്പം വെയിലിലും മഴയത്തും പാടത്തുണ്ടാകുന്ന ഒരു കർമ്മയോഗി കൂടിയാണ്. നെൽകൃഷി ഇന്ന് അത്ര ആദായകരമല്ലെന്ന് അദ്ദേഹം തുറന്നു സമ്മതിക്കുന്നു.
എങ്കിലും കൃഷിയെ ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറല്ല. "നമുക്ക് വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട് ഇത് ചെയ്യുന്നു എന്നുള്ളതേയുള്ളൂ' എന്ന് ലളിതമായി പറയുന്പോഴും, കൃഷിയോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധം അതിൽ പ്രകടമാണ്.
കൃഷിയെക്കുറിച്ച് വ്യക്തമായ അറിവുള്ളതുകൊണ്ട് മറ്റുള്ളവർ ചെയ്യുന്നതിനേക്കാൾ കുറച്ചുകൂടി ലാഭകരമായി കാര്യങ്ങൾ ചെയ്യാൻ തനിക്ക് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.
Agriculture
കർഷകരോടുള്ള സർക്കാരിന്റെ കടുത്ത അവഗണനയിലും കടക്കെണിയിലും നെൽകൃഷിയെ തള്ളിപ്പറയാതെ മക്കളെയെന്നപ്പോലെ കൃഷിയെ താലോലിക്കുന്ന നെൽക്കർഷകർ ഇന്നും നെല്ലറയായ പാലക്കാട്ടുണ്ട്.
ന്യൂനപക്ഷമായി ചുരുങ്ങുന്ന ഈ കർഷക കൂട്ടായ്മയാണ് ഇന്നും പഴയ പ്രതാപം കാത്തുസൂക്ഷിക്കുന്നത്. രാപ്പകൽ അധ്വാനിച്ച് പാടങ്ങളിൽ കനകം വിളയിക്കുന്നവരാണ് ഇവർ.
നഷ്ടക്കണക്കുകൾ കുറിച്ചുവയ്ക്കാതെ പാരന്പര്യമായി കൃഷി ചെയ്തുവരുന്ന കർഷകരാണ് ഇന്നു നെല്ലറയിൽ ശേഷിക്കുന്നത്. നെല്ലറയുടെ മുഖം മിനുക്കുന്ന ആലത്തൂർ താലൂക്കിലെ വടക്കഞ്ചേരി ടൗണിനടുത്ത് പടിഞ്ഞാറെ കളത്തിലെ സഹോദരങ്ങളായ രാമകൃഷ്ണസ്വാമിക്കും ശങ്കരൻ സ്വാമിക്കും ജീവനാണ് നെൽകൃഷി.
അത് തങ്ങൾ ധരിക്കുന്ന വെള്ള വസ്ത്രം പോലെ പരിശുദ്ധമാകണമെന്ന് ഇരുവർക്കും നിർബന്ധവുമാണ്. ജൈവ ഉത്പന്നങ്ങൾ പോലെ ശുദ്ധമാണ് ഈ സ്വാമിമാരുടെ മനസുകളും.
77 വയസുള്ള രാമകൃഷ്ണസ്വാമിയാണ് മൂത്തയാൾ. 73 വയസുണ്ട് അനുജൻ ശങ്കരൻ സ്വാമിക്കും. നെൽകൃഷി ഇല്ലാതെയുള്ള ജീവിതത്തെക്കുറിച്ച് ഇവർക്ക് ചിന്തിക്കാനേ കഴിയില്ല.
അതുകൊണ്ടുതന്നെയാണ് വലിയ ആറക്ക നന്പർ ശന്പളമുള്ള വൈറ്റ് കോളർ ജോലിയെല്ലാം ഉപേക്ഷിച്ച് ഇരുവരും കൃഷിയിലേക്ക് തിരിഞ്ഞതും. കൃഷിയോടുള്ള മോഹം മൂത്ത് ബാങ്ക് ജോലി ഉപേക്ഷിച്ചാണ് അരനൂറ്റാണ്ടു മുമ്പ് കൊമേഴ്സിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള രാമകൃഷ്ണസ്വാമി ഈ രംഗത്തെ ത്തുന്നത്.
ബിഎസ്സി ഫിസിക്സിൽ ബിരുദമുള്ള ശങ്കരൻ സ്വാമിയെ ബാങ്കുജോലി തേടിയെത്തിയെങ്കിലും കൃഷി വിട്ടു ബാങ്ക് ജോലിക്ക് പോകാൻ ശങ്കരൻ സ്വാമിക്കും മനസു വന്നില്ല.
മണ്ണിന്റെ മണവും ശുദ്ധവായുവും ഇല്ലാതെ എങ്ങനെ ഇത്രയും മണിക്കൂറുകൾ ഓഫീസിൽ ഇരിക്കുമെന്ന ആധിയായിരുന്നു ജോലി നിയമനവുമായി ബാങ്കുകാർ വീട്ടിൽ വരുന്പോഴെക്കെ ശങ്കരൻ സ്വാമിയെ അലട്ടിയിരുന്നത്.
ജൈവകൃഷിയുടെ മുന്നോക്കകാരാണ് ഈ ബ്രാഹ്മണ സഹോദരങ്ങൾ. ഇവരുടെ വീടിനു പിറകിലുള്ള വടക്കഞ്ചേരി പാടശേഖരത്തിൽ 18 ഹെക്ടറിലുള്ള ജൈവ നെൽകൃഷിക്ക് ചുക്കാൻ പിടിക്കുന്നതും ഇവർ തന്നെയാണ്.
ഇതിൽ കൂടുതൽ കൃഷിഭൂമിയും സ്വാമിമാരുടെതാണ്. വർഷങ്ങളേറെയായി പാടശേഖര സമിതിയുടെ പ്രസിഡന്റു കൂടിയാണ് ശങ്കരൻ സ്വാമി. കൃഷിപോലെ ഇത്രയും ശ്രേഷ്ഠമായ ജോലി വേറെ എന്താണുള്ളതെന്നാണ് രാമകൃഷ്ണസ്വാമി ചോദിക്കുന്നത്.
പ്രകൃതിയോട് സല്ലപിച്ച് കൂട്ടിരിക്കുന്പോൾ കിട്ടുന്ന അനുഭൂതി മറ്റെവിടെനിന്നു കിട്ടും. ബാങ്ക് ജോലി ഉപേക്ഷിച്ച് കൃഷി ജീവിതമാർഗമാക്കിയതിൽ ഇന്നും നിരാശയോ വിഷമമോ ഉണ്ടായിട്ടില്ലെന്ന് സ്വാമിമാർ ഒരേ സ്വരത്തിൽ പറയുന്നു.
വെച്ചൂർ, കാസർഗോടൻ കുള്ളൻ തുടങ്ങി കുട്ടികൾ ഉൾപ്പെടെ 23 പശുക്കളും ഇവരുടെ പഴയ പത്തായപ്പുരക്കു പിറകിലുണ്ട്. ഔഷധ സസ്യങ്ങളെ കുറിച്ച് വളരെ ആഴത്തിൽ അറിവുള്ള കാട്ടുശേരി സ്വദേശി മണിയാണ് പണികളിലെ സഹായി.
പാടത്തെ ജൈവ കൃഷിയുടെയെല്ലാം കരുത്ത് ചാണകവും ഗോമൂത്രവുമാണെന്ന് ഇവർ സമർഥിക്കുന്നു. 2007 മുതൽ തുടർച്ചയായി പൂർണമായും ജൈവരീതിയിലാണ് പാടശേഖരത്തിലെ നെൽകൃഷി.
2008 ൽ ജൈവ നെൽകൃഷിക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും വടക്കഞ്ചേരി പാടശേഖരത്തിന് ലഭിച്ചിരുന്നു. ജൈവ നെല്ല് അരിയാക്കി വില്പനയുമുണ്ട്. പുട്ടുപൊടിയും അവിലും ഇവിടുന്നുള്ള ഉത്പന്നങ്ങളാണ്.
വിദേശത്തുള്ളവർ നാട്ടിലെത്തി തിരിച്ചു പോകുമ്പോൾ സ്വാമിമാരുടെ വീട്ടിൽനിന്നു തവിടുകളയാത്ത അരി വാങ്ങിയാണ് തിരിച്ചു പോവുക. പാടശേഖരത്തിന് ഓർഗാനിക് കൗണ്‍സിലിന്റെ പിജിഎസ് (പാർട്ടിസിപ്പേറ്ററി ഗാരണ്ടി സിസ്റ്റംസ്) സർട്ടിഫിക്കറ്റുമുണ്ട്.
നാഷണൽ സെന്റർ ഫോർ ഓർഗാനിക് ഫാമിംഗിന്റെ അംഗീകാരം ലഭിക്കുന്നതും സംസ്ഥാനത്തു തന്നെ വളരെ കുറച്ചു പാടശേഖരങ്ങൾക്കാകും. ഉത്പന്നത്തിൽ വിഷാംശമോ മറ്റു കെമിക്കലുകളോ ഇല്ലെന്നതിന്റെ സർക്കാർ സാക്ഷ്യപത്രമാണിത്. 202 തരം കെമിക്കൽസും ഇല്ലെന്നുള്ളത് ഉറപ്പാക്കുന്നതാണ് ഈ അംഗീകാരം.
18 വർഷത്തോളമായി രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാത്തതിനാൽ പഴയ കാലത്ത് പാടങ്ങളിൽ സുലഭമായി കാണപ്പെട്ടിരുന്ന നീർക്കോലി പാമ്പും നാടൻ മത്സ്യങ്ങളും അന്യം നിന്നുപോകുന്ന നാടൻ തവളകൾ, ഞണ്ട്, ഞവിഞ്ഞി, മറ്റു ജലജീവികൾ, മണ്ണിര തുടങ്ങി എല്ലാം ഇവിടെ സമൃദ്ധമാണ്.
മഞ്ഞളിപ്പ്, ഓലകരിച്ചിൽ, മുഞ്ഞബാധ, ചാഴിക്കേട് തുടങ്ങിയ രോഗങ്ങളും ഉണ്ടാകാറില്ലെന്ന് സ്വാമിമാർ പറഞ്ഞു. കൃഷിയിലൂടെ യഥാർഥ സഹോദര സ്നേഹത്തിന്റെ മാതൃക കൂടി നാട്ടുകാർക്ക് കാണിച്ചു കൊടുക്കുന്നുണ്ട് ഈ കർഷക സഹോദരങ്ങൾ.
പരസ്പരം ബഹുമാനിച്ചും അംഗീകരിച്ചും ആദരിച്ചുമാണ് ഇവരുടെ ജീവിത യാത്രകളും. എന്താണ് അങ്ങനെ ചെയ്തത് എന്നൊരു വാക്ക് ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടാകില്ല.
കൃഷി വിജയങ്ങളുടെയും ഒന്നിച്ചുള്ള സംതൃപ്തമായ കുടുംബ ജീവിതത്തിന്റെയും രഹസ്യവും ഇതുതന്നെയാകണം. അവിവാഹിതനാണ് മൂത്തയാൾ രാമകൃഷ്ണസ്വാമി. അനുജൻ ശങ്കരൻ സ്വാമി വിവാഹിതനാണ്.
ഭാര്യ: ലക്ഷ്മി. നരസിംഹനും പത്മയും മക്കൾ. കുസാറ്റിൽ നിന്നും ഫിസിക്സിൽ പിജി കഴിഞ്ഞിട്ടുള്ള മകൻ അച്ഛനൊപ്പം കൃഷിപണികളിലുണ്ട്. മകൾ പത്മ അസിസ്റ്റന്റ് ഫ്രഫസറായി ചേർത്തലയിലെ കോളജിൽ ജോലി ചെയ്യുന്നു.
Agriculture
ഒരേക്കറോളം പറമ്പ്. അതിൽ 350 ഇനം കുരുമുളക്. 22 ഇനം കാപ്പി. ഇതിനിടയിൽ മറ്റു കൃഷികൾ. കുടുംബം പോറ്റുന്നതിനും ഭേദപ്പെട്ട തുക മിച്ചം പിടിക്കുന്നതിനും ഉതകുന്ന വാർഷിക വരുമാനം. ഇതൊരു ഇല്ലാക്കഥയല്ല. വയനാട് മുട്ടിൽ വാര്യാടുകുന്നിലെ പുതുക്കുടി മുഹമ്മീദ് അലി കൃഷിയിടത്തിലെത്തിയാൽ അനുഭവിച്ചറിയാം കൃഷിയിടത്തിലെ ഇന്ദ്രജാലം.
അഞ്ചാംക്ലാസിൽ പഠിപ്പുനിർത്തി കൈക്കോട്ടും കത്തിയുമായി മണ്ണിലേക്ക് ഇറങ്ങിയതാണ് മുഹമ്മദ് അലി. അത് വെറുതെയായില്ല. വർഷങ്ങൾ കഴിഞ്ഞപ്പോൾ വയനാടിനാകെ അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാവുന്ന കർഷകരിൽ ഒരാളായി മുഹമ്മദ് മാറി. ഈ നേട്ടത്തിനു മുന്പിൽ ആരാധനയോടെ ശിരസ് നമിക്കുകയാണ് കാർഷികരംഗത്തെ പ്രമുഖർ.
തൊടിയിലെ കുരുമുളക്, കാപ്പി ഇനങ്ങളിൽ പലതും ഇരുത്തംവന്ന ഗവേഷകന്റെ സാമർഥ്യത്തോടെ മുഹമ്മദ് സ്വയം വികസിപ്പിച്ചതാണ്. കുരുമുളക് ഇനങ്ങളിൽ ഏഴുവരയൻ, മൈലാടുമുണ്ടി, ബോൾട്ട് എന്നിവയ്ക്ക് പേറ്റന്റ് സ്വന്തം പേരിൽ കുറിക്കാനുള്ള ശ്രമത്തിലാണ് ഈ കർഷകൻ.
നാലുവർഷംമുന്പ് മുഹമ്മദ് അലിയുടെ കൃഷിഭൂമിയിൽ 126 ഇനം കുരുമുളക് ചെടികളാണ് ഉണ്ടായിരുന്നത്. ഇതാണ് നിരന്തര അധ്വാനത്തിലൂടെ 350 ആയി ഉയർത്തിയത്. ഇതിൽ 80 എണ്ണം കുറ്റിക്കുരുമുളക് ഇനങ്ങളാണ്.
ജ്വാല, വനമുണ്ടി, പന്നിയൂർ മോഹി, പാമ്പൻ, വൈഗ, വൈശാലി, പിബി വണ്‍, മുത്തുമണി, മേൻമ, സൂപ്പർ ബോൾട്ട്, ജീവ, യവനപ്രിയ, ഗരുഡമുണ്ടി, വൈരമുണ്ടി, ഇലനാന്പൻ, വീരമുണ്ടി, വാലി, സൂപ്പർ ഗോൾഡ്.... ഇങ്ങനെ നീളുന്നതാണ് മുഹമ്മദ് വികസിപ്പിച്ച കുരുമുളക് ഇനങ്ങൾ.
രണ്ടു മാസം ഇടവിട്ട് വിളവെടുക്കാവുന്നതാണ് പല കരുമുളക് ഇനങ്ങളും. ആണ്ടുതോറും കുറ്റിക്കുരുമുളക് ചെടികളിൽനിന്നു ഏകദേശം രണ്ടര ക്വിന്റലും മറ്റിനങ്ങളിൽനിന്നു അഞ്ച് ക്വിന്റലിനടുത്തും വിളവ് ലഭിക്കുന്നുണ്ടെന്ന് മുഹമ്മദ് പറയുന്നു.
അറബിക്ക, റോബസ്റ്റ, കാളിന്ദി, എച്ച്ആർസി തുടങ്ങിയവ പറന്പിലെ കാപ്പി ഇനങ്ങളാണ്. 37 ചാക്ക് ഉണ്ടക്കാപ്പിയാണ് ഒരു വർഷം ശരാശരി വിളവ്. പതിറ്റാണ്ടുകൾ മുന്‍പ് മുഹമ്മദ് പുൽപ്പള്ളിക്കടുത്ത് പാടിച്ചിറയിൽ കുരുമുളക് വിളവെടുപ്പ് ജോലിക്കു പോയിരുന്നു.
അക്കാലത്ത് മനസിൽ നാന്പിട്ടതാണ് സ്വന്തമായി ഇത്തരി മണ്ണുണ്ടാകുന്പോൾ കുരുമുളക് കൃഷി നടത്തണമെന്ന ആഗ്രഹം. 21-ാം വയസിൽ വിവാഹിതനായതിനു പിന്നാലെയാണ് മുഹമ്മദ് അലി ഭൂവുടമയായത്.
ഭാര്യവീട്ടുകാർ വിവാഹ സമ്മാനമായി 50 സെന്റ് ഭൂമിയാണ് നൽകിയത്. പിന്നീട് മാണ്ടാടിൽ കുടുംബസ്വത്തിന്റെ വിഹിതമായും കുറച്ചു ഭൂമി ലഭിച്ചു.
സ്വന്തം മണ്ണിൽ വിയർപ്പൊഴുക്കുന്നതിനിടെ കുടകിൽ ഇഞ്ചിക്കൃഷിക്കു പോയപ്പോഴുണ്ടായ അനുഭവങ്ങളാണ് പുതിയ കാപ്പി, കുരുമുളക് ഇനങ്ങൾ വികസിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങളിലേക്ക് നയിച്ചതെന്നു മുഹമ്മദ് ഓർക്കുന്നു.
Agriculture
കാസർഗോഡ് ജില്ലയുടെ കിഴക്കേയറ്റത്ത് കർണാടക അതിർത്തിമേഖലയിൽ കേരള കൃഷിവകുപ്പിനു കീഴിൽ അര നൂറ്റാണ്ടോളമായി പ്രവർത്തിച്ചുവരുന്ന ഫാമാണ് ആദൂർ ഗാളിമുഖ കാഷ്യു പ്രോജനി ഓർച്ചാർഡ്.
മികച്ചയിനം കശുമാവിൻതൈകൾ ഉല്പാദിപ്പിക്കുകയാണ് ഫാമിന്റെ പ്രധാന ലക്ഷ്യം. കഴിഞ്ഞവർഷം മാത്രം ഒരു കോടിയിലേറെ രൂപയുടെ വിറ്റുവരവാണ് ഈ സ്ഥാപനം നേടിയത്. സർക്കാർ മേഖലയിലുള്ള ഒരു ഫാം ഇത്രയും ഉയർന്ന വരുമാനം നേടുന്നത് അത്യപൂർവമാണ്.
ഈ സാന്പത്തിക വർഷം മാത്രം വിവിധ ഇനങ്ങളിൽപ്പെട്ട 1.17 ലക്ഷം കശുമാവിൻ തൈകളാണ് ഇവിടെനിന്നും കശുമാവ് വികസന ഏജൻസി മുഖേന സംസ്ഥാനത്തുടനീളം വിതരണം ചെയ്യപ്പെട്ടത്.
ഒരു ലക്ഷത്തോളം തൈകൾ ഇപ്പോൾ വില്പനയ്ക്ക് തയാറായി നിൽക്കുന്നു. കർണാടകയിലെ വിവിധയിടങ്ങളിലേക്കും മഹാരാഷ്ട്രയിലേക്കുമെല്ലാം ഇവിടെനിന്നും കശുമാവിൻതൈകൾ വിതരണം ചെയ്യപ്പെടുന്നുണ്ട്.
വടക്കൻ കേരളത്തിലും കർണാടകയിലും റബർകൃഷി വ്യാപിച്ച കാലത്ത് തീർത്തും കുറഞ്ഞുപോയ കശുമാവ് കൃഷി ഇപ്പോൾ പൂർവാധികം ശക്തിയോടെ തിരിച്ചുവരുന്നതിന്റെ സൂചനകളാണ് എങ്ങും കാണുന്നതെന്ന് ഫാമിന്റെ ഭരണചുമതല വഹിക്കുന്ന കശുവണ്ടി വികസന ഓഫീസർ മനു നരേന്ദ്രനും ഫാം ഓഫീസർ എൻ. സൂരജും പറയുന്നു.
ഇവിടെനിന്നുള്ള മികച്ചയിനം കശുമാവിൻതൈകൾ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും ഇപ്പോൾ കൊണ്ടുപോകുന്നുണ്ട്. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് എത്തിപ്പെടാൻ പോലും പ്രയാസമായ ഈ സ്ഥലത്തേക്ക് മേൽത്തരം കശുമാവിൻ തൈകൾ അന്വേഷിച്ചുമാത്രം എത്തുന്നവർ ഏറെയാണ്.
250 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഫാമിൽ കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ ധന, ധരശ്രീ, പ്രിയങ്ക എന്നിവയും കർണാടകയിൽ നിന്നുള്ള ഭാസ്കരയുമടക്കം അത്യുല്പാദന ശേഷിയുള്ള ഇനങ്ങളും ഇവയുടെ മാതൃ സസ്യങ്ങളും സംരക്ഷിച്ചുവരുന്നുണ്ട്.
കശുമാവിന് പുറമേ ഒട്ടുമാവിൻ തൈകൾ, കുറിയ ഇനം തെങ്ങിൻ തൈകൾ, ഒട്ടുപ്ലാവ്, വിയറ്റ്നാം ഏർലി പ്ലാവ്, പേര, കുരുമുളക്, ഡ്രാഗണ്‍ ഫ്രൂട്ട് തുടങ്ങിയവയും ശാസ്ത്രീയവും ജൈവവുമായ രീതിയിൽ ഇവിടെ വളർത്തിയെടുക്കുന്നുണ്ട്.
ഫാമിനും നഴ്സറിക്കും കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഡയറക്ടറേറ്റ് ഓഫ് കാഷ്യുനട്ട് ആൻഡ് കൊക്കോ ഡെവലപ്മെന്റിന്റെ അക്രഡിറ്റേഷൻ ലഭിച്ചത് അടുത്തിടെയാണ്. കേരളത്തിൽ ആദ്യമായാണ് സർക്കാർ-സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു ഫാമിന് ഈ അംഗീകാരം ലഭിക്കുന്നത്.
സംസ്ഥാന കൃഷി വകുപ്പിന്റെ മികച്ച ഫാം ഓഫീസർക്കുള്ള പുരസ്കാരം നേരത്തേ സൂരജിനെ തേടിയെത്തിയിരുന്നു. ഇവിടെനിന്ന് അധികം അകലെയല്ലാതെ കർണാടകയിലെ പുത്തൂരിൽ ഇന്ത്യൻ കാർഷിക ഗവേഷണ കൗണ്‍സിലിനു കീഴിൽ ഒരു കശുമാവ് ഗവേഷണകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.
അവിടെ പുതുതായി വികസിപ്പിച്ചെടുത്ത മികച്ച ഉല്പാദനശേഷിയും വലിപ്പവും മറ്റു ഗുണങ്ങളുമുള്ള നേത്ര ജംബോ, നേത്രഗംഗ, ഉദയ തുടങ്ങിയ സവിശേഷ ഇനങ്ങളുടെ തൈകൾ ആദൂരിൽ ഉല്പാദിപ്പിക്കുന്നുണ്ട്.
മാടക്കത്തറ, പൂർണിമ, അക്ഷയ, നിഹാര തുടങ്ങി കേരളത്തിൽ നിന്നുതന്നെയുള്ള സങ്കരയിനങ്ങളും ഇവിടെ പിറവികൊള്ളുന്നു. ഇവയിലേറെയും ചുരുങ്ങിയ കാലംകൊണ്ട് വിളവെടുക്കാൻ പ്രാപ്തമായവയാണ്.
സങ്കരയിനം തൈകൾ ബഡ് ചെയ്ത് തയ്യാറാക്കുകയും വളർത്തിയെടുക്കുകയും ചെയ്യുന്നതിനായി വിശാലമായ പോളി ഹൗസുകൾ ഇവിടെയുണ്ട്. രാസകീടനാശിനികൾ പൂർണമായും രാസവളങ്ങൾ പരമാവധിയും ഒഴിവാക്കി ജൈവമാർഗങ്ങൾ മാത്രം സ്വീകരിച്ചാണ് ഇവിടെ കശുമാവിൻതൈകൾ വളർത്തിയെടുക്കുന്നത്.
സമ്മിശ്ര കൃഷിയുടെ വർത്തമാനകാലത്തും ഭാവിയിലും നമ്മുടെ കൃഷിയിടങ്ങളിൽ കശുമാവിനും നല്ലൊരു സ്ഥാനമുണ്ടെന്ന കാര്യത്തിന് അടിവരയിടുകയാണ് ആദൂർ ഫാമിന്റെ പ്രവർത്തനനേട്ടങ്ങൾ.
Agriculture
കുട്ടികളിൽ കാർഷിക സംസ്കാരവും സ്വയംപര്യാപ്തതയും ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ മേപ്പാടി സെന്റ് ജോസഫ് യുപി സ്കൂളിൽ "നമ്മുടെ കൃഷിത്തോട്ടം’ എന്ന പദ്ധതിയിലൂടെ ജൈവകൃഷി മാതൃകാപരമായി നടപ്പിലാക്കുന്നു.
പഠനത്തിലെ നിഷ്ക്രിയത്വത്തിൽനിന്ന് പ്രായോഗികവും അനുഭവപരമായ വിദ്യാഭ്യാസത്തിലേക്ക് കുട്ടികളെ നയിക്കുന്ന ഈ പദ്ധതി ശ്രദ്ധേയമാകുകയാണ്. സ്കൂളിലെ ഒഴിഞ്ഞ സ്ഥലങ്ങൾ കൃഷിയിടങ്ങളാക്കി മാറ്റിയും ചെടിച്ചട്ടികളിൽ മണ്ണ് നിറച്ചുമാണ് കൃഷി നടത്തുന്നത്.
വഴുതന, പയർ, ബീൻസ്, കാബേജ്, തക്കാളി, കോളിഫ്ളവർ, കക്കരി, വാഴ, ഇഞ്ചി എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഓരോ വർഷവും ഓഗസ്റ്റ് മാസത്തിൽ പച്ചക്കറി കൃഷി ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തിവരുന്നു.
കൃഷിഭവൻ, ആർ.എ.ആർ.എസ്. എന്നിവിടങ്ങളിൽനിന്നുള്ള ഗുണമേന്മയുള്ള വിത്തുകളും തൈകളുമാണ് ഉപയോഗിക്കുന്നത്. ജൈവവളങ്ങൾ മാത്രം പ്രയോഗിച്ച് രാവിലെയും വൈകിട്ടും ഇടവേള സമയങ്ങളിലും കുട്ടികളുടെ നേതൃത്വത്തിൽ കൃഷി പരിപാലനം നടത്തുന്നു.
പ്രധാനാധ്യാപിക സിസ്റ്റർ ഫിലോമിന ലീന, കോർഡിനേറ്റർ ശാരിക മങ്ങാട്ട് എന്നിവരാണ് ജൈവകൃഷിക്ക് നേതൃത്വം നൽകുന്നത്. സ്കൂൾ സ്റ്റാഫ് അംഗങ്ങൾ, പിടിഎ അംഗങ്ങൾ, എൻഎസ്എസ് വോളണ്ടിയർമാർ എന്നിവരുടെ സഹകരണത്തോടെ കാർഷിക പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
കൃഷിയുമായി ബന്ധപ്പെട്ട സംശയങ്ങൾ കൃഷിഭവൻ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു വിളവെടുപ്പ് ഫലപ്രദമാക്കുന്നു.
Agriculture
കേരളത്തിൽ കുടംപുളി മാത്രം കൃഷി ചെയ്യുന്ന ഒരു ഗ്രാമമുണ്ട്. അതിന്റെ പേരാണ് പുളിക്കത്തടം. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇടുക്കി ജില്ലയിലെ മലയോര ഗ്രാമം.
തൊടുപുഴ-മൂലമറ്റം-വാഗമണ്‍ റോഡിൽ ഇടാടുനിന്ന് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ പുളിക്കത്തടം ഗ്രാമമായി. മൂലമറ്റത്തു നിന്ന് 13.5 കിലോമീറ്റർ മാത്രം.
ഇവിടെ എല്ലാവരും കൂടി ഒരു വർഷം വിളവെടുക്കുന്നത് 35 ടണ്‍ കുടംപുളി.
ഉപജീവനമാർഗം
ഈ ഗ്രാമത്തിലെ നാൽപതോളം കുടുംബങ്ങളെ അന്നമൂട്ടുന്നത് കുടംപുളിയാണ്. 50 ഏക്കറോളം സ്ഥലത്താണ് കുടംപുളി തഴച്ചു വളർന്നു നിൽക്കുന്നത്. പ്രതിവർഷം 7075 ലക്ഷം രൂപയുടെ വരുമാനമാണ് പുളിക്കത്തടം നിവാസികൾക്ക് കുടംപുളി സമ്മാനിക്കുന്നത്.
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മനോഹാരിത ആവോളമുണ്ട് ഈ ഗ്രാമത്തിന്. പച്ചപ്പട്ടണിഞ്ഞ് തണൽ വിരിച്ചു നിൽക്കുന്ന നൂറു കണക്കിന് പുളിമരങ്ങൾ. ഇതിനു സമീപം കളകളാരവം മുഴക്കി പാലരുവിയായി ഒഴുകിയിറങ്ങുന്ന നീർച്ചാലുകൾ.
മഞ്ഞിൽ നനയുന്ന പ്രഭാതങ്ങൾ. ചെന്നെത്തിയാൽ പിന്നെ മടങ്ങാൻ തോന്നാത്തത്ര വശ്യ സൗന്ദര്യമുള്ള ഇടം.
പുളി വന്ന വഴി
പുളിക്കത്തടംകാരുടെ പുളിപ്രേമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 125 വർഷം മുന്‍പേ അവർ ഇതിന്റെ രുചിയും രസവും ഗുണവും തിരിച്ചറിഞ്ഞിരുന്നു എന്നാണ് പഴമക്കാർ പറയുന്നത്.
പണ്ടെങ്ങോ പക്ഷികൾ കൊത്തിക്കൊണ്ടുവന്ന കായ്കൾ വീണാണ് പുളിക്കത്തടത്ത് പുളിമരങ്ങൾ കിളിർത്തു തുടങ്ങിയത്. നല്ല വിളവും വരുമാനവും ലഭിച്ചതോടെ ഇവിടത്തുകാർ കൂടുതൽ പുളിമരങ്ങൾ നട്ടുപിടിപ്പിക്കുകയായിരുന്നു.
ബഡ് ചെയ്ത ഒരു പുളി പോലും ഇവിടെയില്ല. ബഡ്പുളി മൂന്നാം വർഷം കായ്ഫലം നൽകുമെങ്കിലും തൂക്കക്കുറവും കേടു വരാനുള്ള സാധ്യതയും കൂടുതലാണെന്ന് കർഷകർ പറയുന്നു.
ജനുവരി, മാർച്ച് മാസങ്ങളിലാണ് പൂവിടുന്നത്. മറ്റ് സ്ഥലങ്ങളിൽ ജൂണ്‍, ജൂലൈ മാസങ്ങളിലാണ് വിളവെടുപ്പെങ്കിൽ ഇവിടെ ഒക്ടോബർ, നവംബർ മാസങ്ങളിലാണ് സീസണ്. കടുത്ത വേനലിൽപ്പോലും ഇവിടുത്തെ പുളിമരങ്ങളുടെ ഇലകൾ പൊഴിയാറില്ല.
Agriculture
ധനുമാസക്കുളിര് മകരത്തിലേക്കും നീണ്ടതോടെ നാട്ടുമാവുകള്‍ ഇലമൂടുംവിധം പൂവിട്ടു. ഇക്കൊല്ലം നാടന്‍ മാങ്ങയും മാമ്പഴവും സുലഭമായിരിക്കുമെന്നാണ് പ്രതീക്ഷ. ഒന്നര മാസം വൈകിയാണ് മാവുകള്‍ പൂവിട്ടതെങ്കിലും മഴ പെയ്യാത്തതിനാല്‍ പൂക്കളും തിരിയും പൊടിമാങ്ങകളും അധികം കൊഴിയുന്നുമില്ല.
നാടന്‍മാവുകളില്‍ പലയിടങ്ങളിലും കണ്ണിമാങ്ങ വിരിഞ്ഞുതുടങ്ങി. പടിഞ്ഞാറന്‍ തോടുകള്‍ക്കും പാടങ്ങള്‍ക്കും ചേര്‍ന്ന് നേരത്തെ പൂത്ത മാവുകളില്‍ മാങ്ങ പാകമായി തുടങ്ങി. സാധാരണ നിലയില്‍ മാവും പ്ലാവും പൂക്കണമെങ്കില്‍ തണുപ്പും മഞ്ഞുവീഴ്ചയും വേണം.
ഇക്കൊല്ലം മിക്ക മാവുകളിലും കൊമ്പില്‍ മാത്രമല്ല തടിയില്‍ വരെ കായപിടിത്തമുണ്ട്. മഞ്ഞുവീഴ്ച കുറഞ്ഞെങ്കിലും രാവിലെ മോശമല്ലാത്ത തണുപ്പ് ഇപ്പോഴും അനുഭവപ്പെടുന്നുണ്ട്.
ഇതര സംസ്ഥാനങ്ങളില്‍നിന്നു വരുന്ന മാമ്പഴങ്ങളേക്കാള്‍ രുചിയും ഗുണമേന്മയുമുള്ളതാണ് നാടന്‍ മാമ്പഴങ്ങള്‍. പഴയ ചക്കരമാവിന്റെയും തനി നാടന്‍ ഇനങ്ങളുടെയും കണ്ണിമാങ്ങയാണ് അച്ചാറിനു കേമം.
Agriculture
കാസർഗോഡ് ജില്ലയുടെ കിഴക്കേയറ്റത്ത് കർണാടക അതിർത്തിമേഖലയിൽ കേരള കൃഷിവകുപ്പിനു കീഴിൽ അര നൂറ്റാണ്ടോളമായി പ്രവർത്തിച്ചുവരുന്ന ഫാമാണ് ആദൂർ ഗാളിമുഖ കാഷ്യു പ്രോജനി ഓർച്ചാർഡ്. മികച്ചയിനം കശുമാവിൻതൈകൾ ഉല്പാദിപ്പിക്കുകയാണ് ഫാമിന്റെ പ്രധാന ലക്ഷ്യം.
കഴിഞ്ഞവർഷം മാത്രം ഒരു കോടിയിലേറെ രൂപയുടെ വിറ്റുവരവാണ് ഈ സ്ഥാപനം നേടിയത്. സർക്കാർ മേഖലയിലുള്ള ഒരു ഫാം ഇത്രയും ഉയർന്ന വരുമാനം നേടുന്നത് അത്യപൂർവമാണ്.
ഈ സാമ്പത്തിക വർഷം മാത്രം വിവിധ ഇനങ്ങളിൽപ്പെട്ട 1.17 ലക്ഷം കശുമാവിൻ തൈകളാണ് ഇവിടെനിന്നും കശുമാവ് വികസന ഏജൻസി മുഖേന സംസ്ഥാനത്തുടനീളം വിതരണം ചെയ്യപ്പെട്ടത്.
ഒരു ലക്ഷത്തോളം തൈകൾ ഇപ്പോൾ വില്പനയ്ക്ക് തയാറായി നിൽക്കുന്നു. കർണാടകയിലെ വിവിധയിടങ്ങളിലേക്കും മഹാരാഷ്ട്രയിലേക്കുമെല്ലാം ഇവിടെനിന്നും കശുമാവിൻതൈകൾ വിതരണം ചെയ്യപ്പെടുന്നുണ്ട്.
വടക്കൻ കേരളത്തിലും കർണാടകയിലും റബർകൃഷി വ്യാപിച്ച കാലത്ത് തീർത്തും കുറഞ്ഞുപോയ കശുമാവ് കൃഷി ഇപ്പോൾ പൂർവാധികം ശക്തിയോടെ തിരിച്ചുവരുന്നതിന്റെ സൂചനകളാണ് എങ്ങും കാണുന്നതെന്ന് ഫാമിന്റെ ഭരണചുമതല വഹിക്കുന്ന കശുവണ്ടി വികസന ഓഫീസർ മനു നരേന്ദ്രനും ഫാം ഓഫീസർ എൻ. സൂരജും പറയുന്നു.
ഇവിടെനിന്നുള്ള മികച്ചയിനം കശുമാവിൻതൈകൾ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും ഇപ്പോൾ കൊണ്ടുപോകുന്നുണ്ട്. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് എത്തിപ്പെടാൻ പോലും പ്രയാസമായ ഈ സ്ഥലത്തേക്ക് മേൽത്തരം കശുമാവിൻ തൈകൾ അന്വേഷിച്ചുമാത്രം എത്തുന്നവർ ഏറെയാണ്.
250 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഫാമിൽ കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ ധന, ധരശ്രീ, പ്രിയങ്ക എന്നിവയും കർണാടകയിൽ നിന്നുള്ള ഭാസ്കരയുമടക്കം അത്യുല്പാദന ശേഷിയുള്ള ഇനങ്ങളും ഇവയുടെ മാതൃ സസ്യങ്ങളും സംരക്ഷിച്ചുവരുന്നുണ്ട്.
കശുമാവിന് പുറമേ ഒട്ടുമാവിൻ തൈകൾ, കുറിയ ഇനം തെങ്ങിൻ തൈകൾ, ഒട്ടുപ്ലാവ്, വിയറ്റ്നാം ഏർലി പ്ലാവ്, പേര, കുരുമുളക്, ഡ്രാഗണ്‍ ഫ്രൂട്ട് തുടങ്ങിയവയും ശാസ്ത്രീയവും ജൈവവുമായ രീതിയിൽ ഇവിടെ വളർത്തിയെടുക്കുന്നുണ്ട്.
ഫാമിനും നഴ്സറിക്കും കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഡയറക്ടറേറ്റ് ഓഫ് കാഷ്യുനട്ട് ആൻഡ് കൊക്കോ ഡെവലപ്മെന്റിന്റെ അക്രഡിറ്റേഷൻ ലഭിച്ചത് അടുത്തിടെയാണ്.
കേരളത്തിൽ ആദ്യമായാണ് സർക്കാർ-സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു ഫാമിന് ഈ അംഗീകാരം ലഭിക്കുന്നത്. സംസ്ഥാന കൃഷി വകുപ്പിന്റെ മികച്ച ഫാം ഓഫീസർക്കുള്ള പുരസ്കാരം നേരത്തേ സൂരജിനെ തേടിയെത്തിയിരുന്നു.
ഇവിടെനിന്ന് അധികം അകലെയല്ലാതെ കർണാടകയിലെ പുത്തൂരിൽ ഇന്ത്യൻ കാർഷിക ഗവേഷണ കൗണ്‍സിലിനു കീഴിൽ ഒരു കശുമാവ് ഗവേഷണകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.
അവിടെ പുതുതായി വികസിപ്പിച്ചെടുത്ത മികച്ച ഉല്പാദനശേഷിയും വലിപ്പവും മറ്റു ഗുണങ്ങളുമുള്ള നേത്ര ജംബോ, നേത്രഗംഗ, ഉദയ തുടങ്ങിയ സവിശേഷ ഇനങ്ങളുടെ തൈകൾ ആദൂരിൽ ഉല്പാദിപ്പിക്കുന്നുണ്ട്.
മാടക്കത്തറ, പൂർണിമ, അക്ഷയ, നിഹാര തുടങ്ങി കേരളത്തിൽ നിന്നുതന്നെയുള്ള സങ്കരയിനങ്ങളും ഇവിടെ പിറവികൊള്ളുന്നു. ഇവയിലേറെയും ചുരുങ്ങിയ കാലംകൊണ്ട് വിളവെടുക്കാൻ പ്രാപ്തമായവയാണ്.
സങ്കരയിനം തൈകൾ ബഡ് ചെയ്ത് തയാറാക്കുകയും വളർത്തിയെടുക്കുകയും ചെയ്യുന്നതിനായി വിശാലമായ പോളി ഹൗസുകൾ ഇവിടെയുണ്ട്. രാസകീടനാശിനികൾ പൂർണമായും രാസവളങ്ങൾ പരമാവധിയും ഒഴിവാക്കി ജൈവമാർഗങ്ങൾ മാത്രം സ്വീകരിച്ചാണ് ഇവിടെ കശുമാവിൻതൈകൾ വളർത്തിയെടുക്കുന്നത്.
സമ്മിശ്ര കൃഷിയുടെ വർത്തമാനകാലത്തും ഭാവിയിലും നമ്മുടെ കൃഷിയിടങ്ങളിൽ കശുമാവിനും നല്ലൊരു സ്ഥാനമുണ്ടെന്ന കാര്യത്തിന് അടിവരയിടുകയാണ് ആദൂർ ഫാമിന്റെ പ്രവർത്തനനേട്ടങ്ങൾ.
Agriculture
നാട്ടിൽനിന്നും ഏറെക്കുറെ അപ്രത്യക്ഷമായ എള്ളുകൃഷി തിരികെ കൊണ്ടുവന്നു വിപ്ലവം സൃഷ്ടിക്കുകയാണ് രണ്ടു യുവകർഷകർ. കരിമണ്ണൂർ പള്ളിക്കാമുറി സ്വദേശിയായ പറയിടത്തിൽ അഡ്വ. ഷിബു ജോസഫും ഇദ്ദേഹത്തിന്റെ സുഹൃത്ത് റോയി കൊടുവേലിയുമാണ് എള്ളുകൃഷിയിലൂടെ പുതുചരിത്രമെഴുതുന്നത്.
പഴയകാലത്ത് നിരവധി കർഷക കുടുംബങ്ങളിൽ എള്ളുകൃഷി സർവ്വസാധാരണമായിരുന്നു. നെൽകൃഷി സമൃദ്ധമായിരുന്ന വേളയിൽ മകരക്കൊയ്ത്തിനുശേഷം തരിശുപാടങ്ങളിലാണ് സാധാരണയായി എള്ളുകൃഷി നടത്തിവന്നിരുന്നത്. എന്നാൽ, നെൽകൃഷി അന്യംനിന്നുപോയതോടെ ഏക്കർകണക്കിനു പാടങ്ങൾ ഇന്നു വൻനിർമിതികളായി മാറി.
ഇതിനുപുറമെ തെങ്ങും കമുകും പൈനാപ്പിളും റംബുട്ടാനും ഉൾപ്പെടെയുള്ളവ ഇടംനേടുകയും ചെയ്തു. മികച്ച സൂര്യപ്രകാശവും ഏറെ വളക്കൂറുമുള്ള മണ്ണിലാണ് സാധാരണ എള്ള് സമൃദ്ധമായി വിളയുന്നത്. ഇതിനുപറ്റിയ സാഹചര്യമില്ലാത്തതിനാൽ ഭൂരിപക്ഷം കർഷകരുടേയും കൃഷിയിടങ്ങളിൽനിന്ന് ഈ കൃഷി അന്യംനിന്നു പോകാൻ കാരണമായി.
ഇതിനിടെയാണ് ഷിബുവും റോയിയും എള്ളുകൃഷിയിൽ ഒരു കൈ പയറ്റാൻ തയാറെടുത്ത് മുന്നോട്ടുവന്നിരിക്കുന്നത്.
ഒരേക്കർ തരിശ് ഭൂമിയിൽ
റബർതോട്ടം വെട്ടി ഹൗസ് പ്ലോട്ട് തിരിച്ച് വിൽപനയ്ക്കായിട്ടിരുന്ന ഒരേക്കർ സ്ഥലത്താണ് ഇരുവരും ചേർന്ന് കാരെള്ള് കൃഷി ചെയ്യാൻ തീരുമാനിച്ചത്. ഷിബുവിന്റെ ബന്ധുവിന്റെ സ്ഥലമായിരുന്നതിനാൽ തങ്ങളുടെ ആഗ്രഹം അറിയിച്ചതോടെ സ്ഥലം വിട്ടുനൽകാൻ തയാറായി.
സ്ഥലത്തെ കാടുംപടലും നീക്കി മണ്ണ് ഉഴുതെടുക്കുകയായിരുന്നു ആദ്യ ജോലി. തൊഴിലാളികളെ നിയോഗിച്ചാൽ തങ്ങളുടെ പോക്കറ്റ് കാലിയാകുമെന്ന തിരിച്ചറിവിൽ ഭൂരിഭാഗം ജോലികളും സ്വന്തം നിലയ്ക്കു ചെയ്യാനായിരുന്നു ഇവരുടെ തീരുമാനം.
മറ്റു കൃഷികളും വീട്ടിലെ അസൗകര്യങ്ങളും മൂലം കൂടുതൽസമയം ചെലവഴിക്കാനും പരിമിതിയുണ്ടായിരുന്നു. അതിനാൽ യന്ത്രവത്കരണം പ്രയോജനപ്പെടുത്തുകയെന്ന രീതിയാണ് ഇവർ സ്വീകരിച്ചത്. ഒരേക്കറിൽ 600 ഗ്രാം വിത്താണ് വിതച്ചത്.
ശാസ്ത്രീയ വളപ്രയോഗം
ശാസ്ത്രീയമായ വളപ്രയോഗമാണ് കൃഷിയിടത്തിൽ സ്വീകരിച്ചത്. ആറു തവണ വളം നൽകിയെങ്കിലും ഒരു തവണ പോലും ചെടികളുടെ ചുവട്ടിൽ നേരിട്ട് നൽകിയില്ല. മിസ്റ്റ് ബ്ലോവർ ഉപയോഗിച്ച് ഇലവളം (ഫോളിയാർ ഫെർട്ടിലൈസേഷൻ) സ്പ്രേ ചെയ്യുകയായിരുന്നു.
ഇതിലൂടെ വളംഅൽപം പോലും നഷ്ടപ്പെടാതെ കൃത്യമായി ഓരോ ചെടിക്കും ലഭ്യമാക്കാൻ കഴിഞ്ഞു. കള പറിക്കാൻമാത്രമാണ് മനുഷ്യാധ്വാനം ഉപയോഗിക്കേണ്ടിവന്നത്. ഇതും ഇരുവരും സ്വന്തമായി ചെയ്തു. ഒരു ചെടിയിൽ 100 മുതൽ 150 വരെ കായകളാണുള്ളത്.
ഒരുകായയിൽ കുറഞ്ഞത് 40-50 വരെ വിത്തുകളുണ്ട്. എള്ളിൽ ഇരുന്പിന്റെ അംശം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ പോഷകസമൃദ്ധമാണിത്. നവജാത ശിശുക്കൾ, കുട്ടികൾ, ഗർഭിണികൾ തുടങ്ങിയവർക്കെല്ലാം ഏറെ ഉത്തമം.
അതിനാൽ വൻ ഡിമാന്റാണ് എള്ളിനുള്ളത്. ഇതോടൊപ്പം പലഹാരനിർമാണത്തിനും മിഠായികൾ തയാറാക്കുന്നതിനും എള്ള് ഉപയോഗിച്ചുവരുന്നുണ്ട്. നിലവിൽ കിലോയ്ക്ക് 500550 രൂപ വരെയാണ് വിപണി വില. കൃഷിയെക്കുറിച്ചറിഞ്ഞ് തമിഴ്നാട്ടിൽ നിന്നടക്കം ആവശ്യക്കാർ എത്തുന്നുണ്ട്.
കുട്ടികൾ മുതൽ കൃഷി വിദഗ്ധർ വരെ
വിജയകരമായി നടപ്പാക്കിയ യുവകർഷകരുടെ എള്ളുകൃഷി കാണാനും പഠിക്കാനുമായി സ്കൂളുകളിൽനിന്നു വിദ്യാർഥികളടക്കം നിരവധിപ്പേരാണ് കൃഷിയിടത്തിൽ എത്തുന്നത്. തൊടുപുഴ കാഡ്സ് ചെയർമാൻ ആന്റണി കണ്ടിരിക്കലിന്റെ നേതൃത്വത്തിൽ എള്ളുകൃഷി സംബന്ധിച്ച് പഠിക്കുന്നതിനായി നിരവധി കർഷകരെ പങ്കെടുപ്പിച്ച് ഇവിടേക്കു പഠന യാത്രയും നടത്തിയിരുന്നു.
ജില്ലയ്ക്കകത്തും പുറത്തുനിന്നും നിരവധികർഷകർ ഇവിടെ എത്തുന്നുണ്ട്. കരിമണ്ണൂർ കൃഷിഭവനിൽ നിന്നുള്ള മികച്ച പിന്തുണ തങ്ങൾക്ക് ഏറെ സഹായകരമായതായി ഷിബുവും റോയിയും പറഞ്ഞു.
സ്ഥലം ലഭ്യമായാൽ അടുത്ത സീസണിൽ വിപുലമായ രീതിയിൽ കൃഷി നടത്താനാണ് ഇവരുടെ തീരുമാനം. ജനുവരി ആദ്യവാരത്തോടെ വിളവെടുപ്പ് നടത്താൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്.
ഈ വർഷം മഴമാറാൻ താമസിച്ചതിനാലാണ് വിളവെടുപ്പ് വൈകിയതെന്നും സാധാരണ 90 മുതൽ 100 ദിവസം വരെയാണ് വിളവെടുപ്പിന് വേണ്ടതെന്നും ഇവർ പറഞ്ഞു.
Agriculture
പുറ്റടി, കുമളി, ആനവിലാസം തോട്ടങ്ങളിലെ ഏലപ്പെരുമ ഹൈറേഞ്ചിലെ മറ്റിടങ്ങളിലേക്കും വ്യാപിക്കുകയാണ്. ഏലത്തിനു മികച്ച വില ലഭിക്കുന്നതിനാൽ, പരന്പരാഗത കാപ്പിത്തോട്ടങ്ങൾ പലതും ഏലത്തോട്ടങ്ങളായി മാറി.
തോപ്രാംകുടി ഉദയഗിരിയിലെ കാറ്റിനുപോലും ഇപ്പോൾ ഏലത്തിന്റെ സുഗന്ധമാണ്. പച്ച ഏലയ്ക്കാ സംഭരണ കേന്ദ്രങ്ങൾ ധാരാളമുണ്ടായിരുന്ന ഉദയഗിരിയിൽ ഇപ്പോൾ കായ ഉണക്കുന്നതിനുള്ള ഡ്രയറുകളും സോർട്ടിംഗ് കേന്ദ്രങ്ങളും സുലഭമാണ്. ഉദയഗിരിയിലെ ഏലസുഗന്ധത്തിലൂടെ ഒരു യാത്ര.
കാപ്പിയിൽനിന്ന് ഏലത്തിലേക്ക്
ഉദയഗിരി, മേരിഗിരി സ്വദേശിയായ നിഖിൽ കെ. ജോയി എന്ന ചെറുപ്പക്കാരൻ ആറു വർഷമായി ഏലക്കൃഷി ചെയ്തുവരുന്നു. നേരത്തേ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന നിഖിൽ, ഏലത്തിനു മികച്ച വില ലഭിക്കാൻ തുടങ്ങിയതോടെയാണ് ഈ കൃഷിയിലേക്കു തിരിഞ്ഞത്.
നിലവിൽ 16 ഏക്കർ സ്ഥലത്ത് ഏലക്കൃഷി നടത്തുന്നുണ്ട്. കണിപറന്പൻ, ഞള്ളാനി, 9 ബോൾട്ട് ഏലം വെറൈറ്റിയാണ് തോട്ടത്തിൽ കൃഷി ചെയ്തിരിക്കുന്നത്. ഇതിൽ കണിപറന്പനാണ് കൂടുതലായി കൃഷി ചെയ്തിരിക്കുന്നത്.
ഉദയഗിരിയിലെ കാലാവസ്ഥയിൽ കണിപറന്പൻ വെറൈറ്റിക്ക് ഉത്പാദനക്ഷമത കൂടുതലുള്ളതിനാലാണ് ഇത്. 15 വർഷം മുന്‍പ് മറ്റൊരു കർഷകനിൽനിന്നു ശേഖരിച്ച ചിന്പിൽനിന്നാണ് ഇപ്പോൾ കൃഷിക്കുള്ള ചിന്പ് ഉപയോഗിക്കുന്നത്.
കണിപറന്പന്റെ ഒന്നിൽ കൂടുതൽ വെറൈറ്റികൾ നിലവിൽ തോട്ടത്തിൽ ഉണ്ട്. ഞള്ളാനിയുടെ പല കാലാവസ്ഥയിൽ വളരുന്ന വെറൈറ്റികളുണ്ട്. നമ്മുടെ തോട്ടത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഏലം ഏതെന്നു തിരിച്ചറിഞ്ഞാണ് കൃഷിക്കായി തെരഞ്ഞെടുക്കുന്നതെന്ന് നിഖിൽ പറഞ്ഞു.
തോട്ടത്തിൽ കാപ്പിയും കുരുമുളകുമാണ് ആദ്യകൃഷി ചെയ്തിരുന്നത്. കാപ്പി, കുരുമുളക് കൃഷിയിൽനിന്ന് വർഷത്തിൽ ഒരു തവണ മാത്രമാണ് വിളവ് ലഭിക്കുന്നത്. കാപ്പിക്കുരുവിന് വില കുറഞ്ഞതും കുരുമുളക് ചെടിയിൽ രോഗം വന്നതുമാണ് ഏലത്തിലേക്കു തിരിയാൻ കാരണം.
ജൂണിൽ തൈ നടും
ജൂണ്‍ മാസത്തിലാണ് ഏലം നടുന്നത്. രണ്ടടി ആഴത്തിൽ ഒരു അടി വലുപ്പത്തിൽ കുഴിയെടുത്ത് തടം എടുക്കണം. ചാണകപ്പൊടിയും ജൈവവളവും ഇട്ട് ചിന്പ് വയ്ക്കും. മൂത്തുപാകമായ രണ്ടു മുളയുള്ള ചിന്പാണ് നടുന്നത്. പത്തടി അകലത്തിലാണ് തടം എടുക്കുന്നത്.
ചിന്‍പിന്റെ വേരുമാത്രമാണ് മൂടുന്നത്. ഇതിനു മുകളിൽ കരികിലയും ചപ്പും ഇട്ടുകൊടുക്കും. ചിമ്പ് താങ്ങുകാലിൽ കെട്ടിവയ്ക്കും. 15 ദിവസം കഴിയുന്പോൾ ഫംഗിസൈഡ് കലക്കി ഒഴിക്കും. ഇതിനുശേഷം വളപ്രയോഗം ആരംഭിക്കും. കാത്സ്യം പോലെയുള്ള സൂക്ഷ്മമൂലകങ്ങൾ നൽകും.
ചെടിയുടെ വളർച്ച നിരീക്ഷിച്ചാണ് സൂക്ഷ്മമൂലകങ്ങളുടെ കുറവ് കണ്ടെത്തുന്നത്. നട്ട ചിന്പിൽനിന്ന് പുതിയ ചിന്പ് ഒരടി ഉയരത്തിൽ എത്തുന്പോൾ, ആദ്യത്തെ രാസവള പ്രയോഗം നടത്തും. ജൈവവളവും ധാന്യങ്ങളുടെ പൊടിയും കുമിക്കും ചേർത്താണ് രാസവളങ്ങൾ ചെടിക്ക് നൽകുന്നത്.
ചെടി ആറുമാസം പ്രായമാകുമ്പോൾ, ചെടിക്കുണ്ടാകുന്ന ബാക്ടീരിയ, ഫംഗസ്, പ്രാണികളുടെ ആക്രമണം എന്നിവ തടയുന്നതിനായി മരുന്നു സ്പ്രേ ചെയ്തു കൊടുക്കും. വേനൽക്കാലമാകുന്പോൾ ജനുവരി മുതൽ മാർച്ച് വരെ തോട്ടം നനയ്ക്കും.
സ്പ്രിംഗളറും മിസ്റ്റും വച്ചാണ് നനയ്ക്കുന്നത്. ഇതിനുള്ള കിണറുകളും കുളങ്ങളും തോട്ടത്തിൽ രണ്ട്.
ആറുതവണ കായ എടുക്കും
ഏലച്ചെടിക്ക് രണ്ടു വർഷം പ്രായമാകുമ്പോൾ കായ ഉണ്ടാകുന്നതിനുള്ള ശരം പെട്ടാൻ തുടങ്ങും. അന്തരീക്ഷ ഊഷ്മാവ് 21 ഡിഗ്രി സെൽഷസിലേക്ക് എത്തുന്പോഴാണ് ചെടിയിൽ കായ പിടിക്കാൻ തുടങ്ങുന്നത്. ഈ സമയത്ത് ചെടി കവാത്ത് ചെയ്ത് (ഉണങ്ങിയ ഇലകൾ വെട്ടിമാറ്റി) ഒരുക്കി നിർത്തും.
ആറു തവണയാണു ചെടിയിൽനിന്ന് കാ എടുക്കുന്നത്. ജൂണ്‍ മാസത്തിലാണ് ആദ്യ കായ എടുക്കുന്നത്. ഓരോ കായ എടുപ്പിനുശേഷവും ഫംഗിസൈഡുകളും ബോർഡോ മിശ്രിതവും പ്രയോഗിക്കും. എൻപികെ വളങ്ങളും ജൈവവളവും ചെടിക്കു നൽകും. സൂക്ഷ്മമൂലകങ്ങൾ ഫോളിയാർ രീതിയിൽ ചെടിക്ക് നൽകും.
ഒരു ചിന്പിൽനിന്നു രണ്ടു ശരമാണ് ഉണ്ടാകുന്നത്. നല്ലതുപോലെ പരിപാലിക്കുന്ന ചെടിയിൽ നൂറു മുതൽ നൂറ്റന്പതു ചിന്പുകൾവരെ ഉണ്ടായിരിക്കും. ഒരു ശരത്തിൽ 20 മുതൽ 28 വരെ കൊത്ത് കാണും. ഒരു കൊത്തിൽ 24 മുതൽ 30 വരെ കായ് പിടിക്കും.
കൃത്യമായ പരാഗണവും പരിചരണവുമുണ്ടെങ്കിൽ കൊത്തിൽനിന്ന് ഭൂരിഭാഗം കായും ലഭിക്കും. ഒരു ചെടിയിൽനിന്ന് ആറുകിലോ പച്ചക്കായ വരെ ലഭിക്കും. വിളവെടുക്കുന്ന കായ സ്റ്റോറിൽ കൊടുത്ത് ഉണക്കി സൂക്ഷിക്കും. മാർക്കറ്റിലെ വില നോക്കി ലേല സെന്ററിൽ എത്തിച്ചാണ് ഏലക്ക വില്‍ക്കുന്നത്.
ഏലത്തോട്ടത്തിൽ 40 ശതമാനം ഷെയ്ഡ് വേണം. പ്ലാവാണ് തോട്ടത്തിൽ തണൽ മരമായി ഉള്ളത്. ഏലത്തോട്ടത്തിൽ ഇടവിളയായി കുരുമുളക് കൃഷിയുണ്ട്. രണ്ടേക്കർ സ്ഥലത്തു കാപ്പി കൃഷി ചെയ്യുന്നു. നിഖിലിനൊപ്പം അഞ്ച് അന്യസംസ്ഥാന തൊഴിലാളികൾ സ്ഥിരമായി പണിക്കുണ്ട്.
രോഗങ്ങൾ
രണ്ടു വർഷംകൊണ്ട് ആദായം ലഭിക്കുന്ന വിളയാണ് ഏലച്ചെടി. അതിനാൽതന്നെ രോഗബാധ ഇതിനു കൂടുതലാണ്. ഫംഗസ് രോഗമാണ് ചെടിക്ക് കൂടുതലായി ഉണ്ടാകുന്നത്. ഫംഗിസൈഡുകളും കീടനാശിനികളുമാണ് പ്രതിവിധിയായി പ്രയോഗിക്കുന്നത്.
വായുവിലൂടെ പകരുന്ന മൊസൈക്ക് രോഗത്തിനു മരുന്നില്ല. മൂലകങ്ങൾ വലിച്ചെടുക്കാനുള്ള ചെടിയുടെ ശേഷി നഷ്ടപ്പെടുകയും നശിച്ചു പോവുകയും ചെയ്യും. ഫിസേറിയം എന്ന ഫംഗസ് രോഗം പൂർണമായി നിയന്ത്രിക്കുന്നതിനുള്ള മരുന്നു കണ്ടുപിടിച്ചിട്ടില്ല.
കീടങ്ങളുടെ ആക്രമണവും ചെടിക്ക് ഉണ്ടാകാറുണ്ട്.
സ്പൈസസ് ബോർഡിന്റെ സഹായം
പട്ടയമുള്ള സ്ഥലത്തെ ഏലം കർഷകർക്ക് സ്പൈസസ് ബോർഡിൽനിന്നു ജലസേചനത്തിനുള്ള സൗകര്യവും പുതിയ ചെടി നടുന്നതിനുള്ള സഹായവും കാലാവസ്ഥ മൂലമുള്ള കൃഷി നാശത്തിനുള്ള സഹായവും ലഭിക്കുന്നുണ്ട്. കൃഷി വകുപ്പിൽനിന്ന് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്.
പട്ടയമില്ലാത്ത സ്ഥലത്തു കൃഷി നടത്തുന്നവർക്ക് ഒരു സഹായവും സർക്കാർ ഭാഗത്തുനിന്നു ലഭിക്കുന്നില്ല. ഏലക്കർഷകർ വാങ്ങുന്ന ഫംഗിസൈഡുകൾക്കും പെസ്റ്റിസൈഡുകൾക്കും ഉയർന്ന ജിഎസ്ടിയാണ് ഉള്ളത്.
ഇതു കുറയ്ക്കുന്നതിനുള്ള നടപടി കേന്ദ്രസർക്കാർ സ്വീകരിക്കണം. നിലവിൽ ഏലത്തിനു മികച്ച വിലയാണു ലഭിക്കുന്നത്. കിലോയ്ക്കു രണ്ടായിരം രൂപയ്ക്കു മുകളിൽ ലഭിക്കുന്പോൾ കൃഷി ലാഭമാണ്. കിലോയ്ക്കു രണ്ടായിരം രൂപ താങ്ങുവില നൽകുകയാണെങ്കിൽ കൂടുതൽ കർഷകർ ഈ മേഖലയിലേക്ക് വരുമെന്നും നിഖിൽ പറഞ്ഞു.
അഞ്ചര കിലോയ്ക്ക് ഒരു കിലോ
750 കിലോഗ്രാം പച്ചക്കായ ഉണങ്ങാൻ ശേഷിയുള്ള രണ്ട് ഡ്രയറുകളാണ് നിലവിൽ സ്റ്റോറിൽ ഉള്ളത്. 1,500 കിലോ ഉണക്കാൻ സാധിക്കും. ചില ദിവസങ്ങളിൽ മൂവായിരം കിലോയോളം പച്ചക്കായ സ്റ്റോറിൽ എത്തിയിരുന്നു. ഇത്തരം സാഹചര്യത്തിൽ രണ്ടു ദിവസം കൊണ്ടാണ് ഉണക്കിയത്.
17 മണിക്കൂർ ആണ് കായ ഉണങ്ങുന്നതിനു വേണ്ട സമയം. നല്ല കായാണെങ്കിൽ 15 മണിക്കൂർകൊണ്ട് ഉണങ്ങും. മൂക്കാത്ത കായാണെങ്കിൽ 17 മണിക്കൂറിൽ കൂടുതൽ സമയം വേണ്ടിവരുമെന്നു ബെന്നി പറഞ്ഞു. അഞ്ചു മുതൽ ആറു കിലോ പച്ചക്കായ ഉണങ്ങിയാലേ ഒരു കിലോ ഉണക്ക ഏലയ്ക്കാ ലഭിക്കുകയുള്ളൂ. മഴ മാറിയാൽ അഞ്ചരക്കിലോ പച്ചക്കായ്ക്ക് ഒരു കിലോ ഉണക്കക്കായ ലഭിക്കും.
ആദ്യം കുറഞ്ഞ ചൂടിലാണ് (48 ഡിഗ്രി സെൽഷ്യസ്) കായ് ഉണക്കാൻ ഇടുന്നത്. വെള്ളം വലിഞ്ഞശേഷം രണ്ടു മണിക്കൂർ കൂടുന്പോൾ താപനില കൂട്ടി 70 ഡിഗ്രി സെൽഷ്യസ് വരെ എത്തിച്ച് ഉണക്കും.
ഇത്തരത്തിൽ ഉണങ്ങുമ്പോഴാണ് കായ്ക്ക് മികച്ച കളർ ലഭിക്കുന്നത്. ഉണങ്ങിയശേഷം കാ പോളിഷ് ചെയ്താണ് കർഷകർക്ക് തിരിച്ചു നൽകുന്നത്. ഒരു കിലോ കായ്ക്ക് 11 രൂപയാണ് ഉണങ്ങുന്നതിന് കർഷകരിൽനിന്ന് ഈടാക്കുന്നത്.
ഇലക്ട്രിക്കൽ ഡ്രയറുകൾ വരുന്നതിനു മുന്‍പ് വിറകിൽ പ്രവർത്തിക്കുന്ന ഡ്രയറുകളാണ് ഉണ്ടായിരുന്നത്. തീ കൂടിപ്പോയാൽ കായ്കൾ കരിഞ്ഞുപോകുന്നതിനുള്ള സാധ്യത ഇത്തരം ഡ്രയറുകളിൽ ഉണ്ടായിരുന്നു. ഇലക്ട്രിക് ഡ്രയറുകൾ ഹീറ്റ് പമ്പ് ഡ്രയറുകളാണ്.
മോയിസ്റ്റർ കണ്ട്രോളർ സംവിധാനവും ഡ്രയറിൽ ഉണ്ട്. വൈദ്യുതി പോകുന്പോൾ ഡ്രയറുകൾ പ്രവർത്തിപ്പിക്കാൻ ജനറേറ്റർ സംവിധാനവും ഒരുക്കിയിട്ടുണ്ട്. നേരത്തെ കർഷകർ പച്ചക്കായ ആയിത്തന്നെ വില്പന നടത്തിയിരുന്നു.
ഉണക്കക്കായ്ക്ക് കൂടുതൽ വില ലഭിക്കുന്നതിനാൽ ഇപ്പോൾ കർഷകർ കാ സ്റ്റോറിൽ എത്തിച്ച് ഉണക്കിയാണ് വില്‍ക്കുന്നത്.
ഏലയ്ക്ക ആദ്യമെത്തുന്നത് സ്റ്റോറിൽ
തോട്ടത്തിൽനിന്നു പറിക്കുന്ന ഏലയ്ക്കാ ആദ്യം സ്റ്റോറുകളിലാണ് എത്തുന്നത്. പച്ച ഏലയ്ക്കാ ഉണക്കി ഗുണനിലവാരമുള്ള കായാക്കി മാറ്റുന്നത് സ്റ്റോറുകളിലാണ്. സ്റ്റോറുകളിൽ ഏലക്കാ കഴുകി വൃത്തിയാക്കി ഉണക്കുന്നു. ദീർഘനാളത്തേക്കു കേടുകൂടാതെ സൂക്ഷിക്കുന്നതിനാണ് ഉണക്കുന്നത്.
ഉദയഗിരിയിൽ ഏലക്ക സ്റ്റോർ നടത്തുന്ന ബെന്നി പുതുപ്പറന്പിൽ സ്റ്റോറിലെ പ്രവർത്തനത്തെക്കുറിച്ച് കർഷകനോട് വിശദീകരിക്കുന്നു. സ്റ്റോറിൽ കൃഷിക്കാരൻ എത്തിക്കുന്ന പച്ച ഏലക്കായ തൂക്കി സ്ലിപ്പ് അവർക്കു കൊടുത്തുവിടുന്നു.
പല കൃഷിക്കാരുടെയും പല ഗുണനിലവാരത്തിലുള്ള കായ് ആണ് വരുന്നത്. അതിനാൽ, തൂക്കുന്നതും ഉണക്കുന്നതും പ്രത്യേകമായാണ്. ആദ്യം കൊണ്ടുവരുന്ന കായ് കഴുകി വൃത്തിയാക്കും. തോട്ടത്തിൽനിന്നു കൊണ്ടുവരുന്ന കായിൽ ചെളിയും മണ്ണും കാണും.
സോഡിയം കാർബണേറ്റ് (സോഡാക്കാരം) ഉപയോഗിച്ചാണ് കായ് കഴുകുന്നത്. ഏലയ്ക്കായ ഗുണനിലവാരത്തിൽ മാർക്കറ്റ് വില അനുസരിച്ച് വിൽക്കുന്നതിനും സൂക്ഷിച്ചു വയ്ക്കുന്നതിനുംവേണ്ടിയാണു സ്റ്റോറുകളിൽ കൊണ്ടുവന്ന് ഉണക്കി സൂക്ഷിക്കുന്നത്.
District News
സതീഷ് കുമാര്‍
പുല്ലാട്: ഗ്രോബാഗ് പച്ചക്കറി കൃഷിയില്‍ സുമിത പ്രസാദിനു വിജയഗാഥ. അടുക്കളത്തോട്ടം മുറ്റത്തേക്കു മാറ്റിയപ്പോള്‍ കാബേജ്, കോളിഫ്ളവര്‍, തക്കാളി, പച്ചമുളക്, കോവല്‍ , പയര്‍, വെണ്ടക്ക, വഴുതനങ്ങ തുടങ്ങിയവയെല്ലാം ആവശ്യംപോലെ വിളവെടുത്തു വരികയാണ്. പുല്ലാട് കൃഷ്ണപ്രസാദത്തില്‍ സുമിത പ്രസാദ് കഴിഞ്ഞ 10 വര്‍ഷത്തോളമായി വിവിധയിനം കൃഷിരീതികള്‍ പരീക്ഷിച്ചുവരികയാണ്. ഇക്കാലയളവില്‍ സ്വന്തം വീട്ടാവശ്യത്തിനും അയല്വാസികള്ക്കുമൊക്കെ ആവശ്യമായ പച്ചക്കറി പൂര്‍ണമായി ഉത്പാദിപ്പിക്കുന്നുണ്ട്.
പത്തനംതിട്ട എല്‍ഐസിയുടെ എംഡിആര്‍ടി മെംബര്‍കൂടിയായ സുമിത തന്റെ കൃഷിയിടത്തില്‍ നിന്നും ലഭിക്കുന്ന ഉത്പന്നങ്ങള്‍ സൗജന്യമായിട്ടാണ് ആവശ്യക്കാര്‍ക്കു നല്‍കുന്നത്. പച്ചക്കറി കൂടാതെ കപ്പ, വാഴ, ചേമ്പ്, ചേമ്പ് തുടങ്ങിയവയും വീടിനോടു ചേര്‍ന്ന സ്ഥലത്ത് കൃഷി ചെയ്യുന്നു. ഭര്‍ത്താവ് പ്രസാദ് കുമാര്‍ വിദേശത്താണ്. ചെന്നൈയില്‍ എന്‍ജിനീയറായി ജോലി ചെയ്യുയാണ് മകള്‍ അനഘ പ്രസാദ്. വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ മകന് അര്ജുന് പി. നായരാണ് അമ്മയെ കൃഷിയില്‍ സഹായിക്കാനുള്ളത്.
ജൈവപച്ചക്കറി കൃഷി ഉത്പാദനമാണ് ലക്ഷ്യം. ഗ്രോബാഗിലാകുമ്പോള് കീടങ്ങളുടെ ശല്യത്തെ വേഗത്തില്‍ പ്രതിരോധിക്കാനാകുമെന്ന് സുമിത പറഞ്ഞു. എന്നിരുന്നാലും പ്രത്യേക ശ്രദ്ധ എല്ലാദിവസവും നല്‍കിയേ മതിയാകൂ. വളവും വെള്ളവും കൃത്യമായി നല്‍കണം. വീട്ടമ്മമാരെ സംബന്ധിച്ച് ഇത്തരം പച്ചക്കറി കൃഷികള്‍ തുടങ്ങുന്നത് ആരോഗ്യദായകവും മാനസികോല്ലാസം പകരുന്നതുമാണെന്നതിലും സുമിതയ്ക്കു സംശയമില്ല.
Agriculture
തോട്ടത്തില്‍ വിളഞ്ഞു കിടക്കുന്ന പൈനാപ്പിള്‍ പൊട്ടിച്ചെടുത്ത് മുള്ളു കളഞ്ഞ് കഷണങ്ങളാക്കി നല്കിയപ്പോള് അമേരിക്കന്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളുടെ മുഖത്ത് ചിരി പടര്‍ന്നു. രുചിച്ചു നോക്കി അവര്‍ ഒന്നടങ്കം പറഞ്ഞു - ' വൗ സൂപ്പര്‍ '.
പൈനാപ്പിള്‍ കൃഷിയെ അടുത്തറിയാനായി അമേരിക്കയിലെ അല്‍വ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള കാര്‍ഷിക വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം പൈനാപ്പിള്‍ ഗ്രാമമായ എറണാകുളം വാഴക്കുളത്ത് എത്തിയത്.
പൈനാപ്പിള്‍ കൃഷി പഠിക്കാനായി യൂണിവേഴ്സിറ്റി അധ്യാപകരായ അജയ് നായര്‍, കാതറീന് സുവോട എന്നിവരുടെ നേതൃത്വത്തിലാണ് പത്തോളം വിദ്യാര്‍ഥികള്‍ കൃഷിയിടം സന്ദര്‍ശിച്ചത്.
മുള്ളുകൊണ്ടാലും മധുരം ഓര്‍ക്കും
കേരളത്തിലെ പരമ്പരാഗതമായ കൃഷി മുറകള്‍ മനസിലാക്കുക എന്ന ലക്ഷ്യമായിരുന്നു സംഘത്തിന്റേത്. ഭൗമ സൂചികാ പദവി ലഭിച്ച് തങ്ങളുടെ നാട്ടില്‍ പോലും പേരും പെരുമയുമുള്ള പൈനാപ്പിള്‍ പഴത്തെ അവ വിളയുന്ന മണ്ണില്‍ നേരിട്ടു കണ്ട വിദ്യാര്‍ഥികളുടെ മുഖത്ത് ശിശുസഹജമായ കൗതുകവും ആനന്ദവും നിറഞ്ഞു.
പൈനാപ്പിള്‍ ചെടി നടുന്നതു മുതല്‍ വളപ്രയോഗം, കള നീക്കം ചെയ്യല്‍, ജലസേചന സംവിധാനം, വളര്‍ച്ചാ ഘട്ടങ്ങള്‍ തുടങ്ങി വിളവെടുപ്പു വരെയുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ നേരില്‍ കണ്ട് പരിശീലനം നേടി.
വാഴക്കുളത്തെ ഓള് കേരള പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷന് പ്രസിഡന്റ് ജയിംസ് തോട്ടുമാരിയുമായി ബന്ധപ്പെട്ടാണ് യൂണിവേഴ്സിറ്റി അധികൃതര്‍ തോട്ട സന്ദര്‍ശനം തീരുമാനിച്ചത്. പഴുത്തു പാകമായി വിളവെടുപ്പിനു തയാറായ തോട്ടം കാണുകയായിരുന്നു ലക്ഷ്യം.
അസോസിയേഷനില്‍ നിന്ന് അറിയിച്ചതനുസരിച്ച് വാഴക്കുളം മന്ന പൈനാപ്പിളിന്റെ ഉടമസ്ഥതയില്‍ കല്ലൂര്‍ക്കാട് കാവക്കാടുള്ള നാല് ഏക്കര്‍ വരുന്ന കൃഷിയിടത്തിലേക്കാണ് ഇവര്‍ പഠനയാത്ര നടത്തിയത്. കൃഷി പ്രോല്‍സാഹനത്തിനുള്ള സര്‍ക്കാര്‍ പിന്തുണ സംബന്ധിച്ചും അവര്‍ അന്വേഷിച്ചറിഞ്ഞു.
വിവിധ പ്രായത്തിലുള്ള തോട്ടങ്ങളുടെ വിശദാംശങ്ങളും കര്‍ഷകരില്‍ നിന്ന് സംഘം മനസിലാക്കി. കല്ലൂര്‍ക്കാട് പഞ്ചായത്തംഗം ഷിവാഗോ തോമസ്, കൃഷിത്തോട്ടം ഉടമകളായ സിബി ജോര്‍ജ്, ഗ്രീന്‍ വിന്‍സെന്റ്, കൃഷി അസിസ്റ്റന്റ് ഓഫീസര്‍ ബിന്‍സി ജോണ്‍ എന്നിവര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ക്ക് പൈനാപ്പിള്‍ കൃഷിപാഠം പകര്‍ന്നു നല്കി.
Agriculture
രാമപുരം സേക്രട്ട് ഹാർട്ട് എൽപി സ്കൂളിന്റെ മുറ്റത്തെത്തിയാൽ നമ്മെ ആദ്യം സ്വാഗതം ചെയ്യുന്നതു കുട്ടികളും അധ്യാപകരുമല്ല. വിളഞ്ഞു പാകമായി നിൽക്കുന്ന വള്ളിപ്പയറും വെണ്ടയും ചുവന്നു തുടുത്തു നിൽക്കുന്ന തക്കാളിപ്പഴവും കോവലും കപ്പയും ഇഞ്ചിയും മഞ്ഞളും ചീരയുമെല്ലാമാണ്.
രാമപുരത്തു വാര്യരുടെ വഞ്ചിപ്പാട്ടിന്റെ ഈണത്തിനൊപ്പവും ലളിതാംബിക അന്തർജനത്തിന്റെ കഥകൾക്കൊപ്പവും സഞ്ചരിക്കുന്ന ഇവിടുത്തെ വിദ്യാർഥികളുടെ മറ്റൊരു പാഠശാല കൃഷിയിടവുമാണ്.
ക്ലാസ് മുറിയും കളിക്കളവും കഴിഞ്ഞാൽ സ്കൂളിലെ കുട്ടികൾക്ക് കൃഷിയിടമാണ് ഇഷ്ടം. ഇവിടുത്തെ കുട്ടിക്കർഷകർക്കു പരിപാലിക്കാൻ വിഷരഹിത പച്ചക്കറികളും ഔഷധസസ്യങ്ങളും മാത്രമല്ല കുളത്തിൽ നിറയെ മീനുകളുമുണ്ട്.
ഒന്നും രണ്ടുമല്ല 58 ഇനം പച്ചക്കറികളാണ് രാമപുരം സ്കൂളിന്റെ അങ്കണത്തിൽ കൃഷി ചെയ്യുന്നത്. പാകമായ പയറും പാവലും തക്കാളിയും വെണ്ടയും കോവലും മാത്രമല്ല കണ്ണിനു കുളിർമയേകുന്നത്. നെല്ല്, കപ്പ, ചോളം, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവയുടെയൊക്കെ നൂറുമേനി വിളവും ആരെയും ആകർഷിക്കും.
വെട്ടുകത്തിപ്പയർ, നിത്യവഴുതന, വഴുതന, കുമ്പളം, മത്തൻ, തുവരപ്പയർ, വെള്ളരി, പടവലം, ചീനി, കോവൽ, ബീൻസ്, പാവൽ, കാപ്സിക്കം, ഉജ്ജ്വല മുളക്, ചൊരയ്ക്ക, മുരിങ്ങ, കാബേജ്, ബ്രൊക്കാളി, കോളിഫ്ളവർ, പീച്ചിൽ തുടങ്ങിയ പച്ചക്കറികളും ചീരയിനങ്ങളായ ചുവന്ന ചീര, പച്ചച്ചീര, ഓസ്ട്രേലിയൻ ചീര, പൊന്നാങ്കണ്ണി ചീര, ശ്രീലങ്കൻ മല്ലി, അഗത്തി ചീര, ലെത്യൂസ് എന്നിവയും ഇവിടെ കൃഷി ചെയ്യുന്നു.
പച്ചക്കറികളിൽ മാത്രമൊതുങ്ങുന്നതല്ല ഇവിടുത്തെ കൃഷി. സുഗന്ധവ്യജ്ഞനങ്ങളും കിഴങ്ങുവർഗങ്ങളും പഴവർഗങ്ങളുമുണ്ട്. കുരുമുളുക്, വാനില, ഏലം, ഇഞ്ചി, മഞ്ഞൾ എന്നിവയ്ക്കൊപ്പം കപ്പ, ചേന, ചേന്പ്, കാച്ചിൽ, മധുരക്കിഴങ്ങ്, കൂർക്ക, കാരറ്റ്, ബീറ്റ്റൂട്ട്, ചെറുകിഴങ്ങ് എന്നിവയും ഇവിടെ നൂറുമേനി വിളവാണ് നൽകുന്നത്.
പപ്പായ, ഡ്രാഗണ്‍ ഫ്രൂട്ട്, റന്പുട്ടാൻ, റോബസ്റ്റ, ഏത്തവാഴ, ഞാലിപ്പൂവൻ, ചുണ്ടില്ലാൻ, കൈതച്ചക്ക, ആകാശ വെള്ളരി, ഫാഷൻ ഫ്രൂട്ട്, മുന്തിരി, മാവ്, നെല്ലി, ഞാവൽ, ചെറുനാരകം, മങ്കോസ്റ്റിൻ, പേര എന്നിവയിൽ നിറയെ പഴങ്ങളാണുള്ളത്. സ്കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്നതിനായി നെൽകൃഷിയുമുണ്ട്. ചോളവും കരിന്പും തൊട്ടടുത്ത് കണ്ടത്തിൽ വിളയുന്നു.
ഒൗഷധ സസ്യങ്ങൾ പരിചയപ്പെടാനും അതു പരിപാലിക്കുന്നതിനും വേണ്ടിയാണ് പച്ചക്കറിത്തോട്ടത്തോടൊപ്പം ഔഷധസസ്യ തോട്ടവും ഉണ്ടാക്കിയത്. റോസ്മേരി, വിഷപ്പച്ച, രാമതുളസി, കിലുക്കി, പുതിന, കീരീയാത്ത്, മഞ്ഞറൊട്ടി, മൂവില, കാട്ടുപിച്ചകം, വയമ്പ്, ബ്രഹ്മി, നാഗവെറ്റില, ചതുരമുല്ല, കരിങ്കുറിഞ്ഞി, മധുര തുളസി, അണലിവേഗൻ റെഡ്, ചക്കരകൊല്ലി, കായാന്പു, ഗരുഡകൊടി, സർപ്പഗന്ധി, നീലാംബരി, ചുട്ടിതിരുതാളി തുടങ്ങി മുപ്പതോളം ഔഷധസസ്യങ്ങളാണ് ഇവിടെ കുട്ടികൾ പരിപാലിക്കുന്നത്.
കുട്ടികൾക്ക് വിഷരഹിതമായ പച്ചക്കറി നൽകാൻ ആരംഭിച്ച ചെറിയ കൃഷി ഓരോ വർഷവും മികച്ചതാക്കാൻ അധ്യാപകരും രക്ഷകർത്താക്കളും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പച്ചക്കറി, പഴവർഗ വിളവ് സ്കൂളിലെ ഉച്ചഭക്ഷണത്തിനാണ് പ്രധാനമായി ഉപയോഗിക്കുന്നത്. ബാക്കിയുള്ളവ വിൽക്കും.
ചെറുപ്രായത്തിൽ തന്നെ കൃഷി വിജ്ഞാനം കുട്ടികളിൽ ഉണ്ടാക്കാനും കാർഷിക സംസ്കാരം വളർത്താനുമാണ് മാനേജ്മെന്റിന്റെയും അധ്യാപകരുടെയും നേതൃത്വത്തിൽ പദ്ധതി തയറാക്കിയത്. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസാ മാത്യു, അധ്യാപകരായ ജിബിൻ ജിജി, ജോബി ജോസഫ്, സാനിയ ജയിംസ് എന്നിവരാണ് സ്കൂളിലെ ഹരിതപാഠശാലയ്ക്കു നേതൃത്വം നൽകുന്നത്.
പിടിഎ പ്രസിഡന്റ് ദീപു സുരേന്ദ്രന്റെ നേതൃത്വത്തിൽ പിടിഎ കമ്മിറ്റിയംഗങ്ങളും കുട്ടികൾക്കു പ്രോത്സഹാനം നൽകുന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ കഴിഞ്ഞ ദിവസം സ്കൂളിലെത്തി കൃഷി വിലയിരുത്തുകയും കാർഷിക സംസ്കാരം വളർത്തുന്നതിന് ഇത്തരം സംരംഭങ്ങൾ അനിവാര്യമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
എംപിമാരായ ജോസ് കെ. മാണിയും ഫ്രാൻസിസ് ജോർജും മാണി. സി. കാപ്പൻ എംഎൽഎയും ഇവിടം സന്ദർശിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.
ചിത്രം: അനൂപ് ടോം
Agriculture
കരിണ്ണൂർ സ്വദേശി ജെഫിൻ കെ. അഗസ്റ്റിന് കൃഷി ഒരു പാഷനാണ്. കൃഷിയെ സ്നേഹിച്ചാൽ കൃഷി ലാഭകരമാകുമെന്ന അഭിപ്രായക്കാരനാണ് ഈ യുവാവ്. എട്ടേക്കറോളം സ്ഥലത്തു നേന്ത്രവാഴയും കപ്പയും കൃഷി ചെയ്യുന്നു.
ഇലക്ട്രിക്കൽ-കണ്‍സ്ട്രക്ഷൻ മേഖലയിൽ പ്രവർത്തിച്ചിരുന്ന ജെഫിൻ ഇപ്പോൾ മുഴുവൻസമയ കർഷകനാണ്. കൃഷിയിൽനിന്ന് മനസംതൃപ്തി ലഭിക്കുമെന്ന പക്ഷക്കാരനാണിയാൾ. സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്ത ഭൂമിയിലുമായാണ് കൃഷി.
കപ്പയും വാഴയും ലാഭം
നാലേക്കറോളം സ്ഥലം പാട്ടത്തിനെടുത്താണ് ജെഫിൻ നേന്ത്രവാഴക്കൃഷി ചെയ്യുന്നത്. കണ്ടത്തിൽ കാന കീറിയാണ് വാഴ നട്ടിരിക്കുന്നത്. വാഴക്കുലകളുടെ വിളവെടുപ്പ് നടന്നുവരുന്നു. വാഴയും കപ്പയും കൂടാതെ ഇഞ്ചി, ചേന, ചേന്പ്, കാച്ചിൽ, ചെറുകിഴങ്ങ്, വെള്ളരി, കുക്കുംബർ, പയർ എന്നിവ കൃഷി ചെയ്യുന്നു.
ചേനക്കൂമ്പലിനു മുകളിലും പത്തു സെന്റ് സ്ഥലത്തു മാത്രമായും ചെറുകിഴങ്ങ് കൃഷിയുണ്ട്. ഒരേക്കറിൽ എഴുനൂറു വാഴ കൃഷി ചെയ്യാം. ശരാശരി പതിമൂന്നു കിലോ തൂക്കമുള്ള കുല ലഭിച്ചാൽ വിലയുള്ള സമയത്ത് 580 രൂപ ലഭിക്കും. ചെലവ് 180 രൂപയാണ് വരുന്നത്. ഒരു വാഴയ്ക്കു 30 രൂപയാണ് പാട്ടം.
രണ്ടാം വർഷം ഒരു ചുവടിൽ രണ്ട് വാഴക്കുഞ്ഞ് നിലനിർത്തും. ശരാശരി ഒമ്പതു കിലോയുള്ള കുലകൾ ഇതിൽനിന്നും ലഭിക്കും. രണ്ടാം വർഷത്തെ വാഴക്കൃഷി ലാഭകരമാണെന്നും ജെഫിൻ പറഞ്ഞു. മൂന്നേക്കറോളം സ്ഥലത്താണ് കപ്പക്കൃഷി നടത്തുന്നത്. കപ്പക്കൃഷിയിൽ ഒരേക്കറിന് 6,000 രൂപയാണ് ചെലവ്.
ഒരു ഏക്കറിൽ എണ്ണൂറു മുതൽ തൊള്ളായിരം മൂടു വരെ കപ്പ നടാം. ഒരു ഏക്കറിൽനിന്ന് മൂന്നു ടണ്‍ കപ്പ ലഭിക്കും. ഒരേക്കറിൽനിന്ന് ചെലവ് കഴിഞ്ഞ് 80,000 രൂപ ലഭിക്കും. കൃഷിയിൽ ഏറ്റവും ലാഭം കപ്പക്കൃഷിയാണെന്ന് ജെഫിൻ പറഞ്ഞു.
വീട്ടിൽ ജാതി, കമുക്, തെങ്ങ്, റബർ എന്നിവയുണ്ട്. പാലക്കാട് എട്ടേക്കറോളം സ്ഥലമുണ്ട്. റബർ, തെങ്ങ് എന്നിവയാണ് ഇവിടെ കൃഷി. 300 തെങ്ങും 550 റബറും ഇതിലുണ്ട്.
പാട്ടക്കൃഷിയും കൂട്ടുകൃഷിയും
കരിമണ്ണൂർ പഞ്ചായത്തിൽ സ്വന്തമായുള്ളതും പാട്ടത്തിനെടുത്തതുമായ 11 ഇടങ്ങളാണ് കൃഷി നടത്തുന്നത്. കർഷക കൂട്ടായ്മ രൂപീകരിച്ചും കപ്പയും വാഴയും കൃഷി ചെയ്യുന്നുണ്ട്. കൃഷിക്കൂട്ടം വഴി കൃഷി നടത്തിയാൽ കേന്ദ്ര-സംസ്ഥാന സർക്കാരുടെ കൂടുതൽ സഹായം ലഭിക്കുമെന്നും ജെഫിൻ പറഞ്ഞു.
ഇടുക്കി കുളമാവിൽ വാഴക്കൃഷി നടത്തിയപ്പോൾ കാറ്റുപിടിച്ച് വാഴ നശിച്ചിരുന്നു. കൃഷിവകുപ്പിൽനിന്ന് ദുരിതാശ്വാസം ലഭിച്ചതിനാൽ അധികം ബാധ്യത വരാതെ രക്ഷപ്പെട്ടു. ഒരുവിള മാത്രം കൃഷി ചെയ്യുന്പോഴാണ് കൃഷി നഷ്ടമാകുന്നത്. സമ്മിശ്ര കൃഷി നടത്തിയാൽ കൃഷി ഒരിക്കലും നഷ്ടമാകില്ല.
കൃഷി ചെയ്ത വിളകൾ വളരുന്പോഴും വിളവെടുക്കുന്പോഴും മനസിന് നല്ല സംതൃപ്തിയാണ് ലഭിക്കുന്നതെന്ന് ജെഫിൻ പറഞ്ഞു. അന്യനാട്ടിൽനിന്നുവരുന്ന വിഷമുള്ള പച്ചക്കറികൾക്കു പകരം സ്വന്തമായി ഉത്പാദിപ്പിക്കാമെന്ന ചിന്തയിൽനിന്നാണ് ഇദ്ദേഹം കൃഷിക്ക് ഇറങ്ങിയത്.
ജെഫിന്റെ കാർഷികരംഗത്തെ പ്രവർത്തനങ്ങളിൽ ഭാര്യ റീനും മക്കളായ അന്ന റോസും ആഗ്നസ് മരിയയും ഒപ്പമുണ്ട്.
ഫോണ്‍: 9947865115
Agriculture
ആറായിരം വർഷങ്ങൾക്ക് മുൻപുതന്നെ ഇന്ത്യയിൽ പ്ലാവു നട്ടു പരിപാലിച്ചിരുന്നതായാണ് പാരന്പര്യം. അശോക ചക്രവർത്തി ഫലവൃക്ഷങ്ങൾ പ്രചരിപ്പിച്ച ഇനങ്ങളിൽ പ്ലാവും ഉൾപ്പെട്ടിരുന്നുവത്രെ.
ആത്ത, ആഞ്ഞിലി, കടപ്ലാവ്, മൾബറി എന്നിവ ഉൾപ്പെടുന്ന മൊറാസീ കുടുംബത്തിൽപ്പെട്ട മരമാണ് പ്ലാവ്. ആർട്ടോകാർപസ് ഹെട്രോഫിലസ് എന്നാണ് ശാസ്ത്രനാമം. പ്ലാവുമായി കേരളത്തിന് അഭേദ്യമായ ബന്ധമുണ്ട്.
പുരയിടങ്ങളിൽ വളർത്താവുന്ന രാജവൃക്ഷമായി മലയാളികൾ കണ്ടിരുന്ന വൃക്ഷമാണ് പ്ലാവ്. തടിക്കു മാത്രമല്ല ചക്ക ഉത്തമ ഭക്ഷണവും പ്ലാവില മൃഗങ്ങൾക്ക് തീറ്റയുമാണ്.
പോർച്ചുഗീസുകാരുടെ വരവോടെ ചക്ക അവർക്ക് ജാക്ക് ആയി. അങ്ങനെ നമ്മുടെ ചക്ക ഹൊർത്തൂസ് മലബാറിക്കൂസ് എന്ന വിജ്ഞാനഗ്രന്ഥത്തിലും ഇടം നേടി. 1563ൽ ഗാർസിയ ഡി ഓർട്ട എന്ന ഡോക്ടറാണ് ചക്കയ്ക്ക് ജാക്ക്ഫ്രൂട്ട് എന്ന പേര് സമ്മാനിച്ചത്.
ബംഗാളിലും മലേഷ്യയിലുമൊക്കെ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കുവേണ്ടി ജോലി ചെയ്തിരുന്ന സ്കോട്ടിഷ് സസ്യശാസ്ത്രജ്ഞനായ വില്യം ജാക്കിന്റെ സ്മരണാർഥമാണ് ജാക്ക്ഫ്രൂട്ട് എന്ന പേര് സമ്മാനിക്കപ്പെട്ടതെന്നും പാരന്പര്യമുണ്ട്.
കേരളത്തിന് ഇതു ചക്കയാണെങ്കിൽ ഇന്തൊനേഷ്യക്കാർക്ക് ഇത് നിങ്കയാണ്, ഫിലിപ്പീൻസുകാർക്ക് ലങ്ക്കയും. കേരളം പോലെ തമിഴ്നാടിന്റേയും ഔദ്യോഗിക ഫലമാണ് ചക്ക. പ്രകൃതി സമ്മാനിച്ച ഏറ്റവും വലിയ പഴവും ഇതുതന്നെ. ഇന്ത്യയുടെ പശ്ചിമഘട്ട മേഖലകളാണ് പ്ലാവിന്റെ ഉറവിടം.
ഇവിടെ നിന്നാണ് വിവിധ നാടുകളിലേക്കും കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്കും ഈസ്റ്റ് ഇന്ത്യയിലേക്കും മധ്യ ആഫ്രിക്ക, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലേക്കും പ്ലാവ് കടന്നുചെന്നത്.
ബംഗ്ലാദേശ് മാത്രമാണ് ചക്ക ഔദ്യോഗിക ഫലമായ രാജ്യം. ശ്രീലങ്കയിൽ ഔദ്യോഗിക ഫലമല്ലങ്കിലും ജനങ്ങൾ കൂടുതൽ ഉപയോഗിക്കുന്ന ഫലവും പഴവുമാണ് ചക്ക.
കേരളത്തിലെ കുടുംബശ്രീ പോലെ ശ്രീലങ്കയിലും ബംഗ്ളാദേശിലും വനിതാ സ്വാശ്രയ സംഘങ്ങൾ ചക്ക മൂല്യവർധിത വിഭവങ്ങളാക്കി പണം സന്പാദിക്കുന്നു. ഇവർക്ക് ചക്ക സംസ്കരണം കുടിൽ വ്യവസായവുമാണ്.
ആ രാജ്യങ്ങളിൽ പ്ലാവ് നട്ടു വളർത്തുന്നതിൽ സർക്കാർ സാന്പത്തിക സഹായം നൽകുന്നു. പൊന്നു കായ്ക്കുന്ന മരമായി കണക്കാക്കി പ്ലാവ് വെട്ടി മാറ്റുന്നതിൽ നിയന്ത്രണവും വരുത്തിയിരിക്കുന്നു.
മ്യാൻമർ, മലേഷ്യ, ഇന്തോനേഷ്യ, ബ്രസീൽ, ആഫ്രിക്ക, കെനിയ, ഉഗാണ്ട , കംബോഡിയ, ലാവോസ്, തായ്ലാൻഡ്, സൗത്ത് ഫ്ളോറിഡ, വിയറ്റ്നാം എന്നിവിടങ്ങളിലെല്ലാം പ്ലാവ് വളർത്തി പണമുണ്ട ാക്കുന്നു.
രണ്ട ാം വർഷം ഫലം തരുന്ന സങ്കര ഇനം പ്ലാവുകൾ ഇവർ വികസിപ്പിച്ചതിനൊപ്പം വൻകിട തോട്ടങ്ങളായി വളർത്തുകയും ചെയ്യുന്നു. ഇന്ത്യയ്ക്ക് പ്ലാവുകളുടെ എണ്ണത്തിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനമാണുള്ളത്.
30 കോടി മുതൽ 60 കോടി വരെ ചക്ക ഒരു വർഷം വിളയുന്ന കേരളത്തിൽ ഇതിന്റെ മൂന്നിൽ രണ്ടു ശതമാനവും പാഴായിപ്പോവുകയാണ്. കേരളത്തിന്റെ ഒൗദ്യോഗിക ഫലമായി പ്രഖ്യാപിച്ചപ്പെട്ട ചക്കയെ വാണിജ്യപരമായി ഉപയോഗപ്പെടുത്തിയാൽ 25,000 കോടിയിൽപരം രൂപയുടെ വരുമാനമുണ്ട ാക്കാൻ കഴിയും.
ഏറ്റവും വലിയ പഴം എന്ന നിലയിലും ചക്കയ്ക്ക് പ്രാധാന്യമേറെ. ഒരു വ്യക്തിക്കല്ല ഒരു കുടുംബത്തിനുള്ള ഭക്ഷണം ഒരേ വേളയിൽ നൽകാൻ കഴിയുന്ന ഫലമാണ് ചക്ക. ഭക്ഷണം, ഔഷധം, കാലിത്തീറ്റ, തടി, വിറക്, വളം, തണൽ, ഓക്സിജൻ, നീർത്തടസംരക്ഷണം എന്നിങ്ങനെ ഏറെ കാര്യങ്ങളിൽ പ്ലാവ് മനുഷ്യ ജീവിതത്തോടു ചേർന്നുനില്ക്കുന്നു.
ഇക്കാലത്ത് തായ്ലാൻഡും വിയറ്റ്നാമുമാണു പ്രധാന ചക്ക ഉത്പാപാദക രാജ്യങ്ങൾ. ചക്കയിൽ നിന്ന് നൂറിലേറെ ഉത്പന്നങ്ങൾ മൂല്യവർധിതമാക്കി വരുമാനമുണ്ടാക്കുന്ന രാജ്യങ്ങളാണിവ.
കാൻസർ ഉൾപ്പെടെ മരുന്നു ഗവേഷണത്തിലും ചക്കയുടെ സാധ്യതകളിൽ ഗവേഷണം നടത്തുകയാണ് ഇവർ. കേരളത്തിൽ എറണാകുളം ജില്ലയാണു ചക്കയുൽപാദനത്തിൽ ഒന്നാമതുള്ളത്.
കേരളത്തിൽനിന്ന് തമിഴ് നാട്ടിലേക്ക് സീസണിൽ വാങ്ങിക്കൊണ്ട ുപോകുന്ന ചക്കയും ഇടിച്ചക്കയും വിദേശരാജ്യങ്ങളിൽ വരെയാണ് വിറ്റഴിയുന്നത്. ഉഷ്ണമേഖല കാലാവസ്ഥയിലും മിത ഉഷ്ണമേഖല കാലാവസ്ഥയിലും വളരുന്ന വൃക്ഷമാണ് പ്ലാവ്. 27 ഡിഗ്രി വരെ ചൂടിനെ പ്രതിരോധിക്കും.
നൂറ് ഗ്രാം ചക്കയിൽ 95 കലോറിയും 0.6 ഗ്രാം ഫാറ്റും 23 ഗ്രാം കാർബോ ഹൈഡ്രേറ്റും 1 .7 ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ജീവകങ്ങളും മൂലകങ്ങളും നാരുകളും അടങ്ങിയ പോഷകസന്പന്നമായ നാടൻ വിഭവമാണിത്.
ഇതിലെ പോഷകമൂല്യങ്ങളുടെ സാന്നിധ്യംമൂലം പല തരം ശൈലി രോഗങ്ങളെയും തടയും. ഭക്ഷ്യയോഗ്യമായ ചുളയിൽ 74 ശതമാനം വെള്ളമാണ്. 23 ശതമാനം അന്നജവും രണ്ടു ശതമാനം പ്രൊട്ടീനും ഒരു ശതമാനം കൊഴുപ്പുംമുണ്ട . 100 ഗ്രാം ചക്ക 95 കിലോ കലോറി ഊർജം സമ്മാനിക്കും.
പോഷകങ്ങളുടെ കലവറയാണ് ചക്ക. വൈറ്റമിൻ എ, വൈറ്റമിൻ സി, ബി കോംപ്ലക്സ് വൈറ്റമിൻ, ഫോളിക് ആസിഡ് ഉൾപ്പെടെയുള്ള പ്രധാന ഘടകങ്ങൾ. അയണ്‍, മഗ്നീഷിയം, പൊട്ടാസിയം, മാംഗനീസ് എന്നീ ധാതുക്കളും ചക്കയെ കൂടുതൽ ഗുണപ്രദമാക്കുന്നു.
കൊളസ്ട്രോളും അനാവശ്യ കൊഴുപ്പുകളും ഇല്ലേയില്ല. പ്രമേഹം നിയന്ത്രിക്കുന്നതിൽ ചക്ക ഏറെ ഉത്തമമാണ്. പഴുക്കാത്ത ചക്കയിൽ അടങ്ങിയിരിക്കുന്ന അധിക ഫൈബറുകളാണ് പ്രമേഹത്തിന് തടയിടുന്നത്.
ചക്കപ്പുഴുക്ക് അതുകൊണ്ടുതന്നെ പ്രമേഹ നിയന്ത്രണത്തിന് ഉത്തമമെന്ന് ഇതിനോടകം ശാസ്ത്രീയമായി തെളിയിച്ചിരിക്കുന്നു.
Agriculture
കപ്പല്‍ കയറിവന്നതുകൊണ്ടാകാം കേരളത്തിന്റെ ജനകീയ ഭക്ഷ്യ വിഭവത്തിന് കപ്പയെന്നു പേരു വന്നത്. സൗത്ത് അമേരിക്കയിലെ ബ്രസീലില്‍നിന്ന് തിരുവിതാംകൂറിലെത്തിയപ്പോള് ജനങ്ങള്‍ കപ്പയെ പൂളയെന്നും കൊള്ളിയെന്നും മരച്ചീനിയെന്നുമൊക്കെ പല പേരില്‍ വിളിച്ചു.
മാനിഹോട്ട് എസ്കുലാന്റ് ആണ് കപ്പയുടെ ശാസ്ത്രനാമം എന്നു പറഞ്ഞാല്‍ കപ്പ കൃഷി ചെയ്യുന്നവര്‍ക്കും കപ്പ തിന്നുന്നവര്ക്കുമൊന്നും മനസിലാകണമെന്നില്ല. എന്തായാലും അരിയ്ക്കു ക്ഷാമമുണ്ടായിരുന്ന കാലത്ത് കേരളീയരുടെ വിശപ്പകറ്റിയ വിഭവമാണ് കപ്പ.
പുതിയ തലമുറയ്ക്ക് കപ്പ പ്രിയം കുറഞ്ഞെങ്കിലും വിദേശങ്ങളും സ്റ്റാര്‍ ഹോട്ടലുകളിലും കപ്പ തീറ്റക്കാരുടെ എണ്ണം കൂടുകയാണ്. കേരളത്തില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ കപ്പ കൃഷി വിസ്തൃതിയില്‍ മുന്നേറ്റമുണ്ടെന്നത് കപ്പ പ്രതാപം തിരിച്ചുവരുന്നതിന്റെ സൂചനയാകാം.
തിരുവിതാകൂറില് ദാരിദ്യ്രമുണ്ടായിരുന്ന കാലത്ത് വിശാഖം തിരുനാള്‍ രാമവര്‍മ മഹാരാജാവാണ് മരച്ചീനി കൃഷി ആരംഭിച്ചതെന്നാണ് ചരിത്രം. വറുതിയുടെ ആക്കാലത്ത് തിയസോഫിക്കല്‍ സൊസൈറ്റിയുടെ ഉദ്ഘാടനത്തിനു കേണല്‍ ഓള്‍കോട്ട് എന്ന സായിപ്പ് തിരുവനന്തപുരത്ത് എത്തിയെന്നും ക്ഷാമം പരിഹരിക്കാന്‍ മരച്ചീനി കൃഷി ആരംഭിക്കാന്‍ ഓള്‍കോട്ട് മഹാരാജാവിനോടു നിര്‍ദേശിച്ചുവെന്നുമാണ് പാരമ്പര്യം.
രാജാവ് ആവശ്യപ്പെട്ടതനുസരിച്ച് ഓള്‍കോട്ട് ബ്രസീലില്‍ നിന്നു മരച്ചീനി കന്പ് എത്തിച്ച് തിരുവനന്തപുരത്ത് തരിശു കിടന്ന കുന്നില്‍ കപ്പ കന്പ് നട്ടു. 1883 ജൂലൈയിലായിരുന്നു ആ മഹാസംഭവം.
അന്നു കപ്പ നട്ട തരിശിടം ഇപ്പോള്‍ നഗരത്തില്‍ ജവാഹര്‍ നഗര്‍ എന്നറിയപ്പെടുന്നു. ജൂലൈയില്‍ മരച്ചീനി കൃഷി ആരംഭിച്ചതിന്റെ ഓര്മ പുതുക്കാനാണ് ജൂലൈ 31 മരച്ചീനിദിനം അഥവാ കപ്പ ദിനമായി ആചരിക്കുന്നത്.
അഞ്ചു വര്‍ഷമേ വിശാഖം തിരുനാള്‍ ഭരിച്ചുള്ളുവെങ്കിലും അഞ്ഞൂറാണ്ട് ഭരണത്തിന്റെ നേട്ടമാണ് കപ്പ സമ്മാനിച്ചത്. കപ്പ നാട്ടില്‍ നന്നായി വിളയുമെന്നു കണ്ടതോടെ മഹാരാജാവ് ബര്‍മ എന്ന മലയയില്‍ നിന്നു പുതിയ ഇനം മരച്ചീനികള് എത്തിച്ചു. അത്തരത്തില്‍ രുചിയിലും വിളവിലും തൂക്കത്തിലും വ്യത്യസ്തമായ ഒട്ടേറെ ഇനം കപ്പകള്‍ പല സ്ഥലങ്ങളില്‍ പ്രചരിച്ചു.
ഇന്നുള്ളതും കാലത്തിനു കൈമോശം വന്നതുമായ നൂറിനം കപ്പകള്‍ കേരളത്തിലുണ്ടായി എന്നതും കൗതുകം. വ്യക്തികളും കുടുംബങ്ങളുമൊക്കെ പലയിനം കപ്പകള്‍ വികസിപ്പിച്ചവരായുണ്ട്. ആമ്പക്കാടന്‍ തൊമ്മി, മുളമൂട്ടില്‍ കുടുംബം വക മുളമൂടന്‍ വെള്ള തുടങ്ങി പലയിനങ്ങള്‍.
മഹാരാജാവിനോടുള്ള കടപ്പാട് അറിയിച്ച് ശീവിശാഖം എന്ന ഒരിനം കപ്പയും കേരളത്തില്‍ പ്രചാരത്തിലുണ്ട്. കപ്പകൊണ്ട് എത്രയെത്ര വിഭവങ്ങള്‍ നാം കഴിക്കുന്നു.
ചെണ്ട ക്കപ്പ, കപ്പപ്പുഴക്ക് എന്നിവ കൂടാതെ ഉണക്കുകപ്പയും വെള്ളുകപ്പയും കപ്പ ചിപ്സുമൊക്കെ മലയാളിക്ക് പ്രിയം. കപ്പ പറിച്ച് അരിഞ്ഞു വാട്ടി ഉണക്കുന്ന കപ്പവാട്ട് വലിയൊരു കാര്‍ഷിക ഉത്സവമാണ്.
വാട്ടിയെടുത്ത കപ്പ നാലുണങ്ങിക്കഴിഞ്ഞാല് ആറേഴു മാസം വീട്ടില്‍ കരുതിവച്ച് വേവിക്കാം. കപ്പയും മീനും, കപ്പയും പോത്തും എന്നത് മലയാളികളുടെ രുചിക്കൂട്ടായി തലമുറകള്‍ ആസ്വദിക്കുന്നു. ലോകത്താകെ ആറായിരത്തിലധികം മരച്ചീനി ഇനങ്ങളുണ്ടെ ന്നാണ് കണക്ക്.
കൊളംബിയയില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ ഉഷ്ണമേഖലാ കൃഷി കേന്ദ്രത്തിലാണ് ഇത്രയേറെ കപ്പ ഇനങ്ങള്‍ സംരക്ഷിച്ചിരിക്കുന്നത്. ഇന്ത്യയില്‍ മരച്ചീനിയുടെ അംഗീകൃത ജനിതകശേഖര സംഭരണി തിരുവനന്തപുരം സിടിസിആര്‍ഐ ആണ്.
രാജ്യത്തിനകത്തും പുറത്തുമുള്ള ആയിരത്തി മുന്നൂറിലധികം മരച്ചീനി ഇനങ്ങള്‍ ഇവിടെ സംരക്ഷിക്കുന്നുണ്ട്.
District News
തൊടുപുഴ: കുമാരമംഗലം പഞ്ചായത്ത് കൃഷിഭവനും മൃഗാശുപത്രിയും പുതുതായി പഞ്ചായത്ത് നിർമിച്ച കെട്ടിടസമുച്ചയത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. മൃഗാശുപത്രിയുടെ ഉദ്ഘാടനം പി.ജെ. ജോസഫ് എംഎൽഎയും കൃഷിഭവന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ഇന്ദു സുധാകരനും നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് സിബിൻ വർഗീസ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ ഷെമീന നാസർ, സാജൻ ചിമ്മിണിക്കാട്ട്, ഉഷ രാജശേഖരൻ, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ഷാജി, മെംബർമാരായ എസ്. ശരത് ബാബു, ജിന്റു ജേക്കബ്, ലൈല കരിം, എം.പി. സുനിത, മായ ദിനേശൻ, സുമേഷ് പാറച്ചാലിൽ, സജി ചെന്പകശേരി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി.ജി. ആര്യാംബ, കൃഷി ഓഫീസർ അന്പിളി സദാനന്ദൻ, ഡോ. ഗ്ലാഡി എം. വെന്പിള്ളി എന്നിവർ പ്രസംഗിച്ചു.